ചാലിയാര്‍ കര കവിഞ്ഞ് ഒറ്റപ്പെട്ടു പോയ ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിനായി പോകവേ മരിച്ച ലിനുവിൻ്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകി നടൻ ജയസൂര്യ രംഗത്ത്. ലിനുവിൻ്റെ വേര്‍പാട് കേരളക്കരയെ ആകെ നൊമ്പരപ്പെടുത്തുകയാണ്. അതിനിടെ ലിനുവിൻ്റെ വിയോഗത്തിൽ ദുഖഃത്തിൽ കഴിയുന്ന കുടുംബത്തിന് സാന്ത്വനമായി എത്തിയിരിക്കുകയാണ് നടൻ. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനു പോയപ്പോൾ മരണപ്പെട്ട ലിനുവിൻ്റെ മാതാപിതാക്കളുടെ ചിത്രവും കഴിഞ്ഞിവസം ഏറെ മനസുകളെ നൊമ്പരപ്പെടുത്തിയിരുന്നു. Also Read: ലിനുവിൻ്റെ അമ്മയെ ഫോണില്‍ വിളിച്ച് സാന്ത്വനിപ്പിച്ച് മമ്മൂട്ടി
ലിനുവിൻ്റെ അമ്മയെ വിളിച്ച് നേരിട്ട് സംസാരിച്ച ശേഷം നടൻ ജയസൂര്യ ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ചുലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. മഹത്തായ പ്രവൃത്തിയാണ് ലിനു ചെയ്തതെന്നും ഇതൊരു മകന്‍ നല്‍കുന്നതായി മാത്രം കണ്ടാല്‍ മതിയെന്നും ലിനുവിൻ്റെ അമ്മയോട് ജയസൂര്യ പറഞ്ഞു. ബേപ്പൂരിലാണ് ലിനുവിൻ്റെ വീട്. അച്ഛനും അമ്മയും സഹോദരങ്ങളും ഉള്‍പ്പെടെയാണ് കഴിഞ്ഞിരുന്ന വീട് മഴയെടുത്തപ്പോള്‍ സമീപത്തെ സ്‌കൂളിലെ ദുരിതാശ്വാസ ക്യംപിലേക്ക് മാറുകയായിരുന്നു. പിന്നീട് ഇവിടെ നിന്ന് ലിനു രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി.
ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ലിനു ചാലിയാര്‍ കര കവിഞ്ഞ് ഒറ്റപ്പെട്ടു പോയ ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിനായി പോകവേയാണ് മരിച്ചത്. ലിനുവിൻ്റെ വേര്‍പാട് കേരളക്കരയെ ആകെ നൊമ്പരപ്പെടുത്തുകയാണ്. അതിനിടെ ലിനുവിൻ്റെ വിയോഗത്തിൽ ദുഖഃത്തിൽ കഴിയുന്ന കുടുംബത്തിന് സാന്ത്വനമായി നടൻ മമ്മൂട്ടിയും എത്തിയിരുന്നു. ലിനുവിൻ്റെ കുടുംബവുമായി മമ്മൂട്ടി ഫോണില്‍ നേരിട്ട് ബന്ധപ്പെട്ട് അവരുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്നിരുന്നു.
Also Read: ലിനുവിന്‍റെ ധീരതയ്ക്ക് ഹൃദയം കൊണ്ട് സല്യൂട്ടെന്ന് ശ്രീകുമാർ മേനോൻ
ലിനുവിൻ്റെ അമ്മ പുഷ്പലതയെ ആണ് മമ്മൂട്ടി ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചത്. ലിനുവിൻ്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മമ്മൂട്ടി എന്ത് ആവശ്യമുണ്ടായാലും അറിയിക്കണമെന്നും പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയെ പോലൊരു വലിയ മനുഷ്യൻ്റെ വാക്കുകള്‍ കുടുംബത്തിന് ഏറെ ആശ്വാസവും ധൈര്യവും നല്‍കുന്നതാണെന്ന് ലിനുവിൻ്റെ സഹോദരന്‍ അറിയിച്ചു.
ലിനുവിൻ്റെ മാതാപിതാക്കളും സഹോദരങ്ങളും ഇപ്പോൾ ലിനുവിൻ്റെ മരണാനനന്തര ചടങ്ങുകള്‍ നടത്താനായി കുണ്ടായിത്തോടിലെ ബന്ധുവീട്ടിലാണുള്ളത്. ലിനുവിൻ്റെ വിയോഗ വാര്‍ത്തയറിഞ്ഞ നിരവധി പ്രമുഖ ആദരാഞ്ജലികൾ അറിയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
Also Read: 'ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയവെറി തീര്‍ക്കുന്നവര്‍'; ഉണ്ണി മുകുന്ദൻ ചൂണ്ടിക്കാട്ടുന്നു
വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താനാണ് ലിനു ക്യാംപില്‍ നിന്നും പോയത്. ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ട ഭാഗത്ത് പെട്ടുപോയവരെ രക്ഷിക്കുന്നതിനാണ് യുവാക്കള്‍ രണ്ടു സംഘമായി രണ്ട് തോണികളിലായി പോയത്.
