1980 നവംബർ മാസം. തിയേറ്ററുകള്‍ക്കു മുന്നില്‍ ഹൗസ്ഫുള്‍ ബോര്‍ഡ് . മലയാള സിനിമ അതുവരെ കണ്ടിട്ടില്ലാത്ത പോളോ മത്സരം സ്ക്രീനിൽ. പെട്ടെന്ന് കറുപ്പിലും വെളുപ്പിലും രണ്ട് വാക്കുകൾ. ‘ജയന്‍ അന്തരിച്ചു..’
ഹിറ്റ് ജയൻ ചിത്രമായ "ദീപ"ത്തിൽ ഹീറോയുടെ മരണവാർത്ത ചേർത്തു. ആരാധകർ പൊട്ടിക്കരഞ്ഞു തിയേറ്ററിൻ്റെ പുറത്തേക്ക് ഓടി. ചിലർ വിശ്വസിക്കാൻ കഴിയാതെ അമ്പരന്ന് നിന്നു. ചിലർ പരസ്യമാണെന്ന് സ്വയം വിശ്വസിപ്പിച്ചു കൊണ്ടിരുന്നു. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജയൻ അമർത്യനാണ്. ജയനെ ജയിച്ചെന്നു കരുതുന്ന മരണത്തെ തോൽപ്പിച്ച് താരം ആരാധക ഹൃദയങ്ങളിൽ കെടാത്ത സാന്നിധ്യമായി നില കൊള്ളുന്നു. ജയൻ ചിത്രങ്ങളെ നെഞ്ചിലേറ്റിയ ആരാധകർ താരത്തിൻ്റെ സ്മരണകളെ ഇന്നും ജ്വലിപ്പിക്കുന്നു
കേവലം ആറ് വർഷം മലയാള സിനിമ ചെയ്ത ഒരു മനുഷ്യൻ ഇതിഹാസമായത് എങ്ങനെയാണെന്ന് കാണണമെങ്കിൽ ഓൺലൈൻ ലോകത്തേക്ക് നോക്കിയാൽ മതി. സൈബറിടങ്ങളിൽ മാത്രമല്ല, ആ വീര നായകനുവേണ്ടി സംസ്ഥാനത്തുടനീളം കലാസാംസാകാരിക സമിതി മുതൽ മ്യൂസിക് അക്കാദമി വരെ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ജീവനെക്കാളേറെ സിനിമയെ സ്നേഹിച്ച, കഥാപാത്രത്തിന്‍റെ പൂർണതയ്ക്ക് വേണ്ടി സ്വയം സമർപ്പിച്ച ജയൻ എന്ന നടന്‍റെ മൂലധനം ഇവ മാത്രമാണ്.
മലയാള സിനിമാചരിത്രത്തില്‍ വിസ്മരിക്കാനാവാത്ത സാന്നിദ്ധ്യമായ ജയൻ എന്ന വിസ്മയത്തെ നെഞ്ചിലേറ്റിയ ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് ഇത്തരത്തിൽ ശ്രദ്ധേയമാവുകയാണ്. 'ജയൻ ഇതിഹാസനായകൻ' എന്ന ഗ്രൂപ്പിൽ കേരളമെങ്ങുമുള്ള ജയൻ ആരാധകരുണ്ട്. ജയൻ അനുസ്മരണങ്ങളൊരുക്കുന്ന വ്യത്യസ്ത ചാരിറ്റി പ്രവൃത്തനങ്ങളുമാണ് വാട്ട്സാപ്പ് ഗ്രൂപ്പിൽ നടത്തിക്കൊണ്ടിരിക്കുന്നത്.
"ജയൻ്റെ ജന്മനാട്ടിൽ അദ്ദേഹത്തിൻ്റേതായി ഒന്നുമില്ല. വീട്ടുവളപ്പിൽ അച്ഛൻ്റെ അന്ത്യവിശ്രമസ്ഥാനത്തിനടുത്ത് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ച സ്ഥാനത്ത് ഒരു കല്ലു പോലും സ്ഥാപിച്ചിട്ടില്ല. കൊല്ലം ജില്ലയിൽ തേവള്ളി എന്ന സ്ഥലത്തെ ജന്മഗൃഹം പോലും നിങ്ങൾക്ക് കൊല്ലത്തെത്തിയാൽ കാണാൻ കഴിയില്ല. തകർന്ന വീടും വിറ്റു കഴിഞ്ഞു. കൊല്ലത്തെ ജയൻ പ്രേമികൾ ഒരുക്കിയ മനോഹര പ്രതിമ മാത്രമാണ് നഗരത്തിലുള്ളത്" - കൂട്ടായ്മക്ക് നേതൃത്വം നൽകുന്ന വിമൽ വേണു പെരിങ്ങോം സമയം മലയാളത്തോട് പറയുന്നു
നടൻ്റെ വീട് സംരക്ഷിക്കണമെന്നാവാശ്യപ്പെട്ട് 'ജയൻ്റെ വീട്ടിലേക്കൊരു യാത്ര' എന്ന ഡോക്യുമെൻ്ററിയും വിമൽ ഒരുക്കിയിരിക്കുന്നു.
