Please enable javascript.Dulquer Salmaan Love Story With Wife Amal Sufiya,സ്പോർട്സ് ഡേയ്ക്ക് കണ്ട 5 വയസിന് ജൂനിയറായ ചെറിയ പെൺകുട്ടി! ഫേസ്‌ബുക്കിൽ മെസേജ് അയച്ചു, എവിടെപ്പോയാലും അവളെ കണ്ടു, ഇതൊരു സൈനായിരുന്നു; അമാലുമൊത്തുള്ള പ്രണയകഥ പറഞ്ഞു ദുൽഖർ സൽമാൻ! - actor dulquer salmaan reveals love story with his wife amal sufiya bollywood bubble interview - Samayam Malayalam

സ്പോർട്സ് ഡേയ്ക്ക് കണ്ട 5 വയസിന് ജൂനിയറായ ചെറിയ പെൺകുട്ടി! ഫേസ്‌ബുക്കിൽ മെസേജ് അയച്ചു, എവിടെപ്പോയാലും അവളെ കണ്ടു, ഇതൊരു സൈനായിരുന്നു; അമാലുമൊത്തുള്ള പ്രണയകഥ പറഞ്ഞു ദുൽഖർ സൽമാൻ!

Authored byമാളു. എൽ | Samayam Malayalam 28 Jul 2023, 5:03 pm
Subscribe

"രണ്ടു സ്കൂൾ സുഹൃത്തുക്കൾ ഒരു കാപ്പി കുടിക്കാൻ ഒരുമിച്ചു പോകുന്നു എന്ന് മാത്രമേ അന്ന് ശരിക്കും കരുതിയുള്ളൂ. അമാലും വീട്ടിൽ എല്ലാവരുടെയും അറിവോടെയാണ് വന്നത്. അവിടെ വച്ച് കണ്ടതിന്റെ പിറ്റേന്ന് ഞങ്ങൾ പോണ്ടിച്ചേരിയിലേക്ക് ഒരു യാത്രപോയി. പക്ഷേ അത് എന്നോടവൾക്ക് ഒരു ഇഷ്ടം ഉണ്ട് എന്ന് മനസ്സിലായതിനു ശേഷമായിരുന്നു".

actor dulquer salmaan reveals love story with his wife amal sufiya bollywood bubble interview
സ്പോർട്സ് ഡേയ്ക്ക് കണ്ട 5 വയസിന് ജൂനിയറായ ചെറിയ പെൺകുട്ടി! ഫേസ്‌ബുക്കിൽ മെസേജ് അയച്ചു, എവിടെപ്പോയാലും അവളെ കണ്ടു, ഇതൊരു സൈനായിരുന്നു; അമാലുമൊത്തുള്ള പ്രണയകഥ പറഞ്ഞു ദുൽഖർ സൽമാൻ!
മലയാള സിനിമയുടെ യൂത്ത് ഐക്കൺ ദുൽഖർ സൽമാന്റെ 40 ആം ജന്മദിനമാണിന്ന്. മമ്മൂട്ടിയെ പോലെ ഒരു മെഗാസ്റ്റാറിന്റെ മകനായിട്ടും ആരുടേയും പിന്തുണയില്ലാതെ സിനിമയിലെത്തുകയും മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കുകയും ചെയ്തയാളാണ് ദുൽഖർ. തെന്നിന്ത്യൻ സിനിമാലോകത്തെ ശ്രദ്ധേയനായ താരമായി ഇന്ന് ദുൽഖർ സൽമാൻ മാറിക്കഴിഞ്ഞിരിക്കുകയാണ്. വരും വർഷങ്ങളിൽ മലയാളസിനിമയുടെ അടുത്ത മെഗാസ്റ്റാർ എന്ന് ആരാധകർ അഭിപ്രായപ്പെടുന്ന യുവതാരമാണ് ദുൽഖർ. പാൻ ഇന്ത്യൻ തലത്തിൽ റീച്ച് ഉണ്ടാക്കി ദുൽഖറിന്റെ സിനിമകൾ മുന്നേറുമ്പോൾ ബോളിവുഡിൽ അടക്കം തിരക്കുള്ള താരമായി അദ്ദേഹവും മാറിക്കൊണ്ടിരിക്കുകയാണ്. താരങ്ങളുടെ മക്കളൊക്കെ സിനിമയിലേക്കെത്തുമ്പോൾ ആരാധകർ വളരെ പ്രതീക്ഷയോടു കൂടിതന്നെയാണ് കാത്തിരിക്കാറുള്ളത്. അത്തരത്തിൽ ദുൽഖറും സിനിമയിലേക്ക് എത്തുന്നു എന്നറിഞ്ഞപ്പോൾ ആരാധകരുടെ കാത്തിരിപ്പും പ്രതീക്ഷയും ഏറുകയായിരുന്നു. അച്ഛന്റെ പേര് ചീത്തയാക്കാതെ തന്നെ വാപ്പിച്ചിയ്ക്ക് അഭിമാനമായി ആണ് ഈ ചുരുങ്ങിയ കാലയളവിൽ ദുൽഖറിന്റെ വളർച്ച. "ഹീരിയെ (Heeriye)" എന്ന മ്യൂസിക് വീഡിയോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് രണ്ടു ദിവസങ്ങൾക്ക് മുൻപ് ദുൽഖർ നടത്തിയ അഭിമുഖമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സിനിമയിലെത്തും മുൻപ് വിവാഹം

