Please enable javascript.Jagathy Sreekumar Life,'പണത്തിനു വേണ്ടി വയ്യാത്ത പപ്പയെ അ ഭിനയിപ്പിക്കാൻ കൊണ്ടുനടക്കുന്നു എന്നാണ് ചിലരുടെ മുറുമുറുപ്പ്. പക്ഷേ, അദ്ദേഹത്തെ തിരിച്ചു പിടിക്കാനുള്ള ഞങ്ങളുടെ അവസാന ശ്രമമാണിത്'; ജഗതി ശ്രീകുമാറിൻ്റെ മകൻ പറയുന്നു! - actor jagathy sreekumars son raj kumar talks about his fathers come back - Samayam Malayalam

'പണത്തിനു വേണ്ടി വയ്യാത്ത പപ്പയെ അ ഭിനയിപ്പിക്കാൻ കൊണ്ടുനടക്കുന്നു എന്നാണ് ചിലരുടെ മുറുമുറുപ്പ്. പക്ഷേ, അദ്ദേഹത്തെ തിരിച്ചു പിടിക്കാനുള്ള ഞങ്ങളുടെ അവസാന ശ്രമമാണിത്'; ജഗതി ശ്രീകുമാറിൻ്റെ മകൻ പറയുന്നു!

Samayam Malayalam 18 Jul 2022, 12:37 pm
Subscribe

ജഗതി ശ്രീകുമാറിൻ്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് അദ്ദേഹത്തിൻ്റെ ജീവിതത്തിലേക്കു കൂടിയുള്ള മടങ്ങി വരവാണെന്ന് പറയുകയാണ് മകനും നിർമ്മാതാവുമായ രാജ് കുമാർ.

actor jagathy sreekumars son raj kumar talks about his fathers come back
'പണത്തിനു വേണ്ടി വയ്യാത്ത പപ്പയെ അ ഭിനയിപ്പിക്കാൻ കൊണ്ടുനടക്കുന്നു എന്നാണ് ചിലരുടെ മുറുമുറുപ്പ്. പക്ഷേ, അദ്ദേഹത്തെ തിരിച്ചു പിടിക്കാനുള്ള ഞങ്ങളുടെ അവസാന ശ്രമമാണിത്'; ജഗതി ശ്രീകുമാറിൻ്റെ മകൻ പറയുന്നു!
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ നടനാണ് ജഗതി ശ്രീകുമാർ. നായകനായും സഹതാരമായും ഹാസ്യതാരവും സ്വഭാവ നടനുമായൊക്കെ തിളങ്ങിയ ജഗതി ശ്രീകുമാർ പത്ത് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു വാഹനാപകടത്തിനു ശേഷമാണ് സിനിമകളിൽ നിന്ന് അപ്രത്യക്ഷമായത്. ആ അപകടത്തിൽ ജഗതി ശ്രീകുമാറിന് പറ്റിയ വലിയ പരിക്ക് അദ്ദേഹത്തെ കിടക്കയിലാക്കുകയായിരുന്നു. പിന്നീട് ആരാധകരുടെയും കുടുംബത്തിൻ്റെയുമൊക്കെ പിന്തുണ കൊണ്ട് അദ്ദേഹം പതിയ പതിയെ പുത്തൻ ജീവിതത്തിലേക്ക് മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണ്.
Also Read: 'ഇത് കള്ളക്കേസ്, എന്നെ അപമാനിക്കാൻ പിന്നിൽ പ്രവർത്തിക്കുന്നവരെ അറിയാം,

കുടുംബം

കുടുംബം

പപ്പയുടെ തിരക്കിട്ട സിനിമാ കാലത്തിനൊടുവിൽ ഇപ്പോൾ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ കിട്ടിയ അവസരം എന്ന രീതിയിൽ വളരെ പോസിറ്റീവായി ഈ അവസ്ഥയെ കണ്ട് പപ്പയെ സന്തോഷത്തോടെ ഇരുത്താനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്ന് ജഗതി ശ്രീകുമാറിൻ്റെ മകൾ പാർവതി മുൻപ് ഒരിക്കൽ പറഞ്ഞിട്ടുമുണ്ട്. 2012 മാർച്ച് പത്തിനായിരുന്നു ജഗതിയ്ക്ക് ഗുരുതര പരിക്കേൽപ്പിച്ച ആ വൻ അപകടമുണ്ടായത്.

