അനുഭവങ്ങളിലെ നർമം കഥാപാത്രങ്ങളിലേക്കും പറഞ്ഞു ഫലിപ്പിക്കുന്ന കഥകളിലും സസൂഷ്മം കൂട്ടിച്ചേർക്കുന്ന കലാകാരനായിരുന്നു ഇന്നസെൻ്റ്. അതുകൊണ്ടു തന്നെ നർമത്തിലൂന്നി ഇന്നസെൻ്റ് പറയുന്ന കഥകളിലൊക്കെ തന്നെ ഭാര്യ ആലീസും ഇടിപിടിച്ചിരുന്നു. ജീവിതയാത്രയിൽ താങ്ങും തണലുമായി ആലീസ് ഇന്നച്ചൻ്റെ ഒപ്പം ചേർന്നിട്ട് 46 വർഷങ്ങളായി. അദ്ദേഹത്തിൻ്റെ സന്തോഷത്തിലും സങ്കടത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും ആലീസ് ഒപ്പമുണ്ടായിരുന്നു. കാൻസർ ബാധിച്ച് ജീവിതത്തോട് പോരാടിയ ദിനങ്ങളിലും ശക്തിദുർഗമായി ആലീസ് ചാരെയുണ്ടായിരുന്നു. രോഗാവസ്ഥയിലും അവർ പരസ്പരം തണലായി മാറി. പല അഭിമുഖങ്ങളിലും ആലീസിനെക്കുറിച്ച പറയാൻ ഇന്നച്ചന് നൂറു നാവായിരുന്നു. കാരണം അത്രമേൽ തൻ്റെ സഹധർമിണിയെ അദ്ദേഹം സ്നേഹിച്ചിരുന്നു, ഇന്നസെൻ്റിന് പഠിക്കുന്ന കാലത്തോ പിന്നീടോ പ്രണയമുണ്ടായിരുന്നില്ല. വിവാഹ ആലോചനയുമായി ബന്ധപ്പെട്ട് നാല് പെൺകുട്ടികളെ കണ്ടതിനു ശേഷമാണ് ഇരിങ്ങാലക്കുടയ്ക്ക് അടുത്ത് തന്നെ നെല്ലായിലെ വീട്ടിലെത്തി ആലീസിനെ കാണുന്നത്. സിനിമയിൽ അഭിനയിക്കുന്ന കാര്യം അന്നു പറഞ്ഞിരുന്നില്ല. തീപ്പട്ടി കമ്പനിയൊക്കെ ഉണ്ടായിരുന്നതിനാൽ ബിസിനസ് എന്നാണ് ആലീസിൻ്റെ വീട്ടുകാരോട് പറഞ്ഞത്. ഇന്നസെൻ്റും അമ്മയും കൂടിയാണ് ആലീസിൻ്റെ വീട്ടിൽ പെണ്ണു കാണാൻ എത്തുന്നത്. ആദ്യ കഴ്ചയിൽ തന്നെ പരസ്പരം ഇഷ്ടപ്പെട്ടു. കല്യാണം ആലോചിച്ച് ചെന്ന ദിവസം തന്നെ ആലീസിൻ്റെ അമ്മാമയെ ഇന്നസെൻ്റ് വശത്താക്കിയിരുന്നു. അമ്മാമയെ ചേർത്തുപിടിച്ച് നടന്നു. അതോടെ ആസീലിന് ഇന്നസെൻ്റ് മതിയെന്ന് അമ്മാമയും പറഞ്ഞു. പിന്നെ കുടുംബക്കാർ ചേർന്ന് ഇരുവരുടെയും വിവാഹം നടത്തി.
