തന്റെ കാലിന്റെ ചലനങ്ങൾ കൊണ്ട് ഇന്ത്യയെ മുഴുവൻ ഭ്രമിപ്പിച്ച താരമാണ് പ്രഭുദേവ. ഇപ്പോഴിതാ തന്റെ പുതിയ സിനിമക്കായി ഒരു കൃത്രിമക്കാലുമായി അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് താരം. സന്തോഷ് ജയകുമാർ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് സിനിമ പൊയ്ക്കാൽ കുതിരയിലാണ് ഒരു കാലു നഷ്ടമായി, കൃത്രിമക്കാലിൽ ജീവിക്കുന്ന ഒരു കഥാപാത്രമായി പ്രഭുദേവ എത്തുന്നത്. കൃത്രിമകാലിൽ ജീവിക്കുന്ന ഒരാളുടെ കഥ, ഇതുതന്നെയാണ് പ്രഭു ദേവയെ ഈ സിനിമയിലേക്ക് ആകർഷിച്ചത് തന്നെ എന്നാണ് സംവിധായകൻ പറയുന്നത്. Also Read: വാചാലമായ കണ്ണുകൾകൊണ്ട് അയാളൊരുക്കിയ മാജിക്കുകൾ; ഫഹദിനു പിറന്നാൾ സ്പെഷൽ വീഡിയോയുമായി ലിന്‍റോ കുര്യൻ
"അംഗപരിമിതനായ കതിരവൻ എന്ന കഥാപാത്രമാണ് സിനിമയിൽ പ്രഭു ദേവ കൈകാര്യം ചെയ്യുന്നത്. ജീവിതത്തിൽ കഷ്ടതകൾ നേരിടേണ്ടി വരുന്ന ഒരു സ്നേഹനിധിയായ അച്ഛനാണ് ഈ കഥാപാത്രം. ഒരു സാധാരണക്കാരന് പോലും കഷ്ടമായുള്ള സാഹചര്യങ്ങൾ ഈ അംഗപരിമിതൻ എങ്ങനെ തരണം ചെയ്യുന്നു എന്നതാന് സിനിമ," സംവിധായകൻ പറയുന്നു. കഴിഞ്ഞ ജൂൺ മുതൽ സിനിമക്കായി പ്രഭു ദേവ കൃത്രിമക്കാലിൽ നടക്കുവാൻ പ്രാക്ടീസ് ചെയ്യുകയാണ് എന്നും സംവിധായകൻ പറയുന്നു.
Also Read: നസ്രിയയുടെ പ്രിയന് ഇന്ന് മുപ്പത്തിയൊൻപതാം പിറന്നാൾ; ഫാഫായ്ക്ക് ആശംസകളുമായി താരങ്ങളും ആരാധകരും!
"ശരിക്കുള്ള പ്രോസ്തെറ്റിക് കാലു തന്നെയാണ് ഞങ്ങൾ ഈ സിനിമയിൽ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ അതുപയോഗിച്ചു നടക്കാൻ മാസ്റ്റർ പഠിക്കേണ്ടിയിരുന്നു. ആദ്യം ഒറ്റ കാലിൽ നടക്കാൻ, പിന്നെ ഒരു വോക്കർ, പിന്നെ ഒരു സ്റ്റാൻഡ് അങ്ങനെ എല്ലാത്തിലും അദ്ദേഹം പരിശീലനം എടുത്തു. എന്നിട്ടു ഞങ്ങൾ ഒരു പ്രോസ്തെറ്റിക് കാലു ഉപയോഗിച്ച് അതിൽ പരിശീലനം ആരംഭിച്ചു. അത് ഉപയോഗിച്ച് നടക്കുക വലിയ പ്രയാസമാണ്, ഇടയ്ക്കിടെ വീഴുന്ന സാഹചര്യം വരെ ഉണ്ടായി. ജൂൺ മുതൽ അദ്ദേഹം പരിശീലനത്തിൽ ആണ്. ഷൂട്ടിങ്ങിനു മുൻപ്, പിൻപ്, ബ്രേക്ക് സമയങ്ങളിൽ എന്തിനു വീട്ടിൽ പോലും അദ്ദേഹം പ്രാക്റ്റീസ് ചെയ്യാറുണ്ട്," എന്നും സംവിധായകൻ സന്തോഷ് ജയകുമാർ.
Also Watch :
"അംഗപരിമിതനായ കതിരവൻ എന്ന കഥാപാത്രമാണ് സിനിമയിൽ പ്രഭു ദേവ കൈകാര്യം ചെയ്യുന്നത്. ജീവിതത്തിൽ കഷ്ടതകൾ നേരിടേണ്ടി വരുന്ന ഒരു സ്നേഹനിധിയായ അച്ഛനാണ് ഈ കഥാപാത്രം. ഒരു സാധാരണക്കാരന് പോലും കഷ്ടമായുള്ള സാഹചര്യങ്ങൾ ഈ അംഗപരിമിതൻ എങ്ങനെ തരണം ചെയ്യുന്നു എന്നതാന് സിനിമ," സംവിധായകൻ പറയുന്നു. കഴിഞ്ഞ ജൂൺ മുതൽ സിനിമക്കായി പ്രഭു ദേവ കൃത്രിമക്കാലിൽ നടക്കുവാൻ പ്രാക്ടീസ് ചെയ്യുകയാണ് എന്നും സംവിധായകൻ പറയുന്നു.
Also Read: നസ്രിയയുടെ പ്രിയന് ഇന്ന് മുപ്പത്തിയൊൻപതാം പിറന്നാൾ; ഫാഫായ്ക്ക് ആശംസകളുമായി താരങ്ങളും ആരാധകരും!
"ശരിക്കുള്ള പ്രോസ്തെറ്റിക് കാലു തന്നെയാണ് ഞങ്ങൾ ഈ സിനിമയിൽ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ അതുപയോഗിച്ചു നടക്കാൻ മാസ്റ്റർ പഠിക്കേണ്ടിയിരുന്നു. ആദ്യം ഒറ്റ കാലിൽ നടക്കാൻ, പിന്നെ ഒരു വോക്കർ, പിന്നെ ഒരു സ്റ്റാൻഡ് അങ്ങനെ എല്ലാത്തിലും അദ്ദേഹം പരിശീലനം എടുത്തു. എന്നിട്ടു ഞങ്ങൾ ഒരു പ്രോസ്തെറ്റിക് കാലു ഉപയോഗിച്ച് അതിൽ പരിശീലനം ആരംഭിച്ചു. അത് ഉപയോഗിച്ച് നടക്കുക വലിയ പ്രയാസമാണ്, ഇടയ്ക്കിടെ വീഴുന്ന സാഹചര്യം വരെ ഉണ്ടായി. ജൂൺ മുതൽ അദ്ദേഹം പരിശീലനത്തിൽ ആണ്. ഷൂട്ടിങ്ങിനു മുൻപ്, പിൻപ്, ബ്രേക്ക് സമയങ്ങളിൽ എന്തിനു വീട്ടിൽ പോലും അദ്ദേഹം പ്രാക്റ്റീസ് ചെയ്യാറുണ്ട്," എന്നും സംവിധായകൻ സന്തോഷ് ജയകുമാർ.
Also Watch :