പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ട മരടിലെ ഫ്ലാറ്റ് വിഷയത്തിൽ കൈക്കൊണ്ട സര്‍ക്കാര്‍ നടപടികളില്‍ ഫ്‌ളാറ്റ് ഉടമകൾ കഴിഞ്ഞദിവസം മുതൽ ശക്തമായി പ്രതിഷേധിക്കുകയാണ്. പ്രതിഷേധത്തിന് മുൻപന്തിയിൽ ചില സിനിമാ താരങ്ങൾ അടക്കം രംഗത്തെത്തിയിട്ടുണ്ട്. നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍, സംവിധായകരായ ബ്ലെസി, മേജര്‍ രവി എന്നിവരാണ് മരട് ഫ്‌ളാറ്റിലെ കിടപ്പാടം സംരക്ഷിക്കാനുള്ള ചെറുത്തുനില്‍പ്പില്‍ മുൻപന്തിയിലുള്ള സെലിബ്രിറ്റികൾ.
പൊളിക്കാനുത്തരവിട്ട ഹോളി ഫെയ്ത്തിലെ താമസക്കാരാണ് ഇവര്‍ മൂന്നുപേരും. അതേസമയം ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനെതിരേ താമസക്കാരുടെ സമരം ശക്തമാക്കാന്‍ ആക്ടിവിസ്റ്റുകള്‍ രംഗത്ത് എത്തിയിട്ടുണ്ടെന്നും അപകടകരമായ സാഹചര്യം വരെ ഉണ്ടായയേക്കാമെന്നുമാണ് ഈ വിഷയത്തിൽ ഇൻ്റലിജന്‍സ് പുറത്ത് വിട്ടിരിക്കുന്ന റിപ്പോര്‍ട്ടെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
ചട്ടം ലംഘിച്ചാണ് ഫ്ലാറ്റിൻ്റെ നിര്‍മാണം എങ്കിൽ ഇതുസംബന്ധിച്ച് താമസക്കാര്‍ക്ക് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു അറിയിപ്പോ നോട്ടീസോ ലഭിച്ചിട്ടില്ലെന്ന് സൗബിനും ബ്ലെസിയും മാധ്യമങ്ങളോട് പറഞ്ഞു. 'ചെയ്യാത്ത തെറ്റിന് എന്തിനാണ് ശിക്ഷ വിധിച്ചിരിക്കുന്നതെന്നും ഞങ്ങളും ഈ രാജ്യത്തെ പൗരന്മാരല്ലേ എന്നും അവര്‍ ചോദിക്കുന്നു. ഫ്ളാറ്റില്‍ ജീവിക്കുന്നവരെല്ലാം ആര്‍ഭാട ജീവിതം നയിക്കുന്നവരല്ലെന്നും അവര്‍ ചീഫ് സെക്രട്ടറിയെ ഓര്‍മിപ്പിച്ചു.
Also Read: മരട് ഫ്‌ളാറ്റില്‍ താമസിക്കുന്നവരുടെ കാര്യം കൂടി നോക്കണം: സൗബിന്‍
മാധ്യമങ്ങളിലൂടെ വാര്‍ത്തകൾ അറിയുന്നതല്ലാതെ തങ്ങള്‍ക്കാര്‍ക്കും ഇതുവരെ ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്ന് ഫ്ലാറ്റുടമകളിൽ ഒരാളായ നടന്‍ സൗബിന്‍ ഷാഹിര്‍ വ്യക്തമാക്കി. ഇവിടെ താമസിക്കുന്ന സുഹൃത്തുക്കളോടും അല്ലാത്തവരോടുമെല്ലാം കാര്യങ്ങള്‍ അന്വേഷിച്ചാണ് ഫ്‌ളാറ്റ് വാങ്ങിയതെന്നും ഒരു പ്രശ്‌നങ്ങളോ നോട്ടീസോ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും സൗബിൻ പറഞ്ഞു.
