ആപ്പ്ജില്ല

അന്ന് ഐസിയുവില്‍ കയറി ശ്രീനിയേട്ടനെ കണ്ടപ്പോള്‍ എല്ലാം നഷ്ടപ്പെട്ട പോലെ തോന്നി! ജീവിതത്തില്‍ പതറിപ്പോയ സന്ദര്‍ഭത്തെക്കുറിച്ച് വിമല ടീച്ചറുടെ തുറന്നുപറച്ചില്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന് പിന്നാലെയായാണ് മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും സിനിമയിലെത്തിയത്. പാട്ടും അഭിനയവും സംവിധാനവും നിര്‍മ്മാണവുമൊക്കെയായി സിനിമയുടെ സമസ്ത മേഖലകളിലും കഴിവ് തെളിയിക്കുകയായിരുന്നു ഇരുവരും.

Samayam Malayalam 17 Oct 2022, 9:45 am
മലയാള സിനിമയിലെ സകലകലവല്ലഭന്‍മാരിലൊരാളാണ് ശ്രീനിവാസന്‍. എഴുത്തും അഭിനയവും സംവിധാനവുമൊക്കെയായി സജീവമായ അദ്ദേഹം ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയ അഭിമുഖീകരിച്ച് തിരികെ എത്തിയിരിക്കുകയാണ്. ആരോഗ്യപരമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹം അടുത്തിടെയാണ് പൊതുപരിപാടിയിലേക്ക് തിരിച്ചെത്തിയത്. മോഹന്‍ലാലിനും സത്യന്‍ അന്തിക്കാടിനുമൊപ്പമായി വേദിയിലെത്തിയ ശ്രീനിവാസന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്്. ശ്രീനിവാസന്‍ നിരവധി തവണ ആശുപത്രിയിലായിട്ടുണ്ടെങ്കിലും അടുത്തിടെ താന്‍ പരിഭ്രമിച്ച് പോയിരുന്നുവെന്ന് വിമല ടീച്ചര്‍ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസനും വിമല ടീച്ചറും മനസുതുറന്നത്.
Samayam Malayalam actor sreenivasan s wife vimala talks about their hospital days latest chat goes viral
അന്ന് ഐസിയുവില്‍ കയറി ശ്രീനിയേട്ടനെ കണ്ടപ്പോള്‍ എല്ലാം നഷ്ടപ്പെട്ട പോലെ തോന്നി! ജീവിതത്തില്‍ പതറിപ്പോയ സന്ദര്‍ഭത്തെക്കുറിച്ച് വിമല ടീച്ചറുടെ തുറന്നുപറച്ചില്‍


അന്ന് പതറിപ്പോയി

ശ്രീനിയേട്ടന്‍ നേരത്തെയും ആശുപത്രിയിലായിട്ടുണ്ട്. അന്നൊക്കെ കൂളായി തിരികെ വന്നിട്ടുമുണ്ട്. എന്നാല്‍ അന്നൊരിക്കല്‍ അദ്ദേഹത്തെ ഐസിയുവില്‍ കയറി കണ്ടപ്പോള്‍ പതര്‍ച്ച തോന്നി. എല്ലാം നഷ്ടപ്പെട്ടത് പോലെയാണ് തോന്നിയത്. അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരാണ് അന്ന് ധൈര്യം തന്നത്. അവരൊക്കെയാണ് ശ്രീനിയേട്ടനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നതെന്നുമായിരുന്നു വിമല ടീച്ചര്‍ പറഞ്ഞത്.

പറഞ്ഞാല്‍ കേള്‍ക്കില്ല

മുഖം നോക്കാതെ തന്റെ നിലപാടുകള്‍ തുറന്ന് പറയുന്ന പ്രകൃതമാണ് ശ്രീനിവാസന്റേത്. അലോപ്പതിക്കാരെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം ആശുപത്രിയിലായപ്പോള്‍ അതേക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ അരങ്ങേറിയിരുന്നു. ആരേയും തെറി വിളിച്ചിട്ടില്ല, നിലപാടുകള്‍ തുറന്ന് പറയുകയാണ് ചെയ്തത് എന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്. മുഖം നോക്കാതെ കാര്യങ്ങള്‍ പറയുന്ന സ്വഭാവം മാറ്റാനായി ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്നും ടീച്ചര്‍ പറഞ്ഞിരുന്നു.

പ്രണവ് വന്നപ്പോള്‍

ശ്രീനിയേട്ടന്‍ അസുഖബാധിതനായി കിടന്നിരുന്ന സമയത്ത് പ്രണവ് വീട്ടിലേക്ക് വന്നിരുന്നു. വിനീതിനൊപ്പമായാണ് പ്രണവും വന്നത്. അന്ന് അദ്ദേഹം നേരെ സ്വീകരണമുറിയിലേക്ക് വന്നിരുന്നു. ആരെങ്കിലും ചെന്ന് എഴുന്നേല്‍പ്പിച്ചാല്‍ മാത്രമേ സ്വീകരണമുറിയിലേക്ക് വരുമായിരുന്നുള്ളൂ. പ്രണവ് വീട്ടില്‍ വന്ന കാര്യം അറിഞ്ഞാണ് അദ്ദേഹം തനിയെ എഴുന്നേറ്റ് വന്നത്. പിന്നീടെപ്പോഴും അങ്ങനെയാണ്.

മക്കളെക്കുറിച്ച്

മക്കള്‍ സിനിമയിലേക്ക് വരുന്നതിനോടൊന്നും താല്‍പര്യമില്ലായിരുന്നു. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മാപ്പിളപ്പാട്ടിന് ഫസ്റ്റ് ലഭിച്ചതോടെയാണ് വിനീത് ശ്രദ്ധേയനായത്. ഏത് പരിപാടിയാണേലും അവിടെ വിനീതുമുണ്ട് എന്ന അവസ്ഥയായിരുന്നു അന്നത്തേത്. ഇങ്ങനെ പോയാല്‍ പഠനം ഉഴപ്പുമെന്ന് മനസിലാക്കിയതോടെയാണ് പ്ലസ് വണ്ണിന് ചെന്നൈയിലേക്ക് പോയത്. അതിന് ശേഷമായാണ് ഞങ്ങള്‍ കുടുംബസമേതമായി ചെന്നൈയിലേക്ക് പോയതെന്നും ശ്രീനിവാസനും വിമല ടീച്ചറും പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്