കൊച്ചി: മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഹാസ്യതാരം ജഗതി ശ്രീകുമാര്‍ ഏഴുവര്‍ഷത്തിനുശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ജഗതി ശ്രീകുമാറിന്റെ മകൻ രാജ് കുമാര്‍ തന്നെയാണ് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പക്ഷേ അപകടത്തിനുശേഷമുള്ള അദ്ദേഹത്തിന്റെ രണ്ടാം വരവ് സിനിമയിലൂടെയല്ല പരസ്യ ചിത്രത്തിലൂടെയാണെന്നതാണ് ശ്രദ്ധേയം. രാജ് കുമാറിന്റെ നേതൃത്വത്തിലുള്ള പരസ്യകമ്പനി സിൽവര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിനായി നിർമിക്കുന്ന പരസ്യ ചിത്രത്തിലൂടെയാണ് ജഗതി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്കെത്തുന്നത്. ഇതിനുശേഷം 2020-ഓടെ സിനിമയിലും ജഗതി ശ്രീകുമാർ അഭിനയിക്കുമെന്നും രാജ് കൂട്ടിച്ചേര്‍ത്തു. ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ്സ് എന്ന ബ്രാൻഡ് നെയിമിലുള്ള കമ്പനി തന്നെയാണ് പരസ്യചിത്രം നിർമ്മിക്കുന്നത്.
സിധിനാണ് പരസ്യചിത്രത്തിന്റെ സംവിധായകൻ. പുതിയ പ്രൊജക്ടിന്റെ സ്വിച്ച് ഓൺ കർമ്മവും ജഗതി ശ്രീകുമാർ എന്റര്‍ടെയ്ൻമെന്റ്സ് പരസ്യ കമ്പനിയുടെ ഉദ്ഘാടനവും ഫെബ്രുവരി 27ന് വൈകിട്ട് ഏഴിന് ചാലക്കുടിയിലുള്ള വാട്ടർ തീം പാർക്കിൽ വച്ച് നടക്കും. ജഗതിയുടെ സുഹൃത്തുക്കളും ചലച്ചിത്രരംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്നും രാജ് കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.
2012-ൽ മാര്‍ച്ച് മാസത്തിൽ മലപ്പുറം തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടർന്നാണ് ജഗതി സിനിമാരംഗത്ത് നിന്ന് വിട്ടുനിന്നത്. ആരോഗ്യനിലയിൽ ഏറെ പുരോഗതിയുള്ളതിനാൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയിക്കാൻ എത്തുന്നതെന്നും രാജ് കുമാര്‍ അറിയിച്ചു.
സിധിനാണ് പരസ്യചിത്രത്തിന്റെ സംവിധായകൻ. പുതിയ പ്രൊജക്ടിന്റെ സ്വിച്ച് ഓൺ കർമ്മവും ജഗതി ശ്രീകുമാർ എന്റര്‍ടെയ്ൻമെന്റ്സ് പരസ്യ കമ്പനിയുടെ ഉദ്ഘാടനവും ഫെബ്രുവരി 27ന് വൈകിട്ട് ഏഴിന് ചാലക്കുടിയിലുള്ള വാട്ടർ തീം പാർക്കിൽ വച്ച് നടക്കും. ജഗതിയുടെ സുഹൃത്തുക്കളും ചലച്ചിത്രരംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്നും രാജ് കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.
2012-ൽ മാര്‍ച്ച് മാസത്തിൽ മലപ്പുറം തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടർന്നാണ് ജഗതി സിനിമാരംഗത്ത് നിന്ന് വിട്ടുനിന്നത്. ആരോഗ്യനിലയിൽ ഏറെ പുരോഗതിയുള്ളതിനാൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയിക്കാൻ എത്തുന്നതെന്നും രാജ് കുമാര്‍ അറിയിച്ചു.