നടൻ്റെ ഓർമ്മകൾ നില നിർത്താൻ നിരവധി പദ്ധതികളാണ് ഇവർക്കുള്ളത്. ജയനെ കൂടുതൽ ജനകീയനാക്കിയ അനശ്വര ചിത്രം 'അങ്ങാടി'യുടെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷൻ കോഴിക്കോട് വലിയങ്ങാടിയും പരിസരവുമാണ്. മുൻകാല കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച ചിത്രമാണിത്. അതിനാൽ വലിയങ്ങാടിയിൽ ജയൻ്റെ പ്രതിമ സ്ഥാപിക്കണമെന്നാണ് ഗ്രൂപ്പിൻ്റെ അടുത്ത ലക്ഷ്യം.
യാതൊരു വിധ സുരക്ഷ സംവിധാനങ്ങളുമില്ലാതെ ആക്ഷൻ രംഗങ്ങൾ ചെയ്ത് ജയൻ സിനിമയ്ക്കായി ജീവിതം ഹോമിക്കുകയായിരുന്നു. എന്നാൽ സർക്കാരോ, സിനിമ ഇൻഡസ്ട്രിയോ അദ്ദേഹത്തിനായി ഒന്നും ചെയ്യുന്നില്ല. ജയൻ്റെ ചരമദിനമായ നവംബർ -16ന് അനാഥാലയങ്ങളിലും വൃദ്ധ സദനങ്ങളിലും അന്നദാനവും, രക്തദാനവും നടത്തും. തിരുവനന്തപുരത്തുളള വിജയകുമാർ എന്ന വ്യക്തിക്ക് ഹൃദയശസ്ത്രക്രിയക്ക് ധനസഹായവും ഗ്രൂപ്പിൻ്റെ പേരിൽ നടത്തിയതായി വിമൽ വ്യക്തമാക്കി.
മലയാള സിനിമയുടെ കഥാഗതിയെപ്പോലും തിരുത്തിയെഴുതിയ ജയൻ പഠനത്തിലും കലാകായികരംഗത്തും മിടുമിടുക്കനായിരുന്നു. പതിനഞ്ച് വർഷം ഇന്ത്യൻ നേവിയിൽ നിന്ന് രാജിവെക്കുമ്പോൾ ജയൻ ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു. ജയൻ്റെ സ്റ്റൈലൈസ്ഡ് ആക്ടിംഗ് പതിഞ്ഞ 90 ശതമാനം ചിത്രങ്ങളും ഹിറ്റുകളും സൂപ്പർഹിറ്റുകളും ആയിരുന്നു. തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള ഷോളാവാരത്ത് മരിക്കുമ്പോൾ അദ്ദേഹത്തിന് 41വയസേ ഉണ്ടായിരുന്നുളളൂ. ഇന്ന് ജീവിച്ചിരുന്നെങ്കിൽ 80 വയസ് !
ഹിറ്റ് ജയൻ ചിത്രമായ "ദീപ"ത്തിൽ ഹീറോയുടെ മരണവാർത്ത ചേർത്തു. ആരാധകർ പൊട്ടിക്കരഞ്ഞു തിയേറ്ററിൻ്റെ പുറത്തേക്ക് ഓടി. ചിലർ വിശ്വസിക്കാൻ കഴിയാതെ അമ്പരന്ന് നിന്നു. ചിലർ പരസ്യമാണെന്ന് സ്വയം വിശ്വസിപ്പിച്ചു കൊണ്ടിരുന്നു.
കേവലം ആറ് വർഷം മലയാള സിനിമ ചെയ്ത ഒരു മനുഷ്യൻ ഇതിഹാസമായത് എങ്ങനെയാണെന്ന് കാണണമെങ്കിൽ ഓൺലൈൻ ലോകത്തേക്ക് നോക്കിയാൽ മതി. സൈബറിടങ്ങളിൽ മാത്രമല്ല, ആ വീര നായകനുവേണ്ടി സംസ്ഥാനത്തുടനീളം കലാസാംസാകാരിക സമിതി മുതൽ മ്യൂസിക് അക്കാദമി വരെ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ജീവനെക്കാളേറെ സിനിമയെ സ്നേഹിച്ച, കഥാപാത്രത്തിന്‍റെ പൂർണതയ്ക്ക് വേണ്ടി സ്വയം സമർപ്പിച്ച ജയൻ എന്ന നടന്‍റെ മൂലധനം ഇവ മാത്രമാണ്.
