'മൗനം സൊല്ലും വാര്‍ത്തൈകൾ' എന്ന ആൽബം ഗാനത്തിലൂടെ ശ്രദ്ധേയനായ നടൻ അഭിമന്യു രമാനന്ദൻ വാഹനാപകടത്തിൽ മരിച്ചു. കല്ലമ്പലം ദേശീയപാതയില്‍ വെച്ചായിരുന്നു വാഹനാപകടം. തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകത്തിന് സമീപത്ത് വെച്ച് അഭിമന്യുവിൻ്റെ ബൈക്കില്‍ അമിത വേഗതയിൽ വന്ന കാര്‍ ഇടിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി ചലച്ചിത്രോത്സവം കഴിഞ്ഞ് ആറ്റിങ്ങലിലേയ്ക്ക് മടങ്ങുകയായിരുന്നു അഭിമന്യു. രാത്രി പന്ത്രണ്ടോടെയായായിരുന്നു അപകടം. സംഭവം അറിഞ്ഞയുടന്‍ പോലീസെത്തി അഭിമന്യുവിനെ മെഡിക്കല്‍ കോളെജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുപ്പത്തിയൊന്ന് വയസ്സായിരുന്നു. ഡാകിനി, ഒറ്റമുറി വെളിച്ചം എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മേലാറ്റിങ്ങില്‍ രേവതിയില്‍ രമാനനന്ദൻ്റെയും ഷൈലജയുടെ മകനാണ് അഭിമന്യു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തി. ആര്യ രാജാണ് ഭാര്യ. ജാനകി, ജനനി എന്നിവര്‍ മക്കളും, അനൂപ് രാമാനന്ദന്‍ സഹോദരനുമാണ്.
വെള്ളിയാഴ്ച രാത്രി ചലച്ചിത്രോത്സവം കഴിഞ്ഞ് ആറ്റിങ്ങലിലേയ്ക്ക് മടങ്ങുകയായിരുന്നു അഭിമന്യു. രാത്രി പന്ത്രണ്ടോടെയായായിരുന്നു അപകടം. സംഭവം അറിഞ്ഞയുടന്‍ പോലീസെത്തി അഭിമന്യുവിനെ മെഡിക്കല്‍ കോളെജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുപ്പത്തിയൊന്ന് വയസ്സായിരുന്നു. ഡാകിനി, ഒറ്റമുറി വെളിച്ചം എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മേലാറ്റിങ്ങില്‍ രേവതിയില്‍ രമാനനന്ദൻ്റെയും ഷൈലജയുടെ മകനാണ് അഭിമന്യു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തി. ആര്യ രാജാണ് ഭാര്യ. ജാനകി, ജനനി എന്നിവര്‍ മക്കളും, അനൂപ് രാമാനന്ദന്‍ സഹോദരനുമാണ്.