ആപ്പ്ജില്ല

ദിലീപിനെ വെട്ടിലാക്കി ജോലിക്കാരന്റെ മൊഴി! കൂടുതലൊന്നും പറയരുത്! ദാസൻ പറഞ്ഞ കാര്യങ്ങൾ പുറത്ത്

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമണത്തിനിരയായ സംഭവത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ നടുങ്ങിയിരുന്നു. നടിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് താരങ്ങളെല്ലാം രംഗത്തെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിട്ടുള്ളത്.

Samayam Malayalam 9 Mar 2022, 11:49 am
നടി ആക്രമണത്തിനിരയായ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനായും ദിലീപ് ശ്രമിച്ചിരുന്നു എന്ന് സംവിധായകനായ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതോടെയായിരുന്നു ദിലീപിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ജോലിക്കാരന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ദിലീപിന്റെ വീട്ടില്‍ മുന്‍പ് ജോലി ചെയ്തിരുന്ന ദാസന്റെ മൊഴിയിലെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2017 മുതൽ 2020 വരെയായിരുന്നു ദാസ് ദിലീപിന്റെ വീട്ടിൽ ജോലി ചെയ്തത്.
Samayam Malayalam actor dileep s former house maid dasan s statement in actress attack case
ദിലീപിനെ വെട്ടിലാക്കി ജോലിക്കാരന്റെ മൊഴി! കൂടുതലൊന്നും പറയരുത്! ദാസൻ പറഞ്ഞ കാര്യങ്ങൾ പുറത്ത്



കൂടുതലൊന്നും പറയരുത്

പോലീസിനോട് കൂടുതല്‍ കാര്യങ്ങളൊന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ തന്നോട് നിര്‍ദേശിച്ചിരുന്നുവെന്ന് ദാസന്‍ പറഞ്ഞതായാണ് മൊഴിയിലുള്ളത്. ബാലചന്ദ്രകുമാറിനെക്കുറിച്ചുള്ള കാര്യങ്ങളും പറയരുതെന്നും പറഞ്ഞിരുന്നു. ദിലീപിന്റെ സഹോദരനായ അനൂപാണ് തന്നെ അഡ്വ. രാമന്‍പിള്ളയുടെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ട് പോയതെന്നും ദാസന്‍ വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ജോലിക്കാരന്റെ മൊഴി രേഖപ്പെടുത്തും എന്ന് അറിഞ്ഞതിന് ശേഷം അനൂപ് ബന്ധപ്പെട്ടിരുന്നു. അത്യാവശ്യമായി കൊച്ചിയിലേക്ക് വരാനും ആവശ്യപ്പെട്ടിരുന്നു. ദിലീപിന്റെ നിര്‍മ്മാണക്കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിലേക്കായിരുന്നു ദാസ് പോയത്.

അഭിഭാഷകന്റെ അടുത്തേക്ക്

ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് എന്തൊക്കെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്ന് ചോദിച്ചിരുന്നു. അതിന് ശേഷമായാണ് അനൂപ് ദാസനേയും കൂട്ടി വക്കീലിന് അരികിലേക്ക് പോയത്. കൂടുതലൊന്നും പറയരുതെന്ന് വിലക്കിയിരുന്നു അന്ന് എന്ന് ദാസന്‍ മൊഴി നല്‍കിയിട്ടുണ്ട്. അഭിഭാഷകനായ ഫിലിപ്പിന്റെ ഓഫീസിലേക്കും പിന്നീട് വിളിച്ച് വരുത്തിയിരുന്നു.

സുരാജ് സുനിയെക്കുറിച്ച് പറ‍ഞ്ഞത്

ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി വായിച്ച് കേള്‍പ്പിച്ചിരുന്നു. കൂടുതല്‍ കാര്യങ്ങളൊന്നും പോലീസിനോട് പറയണ്ട എന്നും നിര്‍ദേശിച്ചിരുന്നു. ദിലീപിന്റെ സഹോദരി ഭര്‍ത്താവായ സുരാജ് പള്‍സര്‍ സുനിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെക്കുറിച്ചും ദാസ് മൊഴിയില്‍ സൂചിപ്പിച്ചിരുന്നു. പുറത്തിറങ്ങട്ടെ, അവനെ കാണിച്ചുകൊടുക്കുന്നുണ്ട് എന്നായിരുന്നു സുരാജ് പറഞ്ഞത്.

അവിടെയല്ല ജോലി

ദിലീപിനെക്കുറിച്ചുള്ള കാര്യങ്ങള്‍ താന്‍ പുറത്ത് പറയുകയാണെന്നറിയിച്ച് ബാലചന്ദ്രകുമാര്‍ വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. ദിലീപിനെയോ സഹോദരനെയോ സഹോദരി ഭര്‍ത്താവിനെയോ ഇതേക്കുറിച്ച് അറിയിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. താന്‍ ഇപ്പോള്‍ അവിടെയല്ല ജോലി ചെയ്യുന്നത് എന്നായിരുന്നു അന്ന് മറുപടി നല്‍കിയത് എന്നുമാണ് ദാസൻ മൊഴി നൽകിയിട്ടുള്ളത്.

Video-കൊച്ചിയെ ഇളക്കിമറിച്ച് സൂര്യ എത്തിയപ്പോൾ!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്