ഒരു ദശാബ്ദക്കാലം

ഒരു ദശാബ്ദക്കാലം

പത്തു വർഷം കൊണ്ട് സിനിമ ഏറെ മാറി, പക്ഷേ ജഗതിക്കു പകരം വയ്ക്കാൻ മറ്റാരും മലയാള സിനിമയിൽ ഇന്നും ഇല്ല, പുതിയ സിബിഐ ചിത്രത്തിൽ ജഗതി ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ സിനിമയിൽ അദ്ദേഹത്തിൻ്റെ മകൾ രാജ് കുമാറും അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ജഗതിയുടെ മകൻ അച്ഛനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

മകൻ്റെ പരസ്യക്കമ്പനി

മകൻ്റെ പരസ്യക്കമ്പനി

മകൻ്റെ പരസ്യ ക്കമ്പനിക്കു വേണ്ടിയാണ് അപകടത്തിനു ശേഷം ഒൻപത് വർഷങ്ങൾക്കിപ്പുറം ജഗതി വീണ്ടും അഭിനയിച്ചത്. ആ സെറ്റിൽ വച്ച് പപ്പയിൽ പുതിയൊരു ഊർജം കണ്ടതായി മകനും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഡോക്ടറോടു സംസാരിച്ചപ്പോൾ ഇത്തരം തിരക്കുകളിൽ മുഴുകുന്നത് മടങ്ങിവരവിനെ കൂടുതൽ സഹായിക്കുമെന്ന് പറഞ്ഞതിനെ തുടർന്ന് മോഹൻലാലിൻ്റെയും മമ്മൂട്ടിയുടെയും ലൊക്കേഷനിൽ കൊണ്ടുപോയിരുന്നുവെന്നും മകൻ പറഞ്ഞു. മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രാജ്കുമാർ ഇക്കാര്യം പറഞ്ഞത്.

മകൻ്റെ വാക്കുകൾ

മകൻ്റെ വാക്കുകൾ

സിബിഐ ഷൂട്ടിങ്ങിനെ കുറിച്ച് മകൻ പറയുന്നത് ഇങ്ങനെയാണ്. എറണാകുളത്തായിരുന്നു ലൊക്കേഷൻ. യാത്ര തിരിക്കുമ്പോൾ തന്നെ പപ്പ വളരെ ഉത്സാഹത്തിലായിരുന്നു. മമ്മൂക്കയും തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയും അടക്കമുള്ള പഴയ സഹപ്രവർത്തകരെയൊക്കെ കണ്ടപ്പോൾ തന്നെ പപ്പയ്ക്ക് വലിയ സന്തോഷമായി. ലൊക്കേഷനില്‍ എത്തുമ്പോള്‍ സ്വന്തം ലോകത്ത് എത്തിയ പോലെയാണ് പപ്പയെന്ന് അമ്മ എപ്പോഴും പറയാറുണ്ടായിരുന്നു. പപ്പയുടെ സന്തോഷം കണ്ടപ്പോൾ അതു ശരിയാണെന്ന് തനിക്കും തോന്നിയെന്ന് രാജ്കുമാർ പറയുന്നു.

സിബിഐ 5

സിബിഐ 5

സംവിധായകൻ കെ. മധു സാർ അമ്മയോടാണ് സീനുകളെ കുറിച്ചൊക്കെ വിശദീകരിച്ചത്. കേട്ടിരുന്ന പപ്പ, ആക്‌ഷൻ കേട്ടപ്പോൾ ഒട്ടും തെറ്റാതെ അഭിനയിക്കുകയായിരുന്നു. കൂടെയുള്ളവർ അഭിനയിക്കുമ്പോൾ നൽകേണ്ട റിയാക്‌ഷനുകൾ പോലും അണുവിട മാറിയിരുന്നില്ലെന്നും രാജ്കുമാർ പറയുന്നു. മാലയിലെ കുരിശിൽ പിടിക്കുന്ന സീനൊക്കെ ചെയ്തത് കൃത്യം ടൈമിങ്ങിലാണ്. രണ്ടു ദിവസത്തെ ഡേറ്റ് കൊടുത്തിരുന്നുവെങ്കിലും ഒരു ദിവസം കൊണ്ട് എല്ലാം ഭംഗിയാക്കി.

ചികിത്സ

ചികിത്സ

അപകടത്തിനു ശേഷം രണ്ടു വർഷത്തോളം പപ്പ ചികിത്സയ്ക്കായി വെല്ലൂരിൽ തന്നെയായിരുന്നു. നാട്ടിൽ വന്ന ശേഷവും മരുന്നും ഫിസിയോതെറാപ്പിയും മുടക്കുന്നില്ല. പ്രാഥമിക ആവശ്യങ്ങൾ അടക്കമുള്ളവ ചെയ്യിക്കാനായി സഹായികളുണ്ട്. എല്ലാ ദിവസവും പത്രം വായിക്കാറുണ്ട്. ബെൽറ്റ് ധരിപ്പിച്ച് ദിവസവും അൽപനേരം പിടിച്ചു നടത്തും. കമ്പിയിട്ടിരിക്കുന്ന വലതു കൈയ്ക്ക് പൂർണ സ്വാധീനമായിട്ടില്ല. കൊവിഡ് ബാധിച്ചുവെങ്കിലും കാര്യമായ ബുദ്ധിമുട്ടുകൾ ഉണ്ടായില്ലെന്നും മകൻ പറയുന്നു.

