ആപ്പ്ജില്ല

സിനിമയിലെ ഒരു ഗ്യാങ്ങിന്റേയും ഭാഗമല്ല! ആര്‍ക്കൊപ്പവും സിനിമ ചെയ്യാന്‍ തയ്യാറാണ്; എല്ലാദിവസവും അഭിപ്രായം പറഞ്ഞ് കൈയ്യടി വാങ്ങേണ്ട കാര്യമില്ലെന്നും ടൊവിനൊ

സിനിമകളില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കേണ്ടത് എന്റെര്‍ടെയിന്‍മെന്റ് മാത്രമാണ്. അതിലൂടെ തെറ്റായ സന്ദേശം ആളുകളിലേയ്ക്ക് എത്താതാരിക്കാന്‍ ഞങ്ങള്‍ ശ്രോമിക്കുന്നുണ്ട്. അല്ലാതെ എല്ലാത്തിലും അഭിപ്രായം പറഞ്ഞ കൈയ്യടി വാങ്ങേണ്ട ആവശ്യമില്ല. ഇവിടെ അഭിപ്രായം പറഞ്ഞിട്ടും വല്യമാറ്റമൊന്നും വരില്ല.

Authored byറിയ തോമസ് | Samayam Malayalam 23 Apr 2023, 1:42 pm

ഹൈലൈറ്റ്:

  • എല്ലാ ദിവസവും അബിപ്രായം പറഞ്ഞ് കൈയ്യടി വാങ്ങേണ്ടതില്ല.
  • സിനിമയിലൂടെയാണ് ആളുകളിലേയ്ക്ക് കാര്യങ്ങള്‍ എത്തിക്കുകയാണ് എന്റെ ജോലി
  • ഇവിടെ പ്രതികരിച്ചാല്‍ എല്ലാവരും നമ്മളെ ആക്രമിക്കും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Tovino Thomas
മലയാള സിനിമയിലെ ഒരു ഗ്യാങ്ങിന്റേയും ഭാഗമായല്ല താന്‍ ജോലി ചെയ്യുന്നതെന്ന് നടന്‍ ടൊവിനൊ തോമസ്. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തില്‍ മാത്രം ഉള്‍പ്പെടുന്ന സിനിമകള്‍ ചെയ്യുന്ന ആളോ, ചില ആളുകള്‍ക്കൊപ്പം മാത്രം സിനിമ ചെയ്യുന്ന ആളോ അല്ല ഞാന്‍. മലയാള സിനിമയെ മൊത്തത്തില്‍ ഒരു ടീമായാണ് കാണുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം വന്നു എന്ന് മനസിലാകുന്നില്ലെന്നും ടൊവിനൊ ദുബായിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.
Also Read: പൂണ്ടു വിളയാടാൻ നായകനും വരവ് രാജകീയമാക്കാൻ സംവിധായകനും; മുംബൈ ഡോണായി ദിലീപിൻ്റെ 'ബാന്ദ്ര'

'മലയാള സിനിമിലെ ാെരു ഗ്യാങ്ങിന്റേയും ഭാഗമായി നില്‍ക്കുന്നില്ല. ഏതെങ്കിലും പ്രത്യേകതരം സിനിമകള്‍ മാത്രം ചെയ്യുന്ന ആളോ, അത്തരം ആളുകള്‍ക്കൊപ്പം സിനിമ ചെയ്യുന്ന ആളോ അല്ല ഞാന്‍. മലയാള സിനിമയെ മൊത്തത്തില്‍ ഒരു ടീമായാണ് കാണുന്നത്. ഞങ്ങള്‍ ആരാണ് ന്യായാധിപന്മാരോ? ചോദ്യം ചെയ്യപ്പെടുമ്പോള്‍ ആദ്യം ചോദ്യം ചെയ്യപ്പെടേണ്ടത് അവരാണ്. എന്നിട്ടാണ് സിനിമ പ്രവര്‍ത്തകര്‍ വരൂ. പ്രതികരിച്ചതിന്റെ പേരില്‍ ആക്രമിക്കപ്പെടുമ്പോള്‍ നിങ്ങളൊക്കെ എവിടെയാണ്. ഒരു വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍ അയാളെ ആക്രമിക്കുമ്പോള്‍ നിങ്ങളൊക്കെ എന്ത് ചെയ്യും. ആക്രമികളോട് എന്ത്‌കൊണ്ടാണ് ചോദ്യങ്ങള്‍ ചോദിക്കാത്തത്. എല്ലാക്കാര്യങ്ങളിലും കയറി ഇടപെടേണ്ട ആവശ്യമില്ല.

Also Watch:
നമ്മുടെ നിലപാടുകള്‍, പ്രതികരണങ്ങള്‍ ഇവയെല്ലാം സോഷ്യല്‍ മീഡിയയിലൂടെയും സിനിമയിലൂടെയും മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഞങ്ങളെല്ലാവരുടേയും പ്രവര്‍ത്തന മേഖലയായ സിനിമകളിലൂടെയാണ് അത് പറയുന്നതും. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ പഴയ പോസ്റ്റുകള്‍ പരിശോധിക്കാം. അവയൊന്നും ഡിലീറ്റ് ചെയ്യുന്ന ആളല്ല ഞാന്‍. പ്രതികരിക്കേണ്ടിടത്ത് പ്രതികരിച്ചിട്ടുമുണ്ട്, പിന്നീട് അതിന്റെയൊക്കെ പ്രത്യാഖാതങ്ങള്‍ അനുഭവിച്ചിട്ടുമുണ്ട്.

Also Read: സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ ഇപ്പോഴും മുസ്ലീം ആണ്, നിസ്‌കരിക്കാനും അറിയാം: തന്റെ മതവിശ്വാസത്തെ കുറിച്ച് അനു സിത്താര പറഞ്ഞത്

എന്തെങ്കിലും ഒരു വിഷയത്തില്‍ പ്രതികരിക്കുന്നത് പോലും വളരെ ശ്രദ്ധിച്ച് വേണം. ഇന്ന് നടക്കുന്ന വിഷയം രണ്ട് ദിവസം കഴിയുമ്പോള്‍ അതിന്റെ മറ്റൊരു മുഖമാവും പുറത്തുവരിക. അന്ന് നിങ്ങളൊക്കെ മറുകണ്ടം ചാടും, പ്രതികരിച്ച നമ്മളൊക്കെയാവും കുഴപ്പത്തിലാകുക. അഭിപ്രായം പറഞ്ഞ് കൈയ്യടി വാങ്ങേണ്ട ആവശ്യമില്ല. നിങ്ങള്‍ ഞങ്ങളെ കാണുന്നത് ഇന്‍ഫ്‌ലുവന്‍സേഴ്‌സ് എന്ന നിലയിലാണെങ്കില്‍ അത് ഞങ്ങള്‍ ചെയ്യുന്നുണ്ട്. സ്വന്തം സിനിമയിലൂടെ തെറ്റായ ഒന്നും ആളുകളിലേയ്ക്ക് എത്തരുതെന്നുണ്ട്. അതേ നമ്മള്‍ ചെയ്യേണ്ടതുള്ളൂ എന്നും ടൊവിനൊ വ്യക്തമാക്കി.

Read Latest Movie News And Malayalam News
ഓതറിനെ കുറിച്ച്
റിയ തോമസ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്