സിനിമയിലെത്തും മുൻപ് വിവാഹം

ഇന്ന് കാണുന്ന തിരക്കുള്ള താരമായി ദുൽഖർ മാറും മുൻപ് തന്നെ അമാൽ സൂഫിയയുമായുള്ള ദുൽഖറിന്റെ വിവാഹം കഴിഞ്ഞിരുന്നു.2011 ഡിസംബർ 22നായിരുന്നു അമൽ സൂഫിയയുമായുള്ള ദുൽഖറിന്റെ വിവാഹം. ഇരുവർക്കും ഇപ്പോൾ മറിയം അമീറ സൽമാൻ എന്നൊരു മകളുണ്ട്. വീട്ടുകാരുടെ അനുവാദത്തോടെ നടന്ന പ്രണയ വിവാഹമായിരുന്നു തങ്ങളുടേതെന്ന് ദുൽഖർ സൽമാൻ മുൻപും ചില അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ദുൽഖർ സൽമാൻ കുടുംബസമേതം ചെന്നൈയിൽ സെറ്റിൽഡാണ് എന്നൊക്കെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തന്റെ ജീവിത സഖിയായി അമാൽ മതിയെന്നും അമാലിനെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാമെന്നുള്ള തീരുമാനത്തിലേക്ക് എപ്പോഴാണ് താൻ എത്തിയതെന്നും പ്രണയം എങ്ങനെയായിരുന്നുവെന്നുമൊക്കെ 'ഹീരിയെ' യുടെ പ്രൊമോഷനു എത്തിയ ദുൽഖർ വെളിപ്പെടുത്തിയിരിക്കുകയാണ്.ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ ഭാര്യ അമാലിനെ കുറിച്ച് ദുൽഖർ തുറന്നു പറഞ്ഞിരിക്കുന്നത്.

