ആപ്പ്ജില്ല

സഖാവ് പുഷ്‍പനെ കണ്ടു, ലാൽ സലാം പറഞ്ഞ് 'ബാലൻ ചേട്ടൻ'

പുഷ്പനെ കണ്ട് ലാൽ സലാം പറഞ്ഞ് ഇത്തിരി നേരം ഇരുന്ന് സംസാരിച്ചതിന് ശേഷമാണ് മണികണ്ഠൻ പുരസ്കാര വേദിയിലേക്ക് പോയത്.

TNN 13 Sept 2017, 1:47 pm
തലശ്ശേരി: മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരം സ്വീകരിക്കാൻ തലശ്ശേരിയിലെത്തിയ മലയാളികളുടെ പ്രിയ്യപ്പെട്ട 'ബാലൻ ചേട്ടന്' ആദ്യം മറ്റൊരു ലക്ഷ്യമുണ്ടായിരുന്നു. അത് കൂത്തുപറമ്പിൻെറ ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പനെ കാണുക എന്നതായിരുന്നു. പുഷ്പനെ കണ്ട് ലാൽ സലാം പറഞ്ഞ് ഇത്തിരി നേരം ഇരുന്ന് സംസാരിച്ചതിന് ശേഷമാണ് മണികണ്ഠൻ പുരസ്കാര വേദിയിലേക്ക് പോയത്.
Samayam Malayalam actor manikandan r achari visits comrade pushpan
സഖാവ് പുഷ്‍പനെ കണ്ടു, ലാൽ സലാം പറഞ്ഞ് 'ബാലൻ ചേട്ടൻ'


47-മത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സഹനടനുള്ള പുരസ്ക്കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഏറ്റുവാങ്ങുന്നതിനാണ് മണികണ്ഠന്‍ ആചാരി എത്തിയത്. വാഗമണ്ണില്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും തലശ്ശേരി എത്തിയ താരം പുരസ്കാര ചടങ്ങിന്റെ തിരക്കിനിടയില്‍ പ്രത്യേകം സമയം കണ്ടെത്തി പുഷ്പനെ സന്ദർശിക്കുകയായിരുന്നു.

പുതിയ കാലത്തിൻെറ പോരാട്ടങ്ങൾക്ക് പുഷ്പൻ എന്നും കരുത്താണെന്ന് മണികണ്ഠൻ പറഞ്ഞു.

Actor Manikandan R Achari visits Comrade Pushpan.

Malayalam actor Manikandan R Achari visited comrade Pushpan in Thalassery before receiving Kerala state film award for best supporting actor.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്