ആപ്പ്ജില്ല

മാസ് കാ ബാപ്പ് കീലേരി അച്ചു, മലബാറി മഹർഷി, പിന്നെ മൂസ ഖാദർ! മാമുക്കോയ വിസ്മയിപ്പിച്ച ചില കഥാപാത്രങ്ങൾ

നാച്ചുറലായി കോമഡി കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് എന്നും ഒരു പ്രത്യേക കഴിവായിരുന്നു. മേഘം, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, മഴവിൽക്കാവടി, ​ഗജകേസരിയോ​ഗം, ഡോ. പശുപതി തുടങ്ങി നാനൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.

Authored byഋഷിക രാജ് | Samayam Malayalam 26 Apr 2023, 5:54 pm
ഒരുകാലത്ത് മലയാള സിനിമ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച നടൻമാരിലൊരാളായിരുന്നു മാമുക്കോയ. കോഴിക്കോടൻ ഭാഷയിൽ തനിനാട്ടിൻപുറത്തുകാരനായി പലപ്പോഴും അദ്ദേഹം പ്രേക്ഷകരെ ചിരിപ്പിച്ച് ഒരു വഴിക്കാക്കി. ചിരിയുടെ മാലപ്പടക്കം തീർത്തപ്പോഴും ​ഗൗരവമേറിയ വേഷങ്ങളിലൂടെയും നടനെന്ന നിലയിൽ അദ്ദേഹം കഴിവ് തെളിയിച്ചു. പെരുമഴക്കാലം എന്ന ചിത്രം അതിനൊരു തെളിവാണ്. ചെറിയ ചെറിയ വേഷങ്ങളാണ് ആദ്യം അദ്ദേഹത്തെ തേടിയെത്തിയത്. കഥാപാത്രങ്ങളായി പലപ്പോഴും അദ്ദേഹം ജീവിക്കുകയായിരുന്നു. ​ഗഫൂർക്ക ദോസ്ത് മുതൽ മലയാളികൾ നെഞ്ചിലേറ്റിയ എത്രയെത്ര കഥാപാത്രങ്ങൾ ഉണ്ടെന്നോ. അതിൽ പല സിനിമകളിലേയും ഡയലോ​ഗുകൾ മലയാളികൾക്ക് ഇന്നും മനപാഠമാണ്. അദ്ദേഹം കോമഡി കൈകാര്യം ചെയ്യുന്ന രീതിയ്ക്ക് തന്നെയുണ്ട് ഒരു പ്രത്യേക സൗന്ദര്യം. മാമുക്കോയയുടെ ശ്രദ്ധേയമായ ചില കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കാം.
Samayam Malayalam actor mamukkoya most popular 5 characters
മാസ് കാ ബാപ്പ് കീലേരി അച്ചു, മലബാറി മഹർഷി, പിന്നെ മൂസ ഖാദർ! മാമുക്കോയ വിസ്മയിപ്പിച്ച ചില കഥാപാത്രങ്ങൾ


Also Read: "ഞാൻ ങ്ങളെ സിനിമേല് അഭിനയിക്കണോ?" സത്യൻ അന്തിക്കാടിനോട് മാമു തൊണ്ടിക്കാടിൻ്റെ ചോദ്യം!

ഗഫൂർക്കാ ദോസ്ത്

മാമുക്കോയ എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്നത് ​ഗഫൂർക്കാ ദോസ്ത് എന്ന ഡയലോ​ഗാണ്. നാടോടിക്കാറ്റിലെ മാമുക്കോയയുടെ പല ഡയലോ​ഗുകളും വൻ ഹിറ്റാണ്. പണ്ടത്തെ പഹേന്മാർക്ക് ഉള്ള ധൈര്യം ഇന്നത്തെ പഹേന്മാർക്ക് ഇല്ല, നീന്താനുള്ള ട്രൗസറും കുപ്പായവും എടുത്തു വേഗം ചാടിക്കോള്ളി ആ കാണുന്ന ആണ് ദുബായ്.. എന്നൊക്കെയുള്ള ​ഗഫൂർക്കയുടെ ഡയലോ​ഗുകൾ കേട്ടാൽ ചിരിക്കാത്തവരായി ആരുമുണ്ടാകില്ല.