5 വയസിനു ഇളയത്

5 വയസിനു ഇളയത്

അമാൽ എന്റെ സ്‌കൂളിൽ 5 വയസിനു ഇളയതായ എന്റെ ജൂനിയർ ആയിരുന്നു. അവളെക്കുറിച്ചുള്ള എന്റെ ആദ്യത്തെ ഓർമ്മ എന്ന് പറയുന്നത്, അവൾ അഞ്ചിലോ ആറിലോ പഠിക്കുന്ന സമയത്തുള്ളതാണ്. മുടിയൊക്കെ പോണി ടെയിൽ കെട്ടിയ ഒരു കുഞ്ഞുകുട്ടി. അന്ന് സ്‌കൂളിലെ സ്പോർട്സ് ഡേയോ മറ്റോ ആയിരുന്നു. ഒട്ടും ഹാപ്പി അല്ലാതെ അപ്സെറ്റ് ആയി കയ്യൊക്കെ കെട്ടി നിൽക്കുന്ന അവളുടെ രൂപം എന്റെ ഓർമ്മകളിൽ എന്നും ഉണ്ട്. അന്നത്തെ എന്റെ ഓർമ്മയിൽ അതൊരു കുഞ്ഞുകുട്ടി ആണെന്ന് മാത്രമായിരുന്നു. സ്പോർട്സ് ഡേ ആയിട്ട് വെയിലത്തൊക്കെ നിന്നിട്ട് മാർച്ചു ഫാസ്റ്റ് ഒക്കെ ചെയ്തതിന്റെ ഇറിറ്റേഷൻ ആയിരുന്നു അന്നത്തെ അവളുടെ മുഖത്തെ സന്തോഷമില്ലായ്മയുടെ കാരണം.

'ചിത്രച്ചേച്ചി നൽകിയ സമ്മാനം ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ട്'

സോഷ്യൽ മീഡിയ ഇല്ലാത്ത കാലത്ത്

സോഷ്യൽ മീഡിയ ഇല്ലാത്ത കാലത്ത്

2000 ത്തിന്റെ തുടക്കത്തിൽ സമൂഹമാധ്യമങ്ങൾ ഏറെ സജീവമല്ലാത്ത സമയത്താണ് ഞാനും അമാലും സുഹൃത്തുക്കളാകുന്നത്. ഒരേ സ്കൂളിൽ എന്നേക്കാൾ അഞ്ചു വർഷം ജൂനിയർ ആയിരുന്ന ആളായത് കൊണ്ട് ആ സമയത്ത് ഞാൻ അവളെ മറ്റൊരു രീതിയിൽ ഒന്നും കണ്ടിട്ടില്ല. ജൂനിയർ ആയ ഒരു ചെറിയ കുട്ടി അത്രയേ ഉള്ളൂ. ചെന്നൈ വലിയ സിറ്റി ഒന്നും അല്ലാത്തതുകൊണ്ട് അന്നൊക്കെ എല്ലാവർക്കും പരസ്പരം അറിയാമായിരുന്നു, അതുകൊണ്ട് ശരിക്കും ഞങ്ങൾ ഒരുമിച്ചാണ് വളർന്നത് എന്ന് പറയാം. ഞാൻ അമേരിക്കയിൽ പോയി കോളജ് വിദ്യാഭ്യാസം ഒക്കെ കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ നിനക്ക് സെറ്റിൽ ആകാൻ സമയമായി എന്ന് വീട്ടുകാർ എന്നോട് പറയുന്നത്. ‘‘നീ വിവാഹം കഴിക്കാൻ ഒരാളെ കണ്ടെത്തണം, അല്ലെങ്കിൽ ഞങ്ങൾ കണ്ടെത്താം’’ എന്നായിരുന്നു അവർ പറഞ്ഞത്.

