രാജ്യത്തെ നടുക്കിയ നിര്‍ഭയ ഡൽഹി കൂട്ടബലാത്സംഗക്കേസിലെ നാലു പ്രതികളെയും തിഹാര്‍ ജയിലില്‍ ഇന്നലെ തൂക്കിലേറ്റുകയുണ്ടായി. സംഭവം നടന്ന് 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യം ഏറെ ചര്‍ച്ച ചെയ്ത കേസില്‍ ശിക്ഷ നടപ്പായിരിക്കുന്നത്. ഇപ്പോഴിതാ കേരളത്തിൽ ഏറെ ചർച്ചയായ സൗമ്യ വധക്കേസിൽ ജയിലിൽ കഴിയുന്ന ഗോവിന്ദ ചാമിക്ക് കൂടി വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് നടൻ അനീഷ് ജി.മേനോൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അനീഷ് പ്രതികരിച്ചിരിക്കുന്നത്. തൂക്കിലേറ്റി!! ഇനി ഗോവിന്ദ ചാമി അണ്ണനെ കൂടെ അങ്ങോട്ട് സ്വീകരിച്ച് ആനയിക്കാൻ പ്രാർത്ഥന എന്നാണ് അനീഷ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
Also Read : താരസുന്ദരിയ്ക്ക് ഇന്ന് പിറന്നാൾ; അൻപതിൻ്റെ നിറവിൽ ശോഭന!
നിര്‍ഭയ കേസിൽ ഉൾപ്പെട്ട ആറുപേരിൽ മുകേഷ് സിങ്, വിനയ് ശര്‍മ, അക്ഷയ് ഠാക്കൂര്‍, പവന് ഗുപ്ത എന്നിവരെയാണ് തിഹാര്‍ ജയിലില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ന് തൂക്കിലേറ്റിയത്. കേസിലെ പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയെ മൂന്ന് വര്‍ഷത്തിനു ശേഷം ജുവനൈല്‍ ഹോമില്‍ നിന്ന് മുമ്പ് വിട്ടയച്ചിരുന്നു. മറ്റൊരു പ്രതിയായ റാം സിങ് ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്തിരുന്നു.
2011 ഫെബ്രുവരി ഒന്നിന് സൗമ്യ എന്ന പെൺകുട്ടി ട്രെയിൻ യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് കൊല്ലപ്പെട്ട സംഭവമാണ് സൗമ്യ വധക്കേസായി അറിയപ്പെടുന്നത്. എറണാകുളത്തു നിന്നും ഷൊർണൂർക്ക് പോകുകയായിരുന്ന തീവണ്ടിയിലെ വനിതാ കമ്പാർട്ട്മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടിരുന്നത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദസ്വാമി എന്നയാൾ സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായ ബലാത്സംഗത്തിനു വിധേയയാക്കിയെന്നും വീഴ്ചയുടെയും അതിക്രമത്തിന്റേയും ഭാഗമായാണ് സൗമ്യ കൊല്ലപ്പെട്ടുവെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തൽ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിനാണ് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരണമടഞ്ഞത്.
Also Read: ബിലാലിൽ മമ്മൂട്ടിക്കൊപ്പം അബുവായി എത്തുന്നത് ദുൽഖറോ ഫഹദോ?
കേസിൽ പ്രതിയായ ഗോവിന്ദ ചാമിക്ക് 2011 നവംബർ 11 ന് വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും തൃശൂര്‍ അതിവേഗ കോടതി വിധിച്ചിരുന്നു. കേരളാ ഹൈക്കോടതി തൃശ്ശൂർ അതിവേഗ കോടതിയുടെ വിധിന്യായം ശരിവയ്ക്കുകയുമുണ്ടായി. അപ്പീലിൽ സുപ്രീം കോടതിയിൽ കൊലപാതകക്കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല, ഇതോടെ വധശിക്ഷ ഏഴുവർഷത്തെ കഠിനതടവായി കുറച്ചു, സുപ്രീംകോടതി ബലാത്സംഗക്കുറ്റം അംഗീകരിക്കുകയും ഗുരുതരമായി പരുക്കേറ്റുകിടന്ന ഇരയോടു കാണിച്ച ക്രൂരത കണക്കിലെടുത്ത് ജീവപര്യന്തം തടവുശിക്ഷയും അംഗീകരിച്ചു. രണ്ടു ശിക്ഷകളും ഒരുമിച്ചു അനുഭവിച്ചാൽ മതിയാകുമെന്നായിരുന്നു വിധി.
Also Watch :
Also Read : താരസുന്ദരിയ്ക്ക് ഇന്ന് പിറന്നാൾ; അൻപതിൻ്റെ നിറവിൽ ശോഭന!
നിര്‍ഭയ കേസിൽ ഉൾപ്പെട്ട ആറുപേരിൽ മുകേഷ് സിങ്, വിനയ് ശര്‍മ, അക്ഷയ് ഠാക്കൂര്‍, പവന് ഗുപ്ത എന്നിവരെയാണ് തിഹാര്‍ ജയിലില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ന് തൂക്കിലേറ്റിയത്. കേസിലെ പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയെ മൂന്ന് വര്‍ഷത്തിനു ശേഷം ജുവനൈല്‍ ഹോമില്‍ നിന്ന് മുമ്പ് വിട്ടയച്ചിരുന്നു. മറ്റൊരു പ്രതിയായ റാം സിങ് ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്തിരുന്നു.
Also Read: ബിലാലിൽ മമ്മൂട്ടിക്കൊപ്പം അബുവായി എത്തുന്നത് ദുൽഖറോ ഫഹദോ?
കേസിൽ പ്രതിയായ ഗോവിന്ദ ചാമിക്ക് 2011 നവംബർ 11 ന് വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും തൃശൂര്‍ അതിവേഗ കോടതി വിധിച്ചിരുന്നു. കേരളാ ഹൈക്കോടതി തൃശ്ശൂർ അതിവേഗ കോടതിയുടെ വിധിന്യായം ശരിവയ്ക്കുകയുമുണ്ടായി. അപ്പീലിൽ സുപ്രീം കോടതിയിൽ കൊലപാതകക്കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല, ഇതോടെ വധശിക്ഷ ഏഴുവർഷത്തെ കഠിനതടവായി കുറച്ചു, സുപ്രീംകോടതി ബലാത്സംഗക്കുറ്റം അംഗീകരിക്കുകയും ഗുരുതരമായി പരുക്കേറ്റുകിടന്ന ഇരയോടു കാണിച്ച ക്രൂരത കണക്കിലെടുത്ത് ജീവപര്യന്തം തടവുശിക്ഷയും അംഗീകരിച്ചു. രണ്ടു ശിക്ഷകളും ഒരുമിച്ചു അനുഭവിച്ചാൽ മതിയാകുമെന്നായിരുന്നു വിധി.
Also Watch :