ആപ്പ്ജില്ല

'ഡിപ്രെഷനിൽ നിന്നും മറികടക്കാൻ ട്രീറ്റ്മെൻ്റ് വേണ്ടിവന്നു, ആ അവസ്ഥയെ പറ്റി ഇപ്പോൾ ആലോചിക്കാൻ പോലുമാവുന്നില്ല'; സത്താറിനായി നടത്തിയ മുന്നൊരുക്കങ്ങളെ പറ്റി കാളിദാസ്!

കാളിദാസ് ജയറാം തൻ്റെ ഏറ്റവും പുതിയ കഥാപാത്രത്തെ പറ്റിയും കഥാപാത്രമായി മാറാനെടുത്ത മുന്നൊരുക്കങ്ങളെയും കുറിച്ച് പറയുകയാണ് ഇപ്പോൾ

Samayam Malayalam 22 Dec 2020, 3:22 pm
തെന്നിന്ത്യൻ യുവതാരമായ കാളിദാസ് ജയറാമാണ് സൈബറിടത്തിലെ ചർച്ചാ വിഷയം. പതിനെട്ടാം തീയ്യതി നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ തമിഴ് ആന്തോളജി ചിത്രം പാവ കഥൈകൾ എന്ന ചിത്രത്തിസെ നാലുകഥകളിൽ ഒന്നായ തങ്കം എന്ന കഥയിൽ സത്താർ എന്ന ട്രാൻസ്ജെൻഡർ കഥാപാത്രത്തെ അവതരിപ്പിച്ചാണ് കാളിദാസ് ശ്രദ്ധ പിടിച്ചു പറ്റിയത്. സുധ കൊങ്കര സംവിധാനം ചെയ്ത തങ്കത്തിലെ സത്താറായി കാളിദാസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കാളിദാസിനെ പ്രകീർത്തിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സംവിധായകരും നടന്മാരും ആരാധകരുമൊക്കെ കാളിദാസിൻ്റെ പകർന്നാട്ടത്തിന് കൈയ്യടികളുമായി എത്തുകയാണ്. അതിനിടെ തൻ്റെ സത്താറായുള്ള മാറ്റത്തെ സംബന്ധിച്ച് ചില കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് കാളിദാസ് ജയറാം ഇപ്പോൾ.
Samayam Malayalam actor kalidas jayaram says about the struggles for sathar in the tamil anthology movie paava kadhaigal
'ഡിപ്രെഷനിൽ നിന്നും മറികടക്കാൻ ട്രീറ്റ്മെൻ്റ് വേണ്ടിവന്നു, ആ അവസ്ഥയെ പറ്റി ഇപ്പോൾ ആലോചിക്കാൻ പോലുമാവുന്നില്ല'; സത്താറിനായി നടത്തിയ മുന്നൊരുക്കങ്ങളെ പറ്റി കാളിദാസ്!

Also Read: അനുപമ പരമേശ്വരന്‍റെ 'ഫ്രീഡം അറ്റ് മിഡ് നെെറ്റ്' ജനുവരിയിൽ


ഷൂട്ട് അഞ്ച് ദിവസങ്ങൾ കൊണ്ട്

ആകെ അഞ്ച് ദിവസങ്ങൾ കൊണ്ടായിരുന്നു ചിത്രത്തിൻ്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ചിത്രത്തിൻ്റെ ആദ്യ ഷോട്ടിലേക്ക് കാളിദാസ് കഥാപാത്രമായി വന്നപ്പോൾ സെറ്റിൽ എല്ലാവരും നിശബ്ദരായി സ്തബ്ധരായി നോക്കി നിൽക്കുകയായിരുന്നുവെന്നും അത്രമേൽ മികച്ച ഭാവപ്പകർച്ചയായിരുന്നു താരത്തിൻ്റേതെന്നും സംവിധായിക സുധ കൊങ്കര ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അനുഭവങ്ങൾ പറഞ്ഞ് താരങ്ങൾ

ഷൂട്ട് തുടങ്ങുന്നതിന് ഒരു മാസം മുൻപ് മുതൽ തുടങ്ങിയ വർക്ക് ഷോപ്പായിരുന്നെന്നും അവിടെ നിന്ന് ലഭിച്ച മികച്ച അനുഭവങ്ങളാണ് സിനിമയിൽ പ്രതിഫലിച്ചതെന്നും ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച ശാന്ത്നു ഭാഗ്യരാജും പറഞ്ഞിരുന്നു. ചിത്രത്തിനായി താൻ ഒരുപാട് ട്രാൻസ്ജെൻഡറുകളുമായി നേരിട്ട് സംസാരിക്കുകയും അവരുടെ കഷ്ടപ്പാടുകൾ അറിഞ്ഞ് ഡിപ്രഷൻ അവസ്ഥയിലേക്ക് വരെ എത്തിയിരുന്നെന്നും കാളിദാസ് പറഞ്ഞിരുന്നു.

അവരുടെ ജീവിതാനുഭവങ്ങളൊക്കെ വളരെ ഇമോഷണലാണ്

ഈ മാനസിക അവസ്ഥകളിൽ നിന്ന് മറികടക്കാൻ ഡോക്ടറുടെ സഹായം തേടേണ്ടി വന്നിട്ടുണ്ടെന്നും ആ അവസ്ഥയെ പറ്റി ഇപ്പോൾ ആലോചിക്കാൻ പോലുമാവുന്നില്ല എന്നുമൊക്കെയാണ് കാളിദാസ് പറയുന്നത്. അവരുടെ അവസ്ഥകൾ വല്ലാതെ അലട്ടുന്നതാണെന്നും അവരുടെ ജീവിതാനുഭവങ്ങളൊക്കെ വളരെ ഇമോഷണലാണെന്നും നടൻ പറഞ്ഞു.

​സത്താർ

സത്താർ എന്ന കഥാപാത്രത്തെ പൂർണ്ണതയിലെത്തിക്കാൻ ഷോട്ടിന് ശേഷവും കാളിദാസിൽ സത്താർ എന്ന കഥാപാത്രമുണ്ടായിരുന്നെന്നും അത് മറ്റാരെങ്കിലും പറയുമ്പോൾ മാത്രമായിരുന്നു അത് കാളിദാസ് തിരിച്ചറിഞ്ഞിരുന്നതെന്നും ശാന്ത്നു ഭാഗ്യരാജും പറഞ്ഞു. ചിത്രത്തിന് ലഭിക്കുന്ന നല്ല അഭിപ്രായങ്ങൾ ഒരു ടീം എഫോർട്ടിൻ്റെ പരിണിത ഫലം മാത്രമാണെന്നും കാളിദാസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്