മകന്‍ വിനീതിന് അവാര്‍ഡ് കിട്ടുന്നത് കാണുന്നത് പേടിയാണെന്ന് നടന്‍ ശ്രീനിവാസന്‍. മകന്‍ വിനീതിനോട് അവാര്‍ഡുമായി വീട്ടില്‍ കയറരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും ശ്രീനിവാസന്‍ പറഞ്ഞു. വിനീതും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായെത്തിയ അരവിന്ദൻ്റെ അതിഥികള്‍ എന്ന ചിത്രത്തിൻ്റെ നൂറാം ദിനാഘോഷത്തിന്‍റെ വേളയിലാണ് ശ്രീനിവാസൻ വെളിപ്പെടുത്തൽ നടത്തിയത്. വിനീതിന്ന് കിട്ടിയ അവാര്‍ഡുകളും മൊമന്‍റോകളും തട്ടിയിട്ട് വീട്ടിലൂടെ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളതെന്നും ശ്രീനിവാസൻ പറഞ്ഞു.
കൊച്ചിയില്‍ നടന്ന വിജയാഘോഷ ചടങ്ങില്‍ വിനീത്, ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഉര്‍വശി, നിഖില, ശാന്തി കൃഷ്ണ, കോട്ടയം നസീര്‍, ഷാന്‍ റഹ്മാന്‍ എന്നിങ്ങനെ സിനിമയിലെ മുഴുവന്‍ അണിയറപ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. സംവിധായകന്‍ സത്യന്‍ അന്തിക്കാടും ചടങ്ങിൽ അതിഥിയായി എത്തിയിരുന്നു.
കൂട്ടായ്മയാണ് ചിത്രത്തിൻ്റെ വിജയത്തിൻ്റെ പിന്നിലെന്ന് വിനീത് പറഞ്ഞു. തിരക്കഥ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എല്ലാം ചേര്‍ന്ന് നിരവധി തവണ വായിച്ചിരുന്നു ഇത് ഏറെ ഗുണമുണ്ടാക്കിയെന്ന് വിനീത് വ്യക്തമാക്കി.
വിനീത് സംസാരിച്ച ശേഷമാണ് പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച് ശ്രീനിവാസന്‍റെ മറുപടി പ്രസംഗം ആരംഭിച്ചത്. വിനീതിൻ്റെ പ്രസംഗത്തില്‍ നിന്നും കുറച്ച് കാര്യങ്ങള്‍ പറയാന്‍ തന്നെ പ്രേരിപ്പിച്ചുവെന്ന മുഖവുരയോടെയായിരുന്നു ശ്രീനിവാസൻ പ്രസംഗം തുടങ്ങിയത്. തുടര്‍ന്നാണ് രസകരമായ ഈ പ്രസ്താവന ശ്രീനിവാസൻ നടത്തിയത്.
കൊച്ചിയില്‍ നടന്ന വിജയാഘോഷ ചടങ്ങില്‍ വിനീത്, ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഉര്‍വശി, നിഖില, ശാന്തി കൃഷ്ണ, കോട്ടയം നസീര്‍, ഷാന്‍ റഹ്മാന്‍ എന്നിങ്ങനെ സിനിമയിലെ മുഴുവന്‍ അണിയറപ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. സംവിധായകന്‍ സത്യന്‍ അന്തിക്കാടും ചടങ്ങിൽ അതിഥിയായി എത്തിയിരുന്നു.
കൂട്ടായ്മയാണ് ചിത്രത്തിൻ്റെ വിജയത്തിൻ്റെ പിന്നിലെന്ന് വിനീത് പറഞ്ഞു. തിരക്കഥ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എല്ലാം ചേര്‍ന്ന് നിരവധി തവണ വായിച്ചിരുന്നു ഇത് ഏറെ ഗുണമുണ്ടാക്കിയെന്ന് വിനീത് വ്യക്തമാക്കി.
ചിത്രത്തിലെ പലരുടേയും അഭിനയം കണ്ട് അമ്പരന്ന് പോയിട്ടുണ്ട്. മുൻപ് ചാപ്പാക്കുരിശ് എന്ന സിനിമയുടെ സെറ്റിലാണ് ഇത്തരമൊരു അനുഭവം ഉണ്ടായത്. അന്ന് ഫഹദിൻ്റെ അഭിനയം കണ്ട് ഞെട്ടിത്തരിച്ചിരുന്നിരുന്നു. ഉര്‍വശി ചേച്ചിയുടെ അഭിനയമാണ് എന്നെ അത്ഭുതപ്പെടുത്തിയത്. അഭിനയത്തില്‍ ഒരുപാട് രസതന്ത്രം അറിയാവുന്ന അഭിനേത്രിയാണ് അവര്‍.
വിനീത് സംസാരിച്ച ശേഷമാണ് പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച് ശ്രീനിവാസന്‍റെ മറുപടി പ്രസംഗം ആരംഭിച്ചത്. വിനീതിൻ്റെ പ്രസംഗത്തില്‍ നിന്നും കുറച്ച് കാര്യങ്ങള്‍ പറയാന്‍ തന്നെ പ്രേരിപ്പിച്ചുവെന്ന മുഖവുരയോടെയായിരുന്നു ശ്രീനിവാസൻ പ്രസംഗം തുടങ്ങിയത്. തുടര്‍ന്നാണ് രസകരമായ ഈ പ്രസ്താവന ശ്രീനിവാസൻ നടത്തിയത്.