സമരത്തിൻ്റെ നിയന്ത്രണം ആക്ടിവിസ്റ്റുകളുടെ കൈയിൽ എത്തുന്നതോടെ ആത്മാഹുതിക്ക് അടക്കം സാധ്യതയുണ്ടെന്നും സര്‍ക്കാരിനു വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകൾ. ഇതിൻ്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഒരാള്‍ വീട് വാങ്ങുമ്പോൾ അതെല്ലാം നോക്കാറുണ്ടല്ലോ, ഇനിയും കുറേ കഷ്ടപ്പെട്ടാലേ ഇതിൻ്റെ ലോണ്‍ ഒക്കെ അടച്ച് തീര്‍ക്കാൻ പറ്റൂ. മാധ്യമങ്ങളിലൂടെ അറിയുന്നത് അല്ലാതെ ഇതുവരെ ഞങ്ങള്‍ക്ക് നോട്ടീസൊന്നും ലഭിച്ചിട്ടില്ല. ഇത്രയും കുടുംബങ്ങള്‍ ഇവിടെ താമസിക്കുമ്പോള്‍ അവരുടെ കാര്യം കൂടി നോക്കണ്ടേയെന്നും സൗബിൻ ഷാഹിര്‍ ചോദിക്കുന്നു.സര്‍ക്കാര്‍ നടപടി തുടങ്ങിയതിന് പിന്നാലെ മരടിലെ ഫ്ലാറ്റുകള്‍ സന്ദര്‍ശിക്കാനെത്തിയ ചീഫ് സെക്രട്ടറിക്കെതിരെ ഫ്ലാറ്റുടമകൾ പ്രതിഷേധിച്ചിരുന്നു. ഹോളി ഫെയ്‍ത് അപ്പാര്‍ട്ട്മെന്‍റുകളുടെ മുന്നില്‍ വെച്ചാണ് ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ ഫ്ലാറ്റുടമകള്‍ പ്രതിഷേധിച്ചത്.
Also Read: സൈബറാക്രമണം: വിമർശകരുടെ വായടപ്പിക്കുന്ന മറുപടിയുമായി മീരാ നന്ദൻ
പൊളിക്കല്‍ നടപടിയിലേക്കു കടക്കുന്നതിനു മുമ്പ് താമസക്കാരെ പൂര്‍ണമായും ഒഴിപ്പിക്കുമെന്നും, നിശ്ചിത തീയതിക്കകം ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കാനാണു തീരുമാനമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കുന്നു. എങ്കിലും താമസക്കാര്‍ കണ്ണുംപൂട്ടി അതിനു തയാറാകുമെന്ന പ്രതീക്ഷയില്ലെന്ന് പ്രതിഷേധക്കാരുടെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ്. പോലീസ് എത്തി ഒഴിപ്പിക്കാൻ ശ്രമിച്ചാലും ഫ്ളാറ്റ് ഉപേക്ഷിച്ച് പോകേണ്ടതില്ലെന്നാണ് താമസക്കാരുടെ തീരുമാനം. കെട്ടിടങ്ങള്‍ക്കു മുകളില്‍ കയറി പ്രതിഷേധിക്കാനും ഉദ്ദേശിക്കുന്നുണ്ട്. പോലീസ് ഒഴിപ്പിക്കാൻ എത്തുമ്പോള്‍ ശക്തമായ സമരപരിപാടികള്‍ പുറത്തെടുക്കാനായാണ് ആക്ടിവിസ്റ്റുകളുടെ ഇടപെടൽ കൊണ്ടുള്ള ഉദ്ദേശ്യം.
പൊളിക്കാനുത്തരവിട്ട ഹോളി ഫെയ്ത്തിലെ താമസക്കാരാണ് ഇവര്‍ മൂന്നുപേരും. അതേസമയം ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനെതിരേ താമസക്കാരുടെ സമരം ശക്തമാക്കാന്‍ ആക്ടിവിസ്റ്റുകള്‍ രംഗത്ത് എത്തിയിട്ടുണ്ടെന്നും അപകടകരമായ സാഹചര്യം വരെ ഉണ്ടായയേക്കാമെന്നുമാണ് ഈ വിഷയത്തിൽ ഇൻ്റലിജന്‍സ് പുറത്ത് വിട്ടിരിക്കുന്ന റിപ്പോര്‍ട്ടെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
ചട്ടം ലംഘിച്ചാണ് ഫ്ലാറ്റിൻ്റെ നിര്‍മാണം എങ്കിൽ ഇതുസംബന്ധിച്ച് താമസക്കാര്‍ക്ക് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു അറിയിപ്പോ നോട്ടീസോ ലഭിച്ചിട്ടില്ലെന്ന് സൗബിനും ബ്ലെസിയും മാധ്യമങ്ങളോട് പറഞ്ഞു. 'ചെയ്യാത്ത തെറ്റിന് എന്തിനാണ് ശിക്ഷ വിധിച്ചിരിക്കുന്നതെന്നും ഞങ്ങളും ഈ രാജ്യത്തെ പൗരന്മാരല്ലേ എന്നും അവര്‍ ചോദിക്കുന്നു. ഫ്ളാറ്റില്‍ ജീവിക്കുന്നവരെല്ലാം ആര്‍ഭാട ജീവിതം നയിക്കുന്നവരല്ലെന്നും അവര്‍ ചീഫ് സെക്രട്ടറിയെ ഓര്‍മിപ്പിച്ചു.
