സിനിമയിലും സീരിയലുകളിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ശരത് ദാസ്. കഥകളി കലാകാരനായ വെണ്‍മണി ഹരിദാസിന്റെ മകനാണ് ശരത്. അച്ഛന്റെ വിയോഗത്തെക്കുറിച്ച് പറഞ്ഞുള്ള ശരതിന്റെ കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് അച്ഛന്റെ ശ്രദ്ധ ദിനമാണ്. 17 വര്‍ഷമായി അച്ഛന്‍ യാത്രയായിട്ട് എന്ന് അദ്ദേഹം പറയുന്നു.
ഇന്ന് അച്ഛൻറെ ശ്രാദ്ധ ദിനം. 17 വർഷമായി അച്ഛൻ യാത്രയായിട്ട്.1968 മുതൽ 1976 വരെ, അഹമ്മദാബാദിൽ "വിക്രം സാരാഭായിയുടേയും മൃണാളിനി സാരാഭായിയുടെ ദർപ്പണ" അക്കാദമി ഓഫ് പെർഫോമിങ്ങ് ആർട്സിലാണ് സംഗീതജ്ഞനായി അച്ഛൻ ജോലി ചെയ്തിരുന്നത്. അച്ഛന്റെ മരണവാർത്തയറിഞ്ഞ്, അന്ന് മൃണാളിനി അമ്മയും ,മല്ലികാ സാരാഭായും ഞങ്ങൾക്ക് അയച്ച കത്ത്. അത്രയ്ക്ക് പ്രിയപ്പെട്ട ആളായിരുന്നു അവർക്ക് അച്ഛൻ. ഇന്നും, കഥകളി ആസ്വാദകരുടേയും, സംഗീതാസ്വാദകരുടേയും ഉള്ളിൽ , അച്ഛന്റെ ശബ്ദവും സംഗീതവും നിലനിൽക്കുന്നുവെന്നുമായിരുന്നു ശരത് കുറിച്ചത്.
ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത സ്വം എന്ന ചിത്രത്തിലൂടെയായാണ് ശരത് അരങ്ങേറിയത്. ചിത്രത്തില്‍ ശരതിന്റെ അച്ഛനും ഉപയോഗിച്ചിരുന്നു. ചായക്കടക്കാരന്‍ രാമയ്യന്റെ മകനായ കണ്ണന്റെ വേഷത്തിലാണ് ശരത് എത്തിയത്. ജീവിതത്തിലെപ്പോലെ സ്‌ക്രീനിലും അച്ഛനും മകനുമായെത്തുകയായിരുന്നു ഇരുവരും. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് ആ അവസരത്തെ കാണുന്നതെന്ന് പിന്നീട് ശരത് പറഞ്ഞിരുന്നു.
ആദ്യ സിനിമയില്‍ അച്ഛന്റെ മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യുന്ന രംഗമുണ്ടായിരുന്നു അത് ചിത്രീകരിക്കുമ്പോള്‍ നന്നായി ചെയ്യൂയെന്ന് പറഞ്ഞ് അച്ഛന്‍ പോത്സാഹിപ്പിച്ചിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് അച്ഛന്‍ മരിച്ചപ്പോള്‍ കര്‍മ്മം ചെയ്യുമ്പോള്‍ ആ രംഗമായിരുന്നു മനസിലേക്ക് വന്നതെന്നും ശരത് പറഞ്ഞിരുന്നു.
ഇന്ന് അച്ഛൻറെ ശ്രാദ്ധ ദിനം. 17 വർഷമായി അച്ഛൻ യാത്രയായിട്ട്.1968 മുതൽ 1976 വരെ, അഹമ്മദാബാദിൽ "വിക്രം സാരാഭായിയുടേയും മൃണാളിനി സാരാഭായിയുടെ ദർപ്പണ" അക്കാദമി ഓഫ് പെർഫോമിങ്ങ് ആർട്സിലാണ് സംഗീതജ്ഞനായി അച്ഛൻ ജോലി ചെയ്തിരുന്നത്. അച്ഛന്റെ മരണവാർത്തയറിഞ്ഞ്, അന്ന് മൃണാളിനി അമ്മയും ,മല്ലികാ സാരാഭായും ഞങ്ങൾക്ക് അയച്ച കത്ത്. അത്രയ്ക്ക് പ്രിയപ്പെട്ട ആളായിരുന്നു അവർക്ക് അച്ഛൻ. ഇന്നും, കഥകളി ആസ്വാദകരുടേയും, സംഗീതാസ്വാദകരുടേയും ഉള്ളിൽ , അച്ഛന്റെ ശബ്ദവും സംഗീതവും നിലനിൽക്കുന്നുവെന്നുമായിരുന്നു ശരത് കുറിച്ചത്.
ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത സ്വം എന്ന ചിത്രത്തിലൂടെയായാണ് ശരത് അരങ്ങേറിയത്. ചിത്രത്തില്‍ ശരതിന്റെ അച്ഛനും ഉപയോഗിച്ചിരുന്നു. ചായക്കടക്കാരന്‍ രാമയ്യന്റെ മകനായ കണ്ണന്റെ വേഷത്തിലാണ് ശരത് എത്തിയത്. ജീവിതത്തിലെപ്പോലെ സ്‌ക്രീനിലും അച്ഛനും മകനുമായെത്തുകയായിരുന്നു ഇരുവരും. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് ആ അവസരത്തെ കാണുന്നതെന്ന് പിന്നീട് ശരത് പറഞ്ഞിരുന്നു.
ആദ്യ സിനിമയില്‍ അച്ഛന്റെ മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യുന്ന രംഗമുണ്ടായിരുന്നു അത് ചിത്രീകരിക്കുമ്പോള്‍ നന്നായി ചെയ്യൂയെന്ന് പറഞ്ഞ് അച്ഛന്‍ പോത്സാഹിപ്പിച്ചിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് അച്ഛന്‍ മരിച്ചപ്പോള്‍ കര്‍മ്മം ചെയ്യുമ്പോള്‍ ആ രംഗമായിരുന്നു മനസിലേക്ക് വന്നതെന്നും ശരത് പറഞ്ഞിരുന്നു.