കീലേരി അച്ചു

മാമുക്കോയയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു കീലേരി അച്ചു. മാമുക്കോയ വേറെ ലെവൽ പ്രകടനമായിരുന്നു ചിത്രത്തിൽ നടത്തിയത്. അയ്യോ അച്ചു എന്റെ മോനെ ഒന്നും ചെയ്യല്ലേ, ഇല്ല ഒന്നും ചെയ്യില്ല കുത്തി കൊടലെടുക്കൊള്ളു എന്ന കീലേരി അച്ചുവിന്റെ മറുപടി ഇന്നും മലയാളികളെ ആർത്തു ചിരിപ്പിക്കുന്നതാണ്. കീലേരിക്ക് രാത്രിയും പകലും ഒരു പോലെയാ എന്നൊക്കെ മാമുക്കോയ പറയുമ്പോൾ കീലേരി അച്ചുവിനോടുള്ള മലയാളികളുടെ ഇഷ്ടവും കൂടി വന്നുവെന്ന് പറയാം.

പുത്തൻ ചിത്രം ഏറ്റെടുത്ത് ആരാധകർ

ഐൻഎസ്പി ലീഡർ കെ. ജി പൊതുവാൾ

സന്ദേശം സിനിമയിലെ ഐൻഎസ്പി ലീഡർ കെ.ജി പൊതുവാളിനെ അത്ര പെട്ടെന്നൊന്നും മലയാളികൾ മറക്കാനിടയില്ല. മാമുക്കോയ ചിത്രത്തിൽ ഓരോ നിമിഷവും മലയാളികളെ പൊട്ടിച്ചിരിപ്പിച്ചു എന്ന് പറയാം. വിദ്യാഭ്യാസം ഉള്ള ഒരുത്തനും ഇല്ലേ നമ്മുടെ പാർട്ടിയിൽ, ഈ നാരിയൽ പാനിയുടെ അർത്ഥം ആർക്കും അറിയില്ലേ, ക്യാ ഹാഫ് ബോട്ടൽ ക്യാ ഫുൾ ബോട്ടൽ ഹേ എന്നൊക്കെയുള്ള ഡയലോ​ഗുകൾ ഇന്നും ഹിറ്റാണ്.

mam2.

അബ്ദു

ഒരച്ഛൻ അഭിമുഖീകരിക്കേണ്ടി വന്ന തീവ്രമായ വേദന പെരുമഴക്കാലത്തിലെ അബ്ദുവിന്റെ മുഖത്തുണ്ടായിരുന്നു. മറക്കാനാകില്ല മലയാളിയ്ക്ക് അബ്ദുവിനെ ഒരിക്കലും. താനൊരു ഹാസ്യ നടൻ മാത്രമല്ലെന്ന് ഈ കഥാപാത്രത്തിലൂടെ അദ്ദേഹം അരക്കിട്ടുറപ്പിക്കുക കൂടിയായിരുന്നു ഈ കഥാപാത്രത്തിലൂടെ.

മൂസ ഖാദർ

കോമഡി മാത്രമല്ല ​ഗൗരവവും തനിയ്ക്ക് വഴങ്ങുമെന്ന് പലപ്പോഴും മാമുക്കോയ തെളിയിച്ചിട്ടുണ്ട്. അത്തരത്തിൽ മാമുക്കോയയുടെ മാസ് കഥാപാത്രങ്ങളിലൊന്നായിരുന്നു കുരുതിയിലേത്. മാമുക്കോയയുടെ സിനിമ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ഇത്. കമലിന്റെ പെരുമഴക്കാലം എന്ന ചിത്രത്തിന് ശേഷം മാമുക്കോയയ്ക്ക് അത്രയേറെ പ്രാധാന്യം ലഭിച്ച ഒരു കഥാപാത്രമായിരുന്നു കുരുതിയിലെ മൂസ ഖാദർ. മന്ത്രമോതിരം, തലയണമന്ത്രം, വടക്കുനോക്കി യന്ത്രം, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, റാംജിറാവ് സ്പീക്കിങ് തുടങ്ങി എത്രയെത്ര സിനിമകളിൽ അദ്ദേഹം നമ്മെ ചിരിപ്പിച്ചു. മാമുക്കോയയുടെ കോമഡി കാണുമ്പോൾ പലപ്പോഴും പ്രേക്ഷകർ ചിരിയടക്കാൻ നന്നേ പാടുപെടും.

ഓതറിനെ കുറിച്ച്
ഋഷിക രാജ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്