‘അന്ന് മോഹന്‍ലാല്‍ എസ്.എഫ്.ഐക്കാരനായിരുന്നു, ഞങ്ങൾ തമ്മിൽ അത്ര ചേർച്ചയില്ലായിരുന്നു’: നടൻ്റെ വെളിപ്പെടുത്തൽ
ഇതിനോടകം തൻ്റെ എഴുത്തിലൂടെ രാഷ്ട്രീയചായ്‍വ് വ്യക്തമാക്കിയ നടൻ മോഹൻലാലിൻ്റെ ചെറുപ്പകാലത്തെ രാഷ്ട്രീയ ചായ്‍വ് എങ്ങനെയായിരുന്നുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടൻ സന്തോഷ് കെ നായര്‍. മോഹൻലാലിൻ്റെ സഹപാഠി കൂടിയായിരുന്നു സന്തോഷ്.
മോഹൻലാൽ
മോഹൻലാൽ ഇതുവരെ തൻ്റെ രാഷ്ട്രീയ നിലപാട് പരസ്യമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പല ബ്ലോഗുകളിലൂടെയും അഭിപ്രായ പ്രകടനത്തിലൂടെയും ബിജെപി ചായ്‍വ് വെളിപ്പെടുത്തിയിരുന്നു.
അഭ്യൂഹങ്ങൾ
പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താരം നടത്തിയ കൂടിക്കാഴ്ചയും ആരാധകരിൽ അഭ്യൂഹം പടരാൻ കാരണമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മോഹൻലാലിനെ പരിഗണിച്ചതായും റിപ്പോര്‍ട്ടുകൾ വന്നിരുന്നു.
കോളേജ് കഥ
തിരുവനന്തപുരം എംജി കോളജിലാണ് മോഹൻലാൽ പ്രീഡിഗ്രിക്ക് പഠിച്ചത്. ഡിഗ്രിക്കും അവിടെ തന്നെയായിരുന്നു. ലാല്‍ കൊമേഴ്‌സ് പഠിച്ചുപ്പോൾ താൻ മാത്‌സാണ് ചെയ്തിരുന്നതെന്നും ഒരേ ബാച്ചായിരുന്നുവെന്നും സന്തോഷ് കെ നായര്‍ പറയുന്നു.
മോഹൻലാൽ പഴയ എസ്എഫ്ഐക്കാരൻ
അന്ന് ലാല്‍ എസ്.എഫ്.ഐയും താന്‍ ഡി.എസ്.യുവും ആയിരുന്നുവെന്നും തങ്ങള്‍ തമ്മില്‍ കോളേജിൽ വെച്ച് വലിയ ചേര്‍ച്ച പോരായിരുന്നുവെന്നും സന്തോഷ് എ.സി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ലാലിൻ്റെ കോളേജ് ലൈഫ്
കോളജില്‍ രണ്ടാം വര്‍ഷമായപ്പോള്‍ തന്നെ ലാൽ തിരനോട്ടം എന്ന സിനിമ ചെയ്തു, കാമ്പസില്‍ കോമഡിയൊക്കെ പറഞ്ഞു നടക്കുന്ന ആളായിരുന്നു അന്ന് ലാല്‍.
പിൻനിലാവിൽ ഒന്നിച്ചഭിനയിച്ചു
തനിക്ക് അക്കാലത്ത് കലയുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു. പിന്നീട് പിന്‍നിലാവ് എന്ന സിനിമയിലാണ് താന്‍ ലാലിനൊപ്പം ആദ്യം അഭിനയിച്ചത് എന്നും അഭിമുഖത്തിൽ സന്തോഷ് പറഞ്ഞു.