നിലവിലെ അവസ്ഥ

നിലവിലെ അവസ്ഥ

കാണാൻ വരുന്നവര്‍ക്ക് ഷേക്ക്‌ഹാന്‍ഡ് നൽകുകയും പുഞ്ചിരിക്കുകയും ചെയ്യും. അവര്‍ പറയുന്നതൊക്കെ കേട്ടു തലയാട്ടി പ്രതികരിക്കും, ബോറടിച്ചാൽ ഇരുന്നുറങ്ങും. ഇടതുകൈ ചൂണ്ടി ഫാനും ലൈറ്റുമൊക്കെ ഓഫ് ചെയ്യാൻ പറയാറുണ്ട്. നമ്മള്‍ പറയുന്നതൊക്കെ തിരിച്ചറിഞ്ഞ് പ്രതികരിക്കാറുമുണ്ട്. ഇക്കഴിഞ്ഞ വർഷം പപ്പ സപ്തതി ആഘോഷിച്ചു. നെടുമുടി വേണു അങ്കിളും കെപിഎസി ലളിതാൻ്റിയും അടക്കം ഒപ്പമുണ്ടായിരുന്ന പലരും വിട്ടു പിരിഞ്ഞത് പപ്പ അറിഞ്ഞപ്പോൾ മുഖത്തു സങ്കടം നിറഞ്ഞ് കുറച്ചുനേരം ഇരുന്നു, പിന്നെ ഉറങ്ങി. ഉണർന്നപ്പോൾ അതു മറന്നതു പോലെയാണ് പെരുമാറിയതെന്ന് മകൻ പറയുന്നു, സങ്കടമുള്ള കാര്യങ്ങളൊന്നും ഓർമയിൽ തങ്ങിനിൽക്കുന്നില്ല എന്നു തോന്നുന്നുവെന്നാണ് രാജ് കുമാർ പറഞ്ഞത്.

പാർവതി മതം മാറിയത്

പാർവതി മതം മാറിയത്

വിവാഹത്തിന് പാര്‍വതി മതം മാറിയത് ഇടയ്ക്കു ചർച്ചയാകുന്നത് പപ്പ അറിയുന്നുണ്ടോ എന്ന ചോദ്യത്തോട് രാജ് കുമാർ പ്രതികരിച്ചത് ഇങ്ങനെയാണ്. പാർവതിയുടെ ഷോണ്‍ ജോർജുമായുള്ള പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ പപ്പ ഒരു കാര്യമേ പറഞ്ഞുള്ളൂ, ‘മറ്റൊരു മതത്തിലേക്ക് വിവാഹം ചെയ്തു പോയാൽ പിന്നീടുള്ള കാര്യങ്ങളൊക്കെ നിൻ്റെ ഉത്തരവാദിത്തമാണ്.’ എന്നായിരുന്നു അത്. ‘പാർവതി മതം മാറണം, അതു നിർബന്ധമായി ചെയ്യണം’ എന്നു പി.സി. ജോർജ് സാറിനെ വിളിച്ചു പറഞ്ഞതും പപ്പയാണ്.

നിലപാട്

നിലപാട്

‘എന്റെ മകളെ തെമ്മാടിക്കുഴിയില്‍ അടക്കാനൊന്നും ഞാന്‍ സമ്മതിക്കില്ല’ എന്നായിരുന്നു പപ്പയുടെ നിലപാട്. പപ്പയ്ക്ക് പി.സി. ജോര്‍ജ് സാറിനെ വലിയ ഇഷ്ടമാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വന്ന് അറസ്റ്റിലായി മടങ്ങും വഴി അദ്ദേഹം ഇവിടെ കയറുകയും ചെയ്തിരുന്നു. പപ്പയ്ക്ക് എല്ലാ ദൈവങ്ങളെയും ഒരുപോലെ വിശ്വാസമാണ് . അപകട ശേഷമാണ് അമ്മയ്ക്കു ജാതകത്തിൽ വലിയ വിശ്വാസം വന്നത്. പപ്പയ്ക്ക് വലിയൊരു അപകടം പറ്റും എന്നു ജാതകത്തിൽ എഴുതിയിട്ടുണ്ടായിരുന്നത്രേ. രാജ് കുമാർ ആശ്ചര്യത്തോടെ പറഞ്ഞു.

സിനിമകൾ

സിനിമകൾ

ഇക്കൊല്ലം ഒരു മുഴുനീള കഥാപാത്രം അടക്കം പപ്പ അഭിനയിച്ചത് മൂന്നു സിനിമകളിലാണ്. തിരക്കുകൾ കൂടുമ്പോഴും ഞങ്ങൾക്കു പേടിയാണ്. പണത്തിനു വേണ്ടി വയ്യാത്ത പപ്പയെ അ ഭിനയിപ്പിക്കാൻ കൊണ്ടുനടക്കുന്നു എന്നാണ് ചിലർ മുറുമുറുക്കുന്നത്. പക്ഷേ, അദ്ദേഹത്തെ തിരിച്ചു പിടിക്കാനുള്ള ഞങ്ങളുടെ അവസാന ശ്രമമാണിതെന്നും രാജ് കുമാർ പറയുന്നു.

കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