ദുരിതപ്പെയ്ത്തിൽ ഉലഞ്ഞിരിക്കുകയാണ് കേരളം. അരലക്ഷത്തിലേറെ പേരാണ് സംസ്ഥാനമൊട്ടുക്കും ഓരോ ക്യാമ്പുകളിലിൽ കഴിയുന്നത്. ഓരോ ക്യാമ്പുകളിലും ആവശ്യം വേണ്ട സാധനങ്ങള്‍ ഇനിയുമേറെ ലഭിക്കാനുണ്ട്. നിരവധിപേരാണ് പ്രതിഫലേച്ഛ കൂടാതെ തങ്ങളുടെ സഹായഹസ്തം ദുരിതത്തിലായിരിക്കുന്നവര്‍ക്കായി നീട്ടുന്നത്. ഓരോ ക്യാമ്പുകളിലും വേണ്ടത്ര ശൗചാലയങ്ങള്‍ ഇല്ലെന്നുള്ളതും വസ്തതുതയാണ്. ഈ ദുരിതം കേട്ടറിഞ്ഞ് പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പത്ത് ബയോ ടോയ്‌ലെറ്റുകള്‍ സൗജന്യമായി നല്‍കിയിരിക്കുകയാണ് നടന്‍ ജയസൂര്യ. പ്രളയക്കെടുതി രൂക്ഷമായ വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കായാണ് ഈ താൽക്കാലിക ടോയ്‍ലെറ്റുകള്‍ നൽകിയിരിക്കുന്നത്. പല ക്യാമ്പുകളിലും ശൗചാലയങ്ങള്‍ക്കുള്ള ദൗര്‍ലഭ്യം നേരിട്ടുകൊണ്ടിരിക്കുന്നുണ്ടെന്നതറിഞ്ഞാണ് താരം ഇത് നൽകാൻ മുന്നോട്ടുവരികയുണ്ടായത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഷൂട്ടിങ് ലൊക്കേഷനുകളിലും മറ്റും ഇത്തരം ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാറുണ്ട്.
മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലാണ് താരത്തിന്‍റെ സഹായത്തോടെ ടോയ്‍ലെറ്റുകള്‍ എത്തിച്ചിരിക്കുന്നത്. രൂക്ഷമായ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍നിന്ന് മാറിയവര്‍ അടക്കം 564 പേരാണ് ഈ സ്‌കൂളിലെ ക്യാമ്പിലുള്ളത്. ഇതില്‍ 240 പേരോളം സ്ത്രീകളാണ്. 139 കുട്ടികളും 185 പുരുഷന്മാരും ഇവിടെയുണ്ട്. മാതൃഭൂമിയുടെ കൂടെ സഹകരണത്തോടെയാണ് താരം ബയോടോയ്‍ലെറ്റുകള്‍ നൽകിയത്. എറണാകുളത്തുനിന്നാണ് ഇവിടേക്ക് ബയോ ടോയ്‍ലെറ്റുകൾ എത്തിച്ചുനൽകുകയുണ്ടായത്.
മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലാണ് താരത്തിന്‍റെ സഹായത്തോടെ ടോയ്‍ലെറ്റുകള്‍ എത്തിച്ചിരിക്കുന്നത്. രൂക്ഷമായ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍നിന്ന് മാറിയവര്‍ അടക്കം 564 പേരാണ് ഈ സ്‌കൂളിലെ ക്യാമ്പിലുള്ളത്. ഇതില്‍ 240 പേരോളം സ്ത്രീകളാണ്. 139 കുട്ടികളും 185 പുരുഷന്മാരും ഇവിടെയുണ്ട്. മാതൃഭൂമിയുടെ കൂടെ സഹകരണത്തോടെയാണ് താരം ബയോടോയ്‍ലെറ്റുകള്‍ നൽകിയത്. എറണാകുളത്തുനിന്നാണ് ഇവിടേക്ക് ബയോ ടോയ്‍ലെറ്റുകൾ എത്തിച്ചുനൽകുകയുണ്ടായത്.