ആപ്പ്ജില്ല

മാണി സാറിനെ കുരിശില്‍ തറച്ചവരുടെ കൂടെപ്പോയത് ജോസ് കെ മാണി ചെയ്ത വഞ്ചന, കോണ്‍ഗ്രസിന്റെ സമരങ്ങള്‍ക്ക് ശക്തിയില്ല: ധര്‍മ്മജന്‍

കോണ്‍ഗ്രസിന് വേണ്ടി താന്‍ സമരം നയിക്കുകയും ജയിലില്‍ കിടക്കുകയും ചെയ്തിട്ടുണ്ടെന്നും ധര്‍മ്മജന്‍ പറയുന്നു. സമയം വിജയിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു

Samayam Malayalam 28 Nov 2020, 11:29 am
ജോസ് കെ മാണി യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്നതിനെ രൂഷമായി വിമര്‍ശിച്ച് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ജോസ് കെ മാണി ചെയ്തത് വഞ്ചനയാണെന്നും ധര്‍മ്മജന്‍ പറഞ്ഞു. റിപ്പോര്‍ട്ടന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ മനസ് തുറന്നത്. ചെറുപ്പം മുതല്‍ തന്നെ താന്‍ കോണ്‍ഗ്രസുകാരനാണെന്നും ധര്‍മ്മജന്‍ പറഞ്ഞു.
Samayam Malayalam dharmajan
മാണി സാറിനെ കുരിശില്‍ തറച്ചവരുടെ കൂടെപ്പോയത് ജോസ് കെ മാണി ചെയ്ത വഞ്ചന, കോണ്‍ഗ്രസിന്റെ സമരങ്ങള്‍ക്ക് ശക്തിയില്ല: ധര്‍മ്മജന്‍


ജോസ് കെ മാണി യുഡിഎഫ് വിട്ട് എല്‍ഡിഎഫ് പോയത് ഒരു നല്ല തീരുമാനമായല്ല എനിക്ക് തോന്നുന്നത്. അത് കെ എം മാണിയോട് ജോസ് കെ മാണി കാണിക്കുന്ന ഒരു തരം വഞ്ചനയാണ്. മാണി സാര്‍ കോണ്‍ഗ്രസിനോട് അത്രയും ഇഴുകിച്ചേര്‍ന്ന നേതാവാണ്. മാണിസാറിനെ ഏറ്റവും കുരിശില്‍ തറച്ച, ബാര്‍ കോഴ കേസില്‍ മാണി സാറിന് മണിയോര്‍ഡര്‍ അയച്ചുകൊടുത്ത പാര്‍ട്ടിയൊടൊപ്പമാണ് ജോസ് കെ മാണി കൂടിച്ചേര്‍ന്നിരിക്കുന്നത്. മാണിസാറിന്റെ ആത്മാവ് വേദനിക്കുന്നുണ്ടാകും എന്ന് തന്നെയാണ് എന്റെ വിചാരം. ധര്‍മ്മജന്‍ പറയുന്നു.

Also Read: 'ടീച്ചര്‍, ഈ അവാര്‍ഡ് പ്രഖ്യാപിക്കാന്‍ പോലും ഞാന്‍ അര്‍ഹനല്ല'; കെകെ ശൈലജയെ വോഗ് ലീഡർ ഓഫ് ദ ഇയറായി പ്രഖ്യാപിച്ച് ദുൽഖർ

ഇപ്പോഴത്തെ കോണ്‍ഗ്രസ് സമരപരിപാടികളില്‍ ശക്തമല്ലെന്നും ധര്‍മ്മജന്‍ അഭിപ്രായപ്പെട്ടു. വ്യക്തമായിട്ട് ഒരു ആധിപത്യം കിട്ടേണ്ട സമയമാണ്. കാരണം ഇങ്ങനെയൊരു ഭരണത്തിന്റെ മുകളില്‍ ഒരുപാട് കാര്യങ്ങള്‍ കോണ്‍ഗ്രസിന് ചെയ്യാനുണ്ട്. പക്ഷെ, എവിടെയൊക്കെയോ എന്തൊക്കെയോ നേതാക്കള്‍ മിണ്ടാതെയിരിക്കുന്നു. അതൊക്കെ കാണുമ്പോള്‍ നമുക്ക് ദു:ഖം തോന്നാറുണ്ടെന്നും അദ്ദേഹം പറയുന്നു.

കൊവിഡ് മാനദണ്ഡം പാലിച്ചുള്ള സമരങ്ങള്‍ ഒക്കെയുണ്ട്. പക്ഷെ, ഇത് തന്നെ വേറൊരു പാര്‍ട്ടിയായിരുന്നെങ്കില്‍ കേരളം മറിച്ചുവെച്ചേനെ എന്നാണ് താരത്തിന്റെ അഭിപ്രായം. പക്ഷെ, കോണ്‍ഗ്രസിന്റെ സമര രാഷ്ട്രീയം അത്രയ്ക്ക് ശക്തമല്ല. ചൂടുപോരാ. സമരം ശക്തമല്ലെന്ന് പറയുമ്പോള്‍ കേരളം കത്തിക്കണമെന്നോ ബസിന് കല്ലെറിയണമെന്നോ പൊതുമുതല്‍ നശിപ്പിക്കണമെന്നോ അല്ല ഉദ്ദേശിക്കുന്നത്. സമരം സമരത്തിന്റെ വഴിക്ക് പോകുന്നില്ലാ എന്നതാണ് സത്യം. കുറേ ജലപീരങ്കിയും അടിയും കൊണ്ടിട്ട് കാര്യമില്ല. സമരം അതിന്റെ പോയിന്റിലേക്ക് എത്തിയില്ലെന്നും ധര്‍മ്മജന്‍ പറഞ്ഞു.

Also Read: 'യാതൊരു ഈഗോയുമില്ലാത്തൊരാള്‍'; 'ആറാട്ട്' വിശേഷങ്ങളുമായി 'മുന്തിരിവള്ളികളി'ലെ ജൂലി
അതേസമയം കോണ്‍ഗ്രസിന് വേണ്ടി താന്‍ സമരം നയിക്കുകയും ജയിലില്‍ കിടക്കുകയും ചെയ്തിട്ടുണ്ടെന്നും ധര്‍മ്മജന്‍ പറയുന്നു. സമയം വിജയിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. നാട്ടിലെ കുടിവെള്ള പ്രശ്നത്തിനെതിരെയായിരുന്നു സമരം. അന്ന് വാട്ടര്‍ അതോറിറ്റി ഓഫീസറെ ആക്രമച്ചതിന്റെ പേരില്‍ ഏഴ് ദിവസം ജയിലില്‍ കിടന്നിട്ടുണ്ട്. പക്ഷെ കുടിവെള്ളം എത്തിയെന്നും അദ്ദേഹം ഓര്‍മ്മിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്