Also Read: മരട് ഫ്‌ളാറ്റില്‍ താമസിക്കുന്നവരുടെ കാര്യം കൂടി നോക്കണം: സൗബിന്‍
മാധ്യമങ്ങളിലൂടെ വാര്‍ത്തകൾ അറിയുന്നതല്ലാതെ തങ്ങള്‍ക്കാര്‍ക്കും ഇതുവരെ ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്ന് ഫ്ലാറ്റുടമകളിൽ ഒരാളായ നടന്‍ സൗബിന്‍ ഷാഹിര്‍ വ്യക്തമാക്കി. ഇവിടെ താമസിക്കുന്ന സുഹൃത്തുക്കളോടും അല്ലാത്തവരോടുമെല്ലാം കാര്യങ്ങള്‍ അന്വേഷിച്ചാണ് ഫ്‌ളാറ്റ് വാങ്ങിയതെന്നും ഒരു പ്രശ്‌നങ്ങളോ നോട്ടീസോ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും സൗബിൻ പറഞ്ഞു.
സമരത്തിൻ്റെ നിയന്ത്രണം ആക്ടിവിസ്റ്റുകളുടെ കൈയിൽ എത്തുന്നതോടെ ആത്മാഹുതിക്ക് അടക്കം സാധ്യതയുണ്ടെന്നും സര്‍ക്കാരിനു വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകൾ. ഇതിൻ്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഒരാള്‍ വീട് വാങ്ങുമ്പോൾ അതെല്ലാം നോക്കാറുണ്ടല്ലോ, ഇനിയും കുറേ കഷ്ടപ്പെട്ടാലേ ഇതിൻ്റെ ലോണ്‍ ഒക്കെ അടച്ച് തീര്‍ക്കാൻ പറ്റൂ. മാധ്യമങ്ങളിലൂടെ അറിയുന്നത് അല്ലാതെ ഇതുവരെ ഞങ്ങള്‍ക്ക് നോട്ടീസൊന്നും ലഭിച്ചിട്ടില്ല. ഇത്രയും കുടുംബങ്ങള്‍ ഇവിടെ താമസിക്കുമ്പോള്‍ അവരുടെ കാര്യം കൂടി നോക്കണ്ടേയെന്നും സൗബിൻ ഷാഹിര്‍ ചോദിക്കുന്നു.സര്‍ക്കാര്‍ നടപടി തുടങ്ങിയതിന് പിന്നാലെ മരടിലെ ഫ്ലാറ്റുകള്‍ സന്ദര്‍ശിക്കാനെത്തിയ ചീഫ് സെക്രട്ടറിക്കെതിരെ ഫ്ലാറ്റുടമകൾ പ്രതിഷേധിച്ചിരുന്നു. ഹോളി ഫെയ്‍ത് അപ്പാര്‍ട്ട്മെന്‍റുകളുടെ മുന്നില്‍ വെച്ചാണ് ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ ഫ്ലാറ്റുടമകള്‍ പ്രതിഷേധിച്ചത്.
Also Read: സൈബറാക്രമണം: വിമർശകരുടെ വായടപ്പിക്കുന്ന മറുപടിയുമായി മീരാ നന്ദൻ
പൊളിക്കല്‍ നടപടിയിലേക്കു കടക്കുന്നതിനു മുമ്പ് താമസക്കാരെ പൂര്‍ണമായും ഒഴിപ്പിക്കുമെന്നും, നിശ്ചിത തീയതിക്കകം ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കാനാണു തീരുമാനമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കുന്നു. എങ്കിലും താമസക്കാര്‍ കണ്ണുംപൂട്ടി അതിനു തയാറാകുമെന്ന പ്രതീക്ഷയില്ലെന്ന് പ്രതിഷേധക്കാരുടെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ്. പോലീസ് എത്തി ഒഴിപ്പിക്കാൻ ശ്രമിച്ചാലും ഫ്ളാറ്റ് ഉപേക്ഷിച്ച് പോകേണ്ടതില്ലെന്നാണ് താമസക്കാരുടെ തീരുമാനം. കെട്ടിടങ്ങള്‍ക്കു മുകളില്‍ കയറി പ്രതിഷേധിക്കാനും ഉദ്ദേശിക്കുന്നുണ്ട്. പോലീസ് ഒഴിപ്പിക്കാൻ എത്തുമ്പോള്‍ ശക്തമായ സമരപരിപാടികള്‍ പുറത്തെടുക്കാനായാണ് ആക്ടിവിസ്റ്റുകളുടെ ഇടപെടൽ കൊണ്ടുള്ള ഉദ്ദേശ്യം.