രണ്ടു സംഘവും ലിനു മറ്റു തോണിയിൽ ഉണ്ടാകുമെന്നു കരുതി, തിരികെ വന്നപ്പോഴാണ് ലിനുവിനെ കാണാനില്ല എന്നറിഞ്ഞത്. ഇതിനെ തുടര്‍ന്ന് ബന്ധുവീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന്, അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ ലിനുവിൻ്റെ മൃതദേഹം ലഭിക്കുകയായിരുന്നു.
ലിനുവിൻ്റെ അമ്മയെ വിളിച്ച് നേരിട്ട് സംസാരിച്ച ശേഷം നടൻ ജയസൂര്യ ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ചുലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. മഹത്തായ പ്രവൃത്തിയാണ് ലിനു ചെയ്തതെന്നും ഇതൊരു മകന്‍ നല്‍കുന്നതായി മാത്രം കണ്ടാല്‍ മതിയെന്നും ലിനുവിൻ്റെ അമ്മയോട് ജയസൂര്യ പറഞ്ഞു. ബേപ്പൂരിലാണ് ലിനുവിൻ്റെ വീട്. അച്ഛനും അമ്മയും സഹോദരങ്ങളും ഉള്‍പ്പെടെയാണ് കഴിഞ്ഞിരുന്ന വീട് മഴയെടുത്തപ്പോള്‍ സമീപത്തെ സ്‌കൂളിലെ ദുരിതാശ്വാസ ക്യംപിലേക്ക് മാറുകയായിരുന്നു. പിന്നീട് ഇവിടെ നിന്ന് ലിനു രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി.
ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ലിനു ചാലിയാര്‍ കര കവിഞ്ഞ് ഒറ്റപ്പെട്ടു പോയ ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിനായി പോകവേയാണ് മരിച്ചത്. ലിനുവിൻ്റെ വേര്‍പാട് കേരളക്കരയെ ആകെ നൊമ്പരപ്പെടുത്തുകയാണ്. അതിനിടെ ലിനുവിൻ്റെ വിയോഗത്തിൽ ദുഖഃത്തിൽ കഴിയുന്ന കുടുംബത്തിന് സാന്ത്വനമായി നടൻ മമ്മൂട്ടിയും എത്തിയിരുന്നു. ലിനുവിൻ്റെ കുടുംബവുമായി മമ്മൂട്ടി ഫോണില്‍ നേരിട്ട് ബന്ധപ്പെട്ട് അവരുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്നിരുന്നു.
Also Read: ലിനുവിന്‍റെ ധീരതയ്ക്ക് ഹൃദയം കൊണ്ട് സല്യൂട്ടെന്ന് ശ്രീകുമാർ മേനോൻ
ലിനുവിൻ്റെ അമ്മ പുഷ്പലതയെ ആണ് മമ്മൂട്ടി ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചത്. ലിനുവിൻ്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മമ്മൂട്ടി എന്ത് ആവശ്യമുണ്ടായാലും അറിയിക്കണമെന്നും പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയെ പോലൊരു വലിയ മനുഷ്യൻ്റെ വാക്കുകള്‍ കുടുംബത്തിന് ഏറെ ആശ്വാസവും ധൈര്യവും നല്‍കുന്നതാണെന്ന് ലിനുവിൻ്റെ സഹോദരന്‍ അറിയിച്ചു.
ലിനുവിൻ്റെ മാതാപിതാക്കളും സഹോദരങ്ങളും ഇപ്പോൾ ലിനുവിൻ്റെ മരണാനനന്തര ചടങ്ങുകള്‍ നടത്താനായി കുണ്ടായിത്തോടിലെ ബന്ധുവീട്ടിലാണുള്ളത്. ലിനുവിൻ്റെ വിയോഗ വാര്‍ത്തയറിഞ്ഞ നിരവധി പ്രമുഖ ആദരാഞ്ജലികൾ അറിയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
Also Read: 'ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയവെറി തീര്‍ക്കുന്നവര്‍'; ഉണ്ണി മുകുന്ദൻ ചൂണ്ടിക്കാട്ടുന്നു
വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താനാണ് ലിനു ക്യാംപില്‍ നിന്നും പോയത്. ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ട ഭാഗത്ത് പെട്ടുപോയവരെ രക്ഷിക്കുന്നതിനാണ് യുവാക്കള്‍ രണ്ടു സംഘമായി രണ്ട് തോണികളിലായി പോയത്.
രണ്ടു സംഘവും ലിനു മറ്റു തോണിയിൽ ഉണ്ടാകുമെന്നു കരുതി, തിരികെ വന്നപ്പോഴാണ് ലിനുവിനെ കാണാനില്ല എന്നറിഞ്ഞത്. ഇതിനെ തുടര്‍ന്ന് ബന്ധുവീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന്, അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ ലിനുവിൻ്റെ മൃതദേഹം ലഭിക്കുകയായിരുന്നു.