ആപ്പ്ജില്ല

42 ദിവസം അബോധാവസ്ഥയിൽ കിടന്നാണ് അച്ഛൻ മരിക്കുന്നത്! എല്ലാ ദിവസവും ആ കിടക്കയുടെ അരികിൽ കുറച്ചു നേരമെങ്കിലും ഇരിക്കാൻ എനിക്ക് കഴിഞ്ഞു എന്നത് മനസമാധാനമെന്ന് ബാലചന്ദ്രമേനോൻ

പുറമെ പരുക്കനായിരുന്നുവെങ്കിലും മനസിലൊത്തിരി സ്‌നേഹവും കരുതലുമുണ്ടായിരുന്നു അച്ഛന്. ബുദ്ധിമാനും സ്ഥിരോത്സാഹിയുമായതിനാല്‍ മകന്റെ ഭാവിയെക്കുറിച്ചോര്‍ത്ത് തനിക്കൊരു ആശങ്കയുമില്ലെന്നായിരുന്നു അച്ഛന്‍ പറഞ്ഞതെന്നും ബാലചന്ദ്രമേനോന്‍ കുറിച്ചിട്ടുണ്ട്.

Samayam Malayalam 20 Jun 2022, 6:15 pm
ഫാദേഴ്‌സ് ഡേയില്‍ അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകളും രസകരമായ സംഭവങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ് താരങ്ങളെല്ലാം എത്തിയിരുന്നു. അഭിനേതാവും സംവിധായകനുമായി ബാലചന്ദ്രമേനോനും കുറിപ്പുമായെത്തിയിരുന്നു. അച്ഛന്റെ ചിത്രങ്ങളും അദ്ദേഹം വീഡിയോയിലൂടെയായി കാണിച്ചിരുന്നു.
Samayam Malayalam og

80 കളിൽ എന്റെ പേരിൽ ഒരു ഫാൻസ് അസോസിയേഷൻ ഉണ്ടാക്കാനായി കുറച്ചു പിള്ളേർ പിരിവിനായി അച്ഛനാരെന്നറിയാതെ ആഫീസിൽ ചെന്നു. അച്ഛൻ അവരോടു പറഞ്ഞു"ഒറ്റ പൈസ ഞാൻ തരില്ല കാരണം ഞാൻ ബാലചന്ദ്ര മേനോന്റെ ആരാധകനല്ല. രാത്രിയിൽ ഈ വർത്തമാനം അമ്മയോട് പറഞ്ഞു അച്ഛൻ അട്ടഹസിക്കുന്നതും ഞാൻ കേട്ടിട്ടുണ്ട്. കൂടുതൽ അറിഞ്ഞു തുടങ്ങിയതോടെ ഞാൻ അച്ഛനെ ഏറെ സ്നേഹിച്ചു തുടങ്ങി.
ദേശീയ അവാർഡ് കിട്ടിയപ്പോൾ ലോകരെല്ലാം എന്നെ വിളിച്ചു അഭിനന്ദിച്ചപ്പോഴും അച്ഛൻ ഒരക്ഷരം എന്നോട് പറഞ്ഞില്ല . എന്നാൽ അമ്മയോട് പറഞ്ഞതായി ഞാൻ അറിഞ്ഞു."കുറെ കാലമായല്ലോ സിനിമ എടുക്കാൻ തുടങ്ങിയിട്ടു ? അവസാനം റെയിൽവേ തന്നെ വേണ്ടി വന്നു ഒരു അവാർഡ് കിട്ടാൻ അല്ലെ ? ഞാൻ ഉള്ളിൽ പൊട്ടിച്ചിരിച്ചു.

എല്ലാ ദിവസവും ആ കിടക്കയുടെ അരികിൽ കുറച്ചു നേരമെങ്കിലും ഇരിക്കാൻ എനിക്ക് കഴിഞ്ഞു എന്നത് മനസമാധാനമെന്ന് ബാലചന്ദ്രമേനോൻ


സമാന്തരങ്ങൾ എന്ന തിരക്കഥ പുസ്തകമായപ്പോൾ അതിനു അവതാരിക അച്ഛനാണ് എന്റെ ആഗ്രഹം പോലെ എഴുതി തന്നത്.
അതിൽ അച്ഛൻ എനിക്കായി ഒരു വരി കുറിച്ചു ."എന്റെ മകൻ എല്ലാവരും ബാലചന്ദ്ര മേനോൻ എന്ന് വിളിക്കുന്ന ചന്ദ്രൻ ബുദ്ധിമാനും സ്ഥിരോത്സാഹിയുമായിരുന്നതുകൊണ്ടു അവന്റെ ഭാവിയിൽ എനിക്ക് തീരെ ആശങ്ക ഇല്ലായിരുന്നു. അന്ന് അച്ഛനെ ഓർത്ത് എന്റെ കണ്ണുകൾ നിറഞ്ഞു. 42 ദിവസം അബോധാവസ്ഥയിൽ തിരുവനതപുരം കിംസ് ആശുപത്രിയിൽ കിടന്നാണ് അച്ഛൻ മരിക്കുന്നത്. എല്ലാ ദിവസവും ആ കിടക്കക്കരികിൽ കുറച്ചു നേരമെങ്കിലും ഇരിക്കാൻ എനിക്ക് കഴിഞ്ഞു എന്നത് എന്റെ മനസ്സിന്റെ സമാധാനം എന്നുമായിരുന്നു ബാലചന്ദ്രമേനോൻ കുറിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്