വിവാഹ ശേഷം ആദ്യമായി ആലീസിന് സമ്മാനമായി കൊടുക്കുന്നത് ആറു രൂപയുടെ റോയൽ ജാസ്മിൻ സെൻ്റായിരുന്നതായി ഇന്നസെൻ്റ് പറഞ്ഞിട്ടുണ്ട്. ഇരുവരും ഒന്നിച്ച് നിരവധി യാത്ര ചെയ്യുന്നവരായിരുന്നു. എന്നാൽ മുമ്പൊക്കെ സിനിമ ഷൂട്ടിംഗിന് പോകുമ്പോൾ ആലിസ് ഇന്നസെൻ്റിന് ഒപ്പം പോകാറില്ലായിരുന്നു. അതിന് കാരണം ഷൂട്ടിംഗ് സമയത്ത് ഹോട്ടൽ മുറിയിൽ ആലീസ് ഒറ്റയ്ക്ക് ഇരിക്കേണ്ടിവരുന്നു എന്നതാണ്. എന്നാൽ അമേരിക്ക, ജർമനി, സിങ്കപ്പൂർ തുടങ്ങിയ വിദേശ യാത്രകളൊക്കെ തന്നെ ഇന്നസെൻ്റും ആലീസും ഒന്നിച്ചായിരുന്നു.
Also Read: മത്തായിച്ചൻ മുതൽ വാര്യര് വരെ! മായാതെ നിൽക്കുന്ന ഇന്നസെന്റിന്റെ ജനപ്രിയ കഥാപാത്രങ്ങൾ
ഇന്നസെൻ്റിന് രോഗം വന്നതിനു ശേഷം ഏതു യാത്രയിലും ആലിസും ഒപ്പം പോകാറുണ്ട്. മരുന്ന് എടുത്തു കൊടുക്കാനും താങ്ങായുമൊക്കെ ആലീസ് ഒപ്പമുണ്ടായിരുന്നു. പിന്നീട് സിനിമ ഷൂട്ടിംഗിന് സത്യൻ അന്തിക്കാടിൻ്റെ ലൊക്കേഷനിലൊക്കെ ചെല്ലുമ്പോൾ തന്നെ കാണുമ്പോൾ അവർ ചിരിക്കാറുണ്ടെന്ന് ആലീസ് പറഞ്ഞിട്ടുണ്ട്. കാരണം അന്വേഷിക്കുമ്പോഴാണ് വീട്ടിലെ പല കഥകളും ഇന്നസെൻ്റ് ലൊക്കേഷനിൽ ചെന്ന് പറയാറുണ്ട്. ആ തമാശ കഥകൾ ഓർത്താണ് അവരൊക്കെ ചിരിക്കുന്നത്. പിന്നീട് ആലീസിനും രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയ്ക്കും മറ്റു ഇന്നസെൻ്റും ആസീലും ഒന്നിച്ചായി യാത്ര. അവർ പരസ്പരം തണലും താങ്ങുമായി മാറുകയായിരുന്നു.
വിവാഹ ശേഷം പ്രണയിച്ചവരായിരുന്നു ഇന്നസെൻ്റും ആലീസും. എങ്കിലും അറേഞ്ച് മാരേജിനേക്കാൾ നല്ലത് ലവ് മാരേജാണെന്നാണ് ആലീസിൻ്റെ പക്ഷം. അതിനു കാരണം പരസ്പരം മനസിലാക്കി അവർക്ക് ജീവിക്കാൻ സാധിക്കുന്നതാണെന്ന് ആലീസ് പറഞ്ഞിട്ടുണ്ട്. നാലരപ്പതിറ്റാണ്ടിലേറെയായി ഒപ്പമുണ്ടായിരുന്ന ഇന്നസെൻ്റ് മറഞ്ഞിരിക്കുന്നു. ഇനി ആലിസിന് ഒപ്പമുള്ളത് അദ്ദേഹം പകർന്നു നൽകിയ അളവില്ലാത്ത സ്നേഹങ്ങളും വെള്ളിത്തിരയിൽ നിറഞ്ഞാടിയ കഥാപാത്രങ്ങളുമാണ്.
