ആപ്പ്ജില്ല

ബാലഭാസ്കറിൻ്റെ ഒാർമ്മകൾ പങ്ക് വെച്ച് ശരത് ദാസ്

ഗള്‍ഫ് പരിപാടിക്കിടെയാണ് ബാലുവുമായി കൂടുതല്‍ അടുക്കുന്നത്. ഒരുമിച്ച് ഒരു മാസക്കാലമുണ്ടായിരുന്നു

Samayam Malayalam 11 Oct 2018, 2:03 pm
എന്നേക്കുമായി വിട പറഞ്ഞു പോയ സംഗീത പ്രതിഭ ബാലഭാസ്കറിൻ്റെ ഒാർമ്മകൾ പങ്ക് വെച്ച് നടൻ ശരത്. ടെലിവിഷന്‍ സീരിയലുകളിലൂടെയും സിനിമകളിലൂടേയും മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് ശരത്. ബാലഭാസ്കറുമായ സൗഹൃദത്തെക്കുറിച്ച് പറയുന്നതിങ്ങനെ..!
Samayam Malayalam sarath


"1978 ജൂലൈയിലാണ് ഞാനും ബാലുവും ജനിച്ചത്. സ്‌കൂള്‍ പഠനകാലത്ത് യുവജനോത്സവത്തില്‍ ഞാൻ പങ്കെടുക്കുമ്പോൾ ബാലുവും ഉണ്ടായിരുന്നു. ബാലു എന്നെ ശ്രദ്ധിച്ചിരുന്നില്ല. 2005ല്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സാറിനൊപ്പം നടത്തിയ ഒരു ഗള്‍ഫ് പര്യടനത്തിനക്കിടെയാണ് ബാലുവുമായി അടുക്കുന്നത്. വയലിനിൽ മാസ്റ്ററായിരുന്ന ബാലുവിൻ്റെ സംഗീതം ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. 'പാട്ടിൻ്റെ പാലാഴി' എന്ന ചിത്രത്തില്‍ ബാലു അഭിനയിച്ചു. അന്ന് ബാലുവിനു വേണ്ടി ശബ്ദം നല്‍കിയത് ഞാനാണ്. അതും ബാലു പറഞ്ഞിട്ടു തന്നെ. ചില നല്ല ആളുകള്‍ നമ്മെ വിട്ടു പോകുമ്പോള്‍ വലിയൊരു ശൂന്യതയാണ്... ആ ശൂന്യതയില്‍ നിന്നും പുറത്തേക്കു വരാന്‍ ഇതു വരെ പറ്റിയിട്ടില്ല "- ശരത് പറയുന്നു

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്