മലയാള സിനിമാചരിത്രത്തില്‍ വിസ്മരിക്കാനാവാത്ത സാന്നിദ്ധ്യമായ ജയൻ എന്ന വിസ്മയത്തെ നെഞ്ചിലേറ്റിയ ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് ഇത്തരത്തിൽ ശ്രദ്ധേയമാവുകയാണ്. 'ജയൻ ഇതിഹാസനായകൻ' എന്ന ഗ്രൂപ്പിൽ കേരളമെങ്ങുമുള്ള ജയൻ ആരാധകരുണ്ട്. ജയൻ അനുസ്മരണങ്ങളൊരുക്കുന്ന വ്യത്യസ്ത ചാരിറ്റി പ്രവൃത്തനങ്ങളുമാണ് വാട്ട്സാപ്പ് ഗ്രൂപ്പിൽ നടത്തിക്കൊണ്ടിരിക്കുന്നത്.
"ജയൻ്റെ ജന്മനാട്ടിൽ അദ്ദേഹത്തിൻ്റേതായി ഒന്നുമില്ല. വീട്ടുവളപ്പിൽ അച്ഛൻ്റെ അന്ത്യവിശ്രമസ്ഥാനത്തിനടുത്ത് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ച സ്ഥാനത്ത് ഒരു കല്ലു പോലും സ്ഥാപിച്ചിട്ടില്ല. കൊല്ലം ജില്ലയിൽ തേവള്ളി എന്ന സ്ഥലത്തെ ജന്മഗൃഹം പോലും നിങ്ങൾക്ക് കൊല്ലത്തെത്തിയാൽ കാണാൻ കഴിയില്ല. തകർന്ന വീടും വിറ്റു കഴിഞ്ഞു. കൊല്ലത്തെ ജയൻ പ്രേമികൾ ഒരുക്കിയ മനോഹര പ്രതിമ മാത്രമാണ് നഗരത്തിലുള്ളത്" - കൂട്ടായ്മക്ക് നേതൃത്വം നൽകുന്ന വിമൽ വേണു പെരിങ്ങോം സമയം മലയാളത്തോട് പറയുന്നു
നടൻ്റെ വീട് സംരക്ഷിക്കണമെന്നാവാശ്യപ്പെട്ട് 'ജയൻ്റെ വീട്ടിലേക്കൊരു യാത്ര' എന്ന ഡോക്യുമെൻ്ററിയും വിമൽ ഒരുക്കിയിരിക്കുന്നു.
നടൻ്റെ ഓർമ്മകൾ നില നിർത്താൻ നിരവധി പദ്ധതികളാണ് ഇവർക്കുള്ളത്. ജയനെ കൂടുതൽ ജനകീയനാക്കിയ അനശ്വര ചിത്രം 'അങ്ങാടി'യുടെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷൻ കോഴിക്കോട് വലിയങ്ങാടിയും പരിസരവുമാണ്. മുൻകാല കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച ചിത്രമാണിത്. അതിനാൽ വലിയങ്ങാടിയിൽ ജയൻ്റെ പ്രതിമ സ്ഥാപിക്കണമെന്നാണ് ഗ്രൂപ്പിൻ്റെ അടുത്ത ലക്ഷ്യം.
യാതൊരു വിധ സുരക്ഷ സംവിധാനങ്ങളുമില്ലാതെ ആക്ഷൻ രംഗങ്ങൾ ചെയ്ത് ജയൻ സിനിമയ്ക്കായി ജീവിതം ഹോമിക്കുകയായിരുന്നു. എന്നാൽ സർക്കാരോ, സിനിമ ഇൻഡസ്ട്രിയോ അദ്ദേഹത്തിനായി ഒന്നും ചെയ്യുന്നില്ല. ജയൻ്റെ ചരമദിനമായ നവംബർ -16ന് അനാഥാലയങ്ങളിലും വൃദ്ധ സദനങ്ങളിലും അന്നദാനവും, രക്തദാനവും നടത്തും. തിരുവനന്തപുരത്തുളള വിജയകുമാർ എന്ന വ്യക്തിക്ക് ഹൃദയശസ്ത്രക്രിയക്ക് ധനസഹായവും ഗ്രൂപ്പിൻ്റെ പേരിൽ നടത്തിയതായി വിമൽ വ്യക്തമാക്കി.
മലയാള സിനിമയുടെ കഥാഗതിയെപ്പോലും തിരുത്തിയെഴുതിയ ജയൻ പഠനത്തിലും കലാകായികരംഗത്തും മിടുമിടുക്കനായിരുന്നു. പതിനഞ്ച് വർഷം ഇന്ത്യൻ നേവിയിൽ നിന്ന് രാജിവെക്കുമ്പോൾ ജയൻ ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു. ജയൻ്റെ സ്റ്റൈലൈസ്ഡ് ആക്ടിംഗ് പതിഞ്ഞ 90 ശതമാനം ചിത്രങ്ങളും ഹിറ്റുകളും സൂപ്പർഹിറ്റുകളും ആയിരുന്നു. തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള ഷോളാവാരത്ത് മരിക്കുമ്പോൾ അദ്ദേഹത്തിന് 41വയസേ ഉണ്ടായിരുന്നുളളൂ. ഇന്ന് ജീവിച്ചിരുന്നെങ്കിൽ 80 വയസ് !