ആപ്പ്ജില്ല

തമിഴ് നടന്‍ ഫ്ലോറന്‍റ് സി പെരേര കൊവിഡ് ബാധിച്ച് മരിച്ചു

തമിഴിൽ ദളപതി വിജയുടെ ഉൾപ്പെടെ നിരവധി സിനിമകളിൽ അച്ഛൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള നടനാണ് ഫ്ലോറന്‍റ് സി പെരേര

Samayam Malayalam 15 Sept 2020, 2:35 pm
തമിഴിൽ സ്വഭാവ നടനായി അറിയപ്പെട്ടിരുന്ന ഫ്ലോറന്‍റ് സി പെരേര കൊവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കെ മരണമടഞ്ഞു. കൊവിഡ് ബാധിച്ച്‌ ചെന്നൈ രാജീവ് ഗാന്ധി ഗവ. ജനറല്‍ ആശുപത്രിയിലിരിക്കെയാണ് 67 വയസ്സുള്ള അദ്ദേഹത്തിന്‍റെ മരണം. 2003ല്‍ വിജയ് നായകനായ പുതിയ ഗീതൈയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ഫ്ലോറന്‍റ് പ്രഭു സോളൻ ഒരുക്കി 2014 പുറത്തിറങ്ങിയ കയല്‍ എന്ന സിനിമയിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്.
Samayam Malayalam Florent C. Pereira


Also Read: നിഗൂഢത നിറഞ്ഞ നോട്ടമെറിഞ്ഞ് ഷൈൻ ടോം ചാക്കോ; 'ആറാം തിരുകൽപ്പന'യുടെ പോസ്റ്റർ!

ധര്‍മധുരൈ, വിഐപി2, രാജ മന്തിരി, തൊടരൈ, മുപ്പരിമനം, കൊടിവീരന്‍, എങ്കിട്ട മോതാതേ, പൊതുവാക എന്‍ മനസ് തങ്കം, നാഗേഷ് തിരയിരങ്കം, ക്ഷത്രിയൻ, കുംകി, തരാമണി തുടങ്ങിയ സിനികളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുമുണ്ട് അദ്ദേഹം. സിനിമക്ക് പുറത്ത് കലൈഞ്ജര്‍ ടിവി, വിജയ് ടിവി, വിന്‍ ടിവി എന്നീ ചാനലുകളിലെ വിവിധ പരിപാടികളുടേയും ഭാഗമായിട്ടുണ്ട്.

Also Read: പ്രിയതമന്റെ നെഞ്ചോട് ചേര്‍ന്നു നിന്ന് പൂര്‍ണിമ! ബ്ലാക്ക് ആന്‍ഡ് വൈറ്റ് റൊമാന്റിക് ചിത്രം വൈറലാവുന്നു!

രണ്ടാഴ്ച മുമ്പാണ് കൊവിഡ് ബാധിച്ച് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. സംവിധായകൻ സീനു രാമസ്വാമിയാണ് ട്വിറ്ററിലൂടെ അദ്ദേഹത്തിന്‍റെ മരണവാര്‍ത്ത സ്ഥിരീകരിച്ച് കുറിപ്പ് പങ്കുവെച്ചത്. അമ്പതോളം തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടുതലും അച്ഛൻ കഥാപാത്രങ്ങളാണ് അദ്ദേഹം സിനിമകളിൽ അവതരിപ്പിച്ചിരുന്നത്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്