എവിടെപ്പോയാലും അമാൽ

എവിടെപ്പോയാലും അമാൽ

വീട്ടുകാർ വിവാഹക്കാര്യം പറഞ്ഞപ്പോഴാണ് ഞാൻ ആലോചിച്ചത് എനിക്ക് അറേൻജ്‌ഡ്‌ മാര്യേജ് ഇഷ്ടമല്ല എന്ന്. ഒരാളെ ആദ്യമായി പോയി കണ്ടിട്ട് സംസാരിച്ച് അയാളെ സ്വീകരിക്കാനോ നിഷേധിക്കാനോ എനിക്ക് കഴിയില്ല എന്ന് എനിക്ക് മനസിലായി. അതുകൊണ്ട് അത്തരത്തിൽ ഒരു വിവാഹാലോചന ഒന്നും വേണ്ടെന്ന് ഞാൻ വീട്ടുകാരോട് പറഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം അമാലിനെ ഞാൻ ചെന്നൈയിൽ വച്ച് വീണ്ടും കാണാനിടയായി. പിന്നീടങ്ങോട്ട് തികച്ചും അപ്രതീക്ഷിതമായി അവൾ ഇടയ്ക്കിടെ എന്റെ മുന്നിൽ വന്നു പെടുന്നത് ഞാൻ ശ്രദ്ധിച്ചുതുടങ്ങി. മുൻപൊരിക്കലും പുറത്ത് വച്ച് അമാലിനെ ഞാൻ അധികം കണ്ടിട്ടുണ്ടായിരുന്നില്ല. എന്നാൽ ഇങ്ങിനെ ഒരു വിവാഹാലോചനയെക്കുറിച്ച് വീട്ടുകാർ എന്നോട് സംസാരിച്ചതിന് ശേഷം ഞാൻ എവിടെ തിരിഞ്ഞാലും അമാലിനെ എവിടെയെങ്കിലും വച്ച് കാണും. എന്തുകൊണ്ടാണ് ഇങ്ങനെ ഇവളെ ഇടയ്ക്കിടെ കാണാൻ ഇടയാക്കുന്നത് എന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങി.

ഫേസ്‌ബുക്കിൽ മെസേജ് അയച്ചു

ഫേസ്‌ബുക്കിൽ മെസേജ് അയച്ചു

പാർലറിൽ പോകുമ്പോഴും, സിനിമ കാണാന്‍ പോകുമ്പോഴുമൊക്കെ ഞാന്‍ അമാലിനെ കാണാന്‍ തുടങ്ങി. അപ്പോഴൊക്കെ സത്യത്തില്‍ ഇതൊരു സൈന്‍ ആയാണ് എനിക്ക് തോന്നിയത്. അതുകൊണ്ടുതന്നെ ഒരിക്കൽ ഫെയ്സ്ബുക്കിൽ ഞാൻ അവൾക്ക് മെസ്സേജ് അയച്ചു. ‘‘ഞാൻ നിന്റെ സ്കൂളിൽ സീനിയറായി പഠിച്ചതാണ്, നിനക്ക് ഓർമയുണ്ടോ എന്ന് അറിയില്ല’’ എന്ന് പറഞ്ഞു. കുറച്ചു ദിവസം സംസാരിച്ചപ്പോൾ പുറത്തു വച്ച് നേരിട്ട് കാണാം എന്ന് ഞങ്ങൾ തീരുമാനിച്ചു. ഇതെല്ലാം എന്റെയും അവളുടെയും മാതാപിതാക്കൾ അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു. എന്റെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും അവളെ അറിയാമായിരുന്നു. ഒരുദിവസം ഞാൻ വീട്ടുകാരോട് ചിലപ്പോൾ ഇവളെ ആയിരിക്കും ഞാൻ വിവാഹം കഴിക്കാൻ പോകുന്നത് എല്ലാവർക്കും താല്പര്യമുണ്ടെങ്കിൽ ഞാൻ അവളെ ഒന്ന് കാണാം എന്ന് പറഞ്ഞാണ് അവതരിപ്പിച്ചത്.

മാളു. എൽ
ഓതറിനെ കുറിച്ച്
മാളു. എൽ
സമയം മലയാളം പോർട്ടലിൽ സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്. സിനിമാ, വിനോദമേഖലകളിൽ സെലിബ്രിറ്റികളുടെ അഭിമുഖങ്ങളും മറ്റ് ലേഖനങ്ങളും ചെയ്യുന്ന മാളുവിന് ഓൺലൈൻ മാധ്യമമേഖലയിൽ എട്ടുവർഷത്തിലധികം പ്രവൃത്തിപരിചയമുണ്ട്. മലയാളത്തിലെ മറ്റ് പ്രമുഖ സ്ഥാപനങ്ങളിലും കണ്ടൻ്റ് ക്രിയേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