Read Latest Malayalam Movie News And Malayalam News
വിവാഹ ശേഷം ആദ്യമായി ആലീസിന് സമ്മാനമായി കൊടുക്കുന്നത് ആറു രൂപയുടെ റോയൽ ജാസ്മിൻ സെൻ്റായിരുന്നതായി ഇന്നസെൻ്റ് പറഞ്ഞിട്ടുണ്ട്. ഇരുവരും ഒന്നിച്ച് നിരവധി യാത്ര ചെയ്യുന്നവരായിരുന്നു. എന്നാൽ മുമ്പൊക്കെ സിനിമ ഷൂട്ടിംഗിന് പോകുമ്പോൾ ആലിസ് ഇന്നസെൻ്റിന് ഒപ്പം പോകാറില്ലായിരുന്നു. അതിന് കാരണം ഷൂട്ടിംഗ് സമയത്ത് ഹോട്ടൽ മുറിയിൽ ആലീസ് ഒറ്റയ്ക്ക് ഇരിക്കേണ്ടിവരുന്നു എന്നതാണ്. എന്നാൽ അമേരിക്ക, ജർമനി, സിങ്കപ്പൂർ തുടങ്ങിയ വിദേശ യാത്രകളൊക്കെ തന്നെ ഇന്നസെൻ്റും ആലീസും ഒന്നിച്ചായിരുന്നു.
Also Read: മത്തായിച്ചൻ മുതൽ വാര്യര് വരെ! മായാതെ നിൽക്കുന്ന ഇന്നസെന്റിന്റെ ജനപ്രിയ കഥാപാത്രങ്ങൾ
ഇന്നസെൻ്റിന് രോഗം വന്നതിനു ശേഷം ഏതു യാത്രയിലും ആലിസും ഒപ്പം പോകാറുണ്ട്. മരുന്ന് എടുത്തു കൊടുക്കാനും താങ്ങായുമൊക്കെ ആലീസ് ഒപ്പമുണ്ടായിരുന്നു. പിന്നീട് സിനിമ ഷൂട്ടിംഗിന് സത്യൻ അന്തിക്കാടിൻ്റെ ലൊക്കേഷനിലൊക്കെ ചെല്ലുമ്പോൾ തന്നെ കാണുമ്പോൾ അവർ ചിരിക്കാറുണ്ടെന്ന് ആലീസ് പറഞ്ഞിട്ടുണ്ട്. കാരണം അന്വേഷിക്കുമ്പോഴാണ് വീട്ടിലെ പല കഥകളും ഇന്നസെൻ്റ് ലൊക്കേഷനിൽ ചെന്ന് പറയാറുണ്ട്. ആ തമാശ കഥകൾ ഓർത്താണ് അവരൊക്കെ ചിരിക്കുന്നത്. പിന്നീട് ആലീസിനും രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയ്ക്കും മറ്റു ഇന്നസെൻ്റും ആസീലും ഒന്നിച്ചായി യാത്ര. അവർ പരസ്പരം തണലും താങ്ങുമായി മാറുകയായിരുന്നു.
വിവാഹ ശേഷം പ്രണയിച്ചവരായിരുന്നു ഇന്നസെൻ്റും ആലീസും. എങ്കിലും അറേഞ്ച് മാരേജിനേക്കാൾ നല്ലത് ലവ് മാരേജാണെന്നാണ് ആലീസിൻ്റെ പക്ഷം. അതിനു കാരണം പരസ്പരം മനസിലാക്കി അവർക്ക് ജീവിക്കാൻ സാധിക്കുന്നതാണെന്ന് ആലീസ് പറഞ്ഞിട്ടുണ്ട്. നാലരപ്പതിറ്റാണ്ടിലേറെയായി ഒപ്പമുണ്ടായിരുന്ന ഇന്നസെൻ്റ് മറഞ്ഞിരിക്കുന്നു. ഇനി ആലിസിന് ഒപ്പമുള്ളത് അദ്ദേഹം പകർന്നു നൽകിയ അളവില്ലാത്ത സ്നേഹങ്ങളും വെള്ളിത്തിരയിൽ നിറഞ്ഞാടിയ കഥാപാത്രങ്ങളുമാണ്.
Read Latest Malayalam Movie News And Malayalam News