സംസ്ഥാനം കണ്ട ഏറ്റവും വലി പ്രളയക്കെടുതിയിൽ നിന്നും കേരളം പതിയെ കരകയറുകയാണ്. ജാതിമതഭേദ മന്യേ ആളുകൾ പരസ്പരം കൈകോര്‍ത്താണ് ഈ വലിയ കെടുതിയിൽ നിന്നും സംസ്ഥാനത്തെ കൈപിടിച്ചുയര്‍ത്താനായത് എന്നതാണ് ശ്രദ്ധേയം. പ്രളയക്കെടുതി സംബന്ധിച്ച് സഹായവും ഭക്ഷണവും ആവശ്യമുള്ളതായുള്ള ഫേസ്ബുക്ക് പോസ്റ്റുകളിൽ വ്യക്തത വേണമെന്നും സഹായവും ഭക്ഷണവും ലഭിച്ചവര്‍ അതും കൂടി വ്യക്തമാക്കേണ്ടതുണ്ടെന്നും നടൻ ടോവിനോ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു. ഇത്തരത്തിലുള്ള പ്രവൃത്തി മൂലം വലിയ അളവിലുള്ള ഭക്ഷണങ്ങൾ ഉപയോഗ ശൂന്യമായി പോകുന്നുണ്ടെന്ന് നടൻ വ്യക്തമാക്കി.
കൂടാതെ വീടുകളിൽ നിന്ന് വെള്ളമിറങ്ങിയതിനെ തുടര്‍ന്ന് പലരും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് പോകാൻ തുടങ്ങിയിട്ടുണ്ടെന്നും അവര്‍ കൃത്യമായ നിര്‍ദ്ദേശങ്ങൾ പാലിക്കണമെന്നും നടൻ അറിയിച്ചു. പ്രളയം വിതച്ച നാശം നികത്താനും പ്രളയക്കെടുതിയിൽ രക്ഷാകരമായവര് സഹകരിക്കണമെന്നും ടോവിനോ ആവശ്യപ്പെട്ടു. മതമോ രാഷ്ട്രീയമോ ഇല്ലാതെ മനുഷ്യൻ ഒന്നായ നിമിഷമാണിതെന്നും ഇത് ഇനിയും തുടരണമെന്നും ടോവിനോ പറയുന്നു. കോരളത്തെ പഴയതിനെക്കാൾ സുന്ദരമായ സ്ഥലമാക്കി മാറ്റാൻ നമുക്കു പറ്റുമെന്നും നടൻ പറഞ്ഞു.
ടോവിനോ തോമസ് പറഞ്ഞതിലെ പ്രസക്തഭാഗങ്ങൾ
''എല്ലാവരും സഹായിക്കുന്നുണ്ട്. എല്ലാവരും ആദ്യമായിട്ടാണ് ഇങ്ങനെയൊരു ദുരന്തത്തെ അഭിമുഖീകരിക്കുന്നതും കരകയറാൻ ശ്രമിക്കുന്നതും. ഒരു അപകടം വന്നപ്പോൾ ഒറ്റക്കെട്ടായി നിന്ന മലയാളികളെല്ലാം ജീവിതമാർഗം നഷ്ടപ്പെട്ടവരുടെ ഒപ്പം ഇനിയും നിൽക്കണം. അധികം നഷ്ടങ്ങൾ വരാത്തവർ അവരെ കൊണ്ട് കഴിയുന്നപോലെ ചുറ്റിനും ഉള്ളവരെ സഹായിക്കണം.
ഒരുപാട് പേര് ഈ അവസരത്തിൽ സ്വന്തം ജീവൻ പോലും വെടിഞ്ഞ് രക്ഷാപ്രവത്തനത്തിൽ പങ്കാളികളായിട്ടുണ്ട്. അവര്‍ക്ക് കിട്ടാത്ത ഒരു സ്പെഷ്യൽ ക്രെെഡിറ്റും എനിക്ക് വേണ്ട. സിനിമാ നടൻ എന്ന ഒരു പരിഗണനയും എനിക്ക വേണ്ട. സഹജീവികളോടുള്ള സ്നേഹമാണ് ഇവിടെ നാം കണ്ടത്. എല്ലാവരും ചെയ്യേണ്ട ഒരു ദൗത്യം മാത്രമാണ് നമ്മളെല്ലാവരും ചെയ്തത്. അല്ലാതെ അതിൽ സ്പെഷ്യൽ ഘടകം ഒന്നും തന്നെയില്ല. കര്‍മ്മ എന്ന് ഞാൻ വിശ്വസിക്കുന്ന ഒരു ഘടകമുണ്ട്. അതാണ് നമ്മെ കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്. ഇതിനിടെ തെറ്റായ സന്ദേശങ്ങൾ പടച്ചുവിടുന്ന ഒരു ചെറിയ കൂട്ടം ആൾക്കാര് ദയവു ചെയ്ത് അത് ചെയ്യരുതെന്നും" ടോവിനോ അഭ്യര്‍ത്ഥിച്ചു.
കൂടാതെ വീടുകളിൽ നിന്ന് വെള്ളമിറങ്ങിയതിനെ തുടര്‍ന്ന് പലരും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് പോകാൻ തുടങ്ങിയിട്ടുണ്ടെന്നും അവര്‍ കൃത്യമായ നിര്‍ദ്ദേശങ്ങൾ പാലിക്കണമെന്നും നടൻ അറിയിച്ചു. പ്രളയം വിതച്ച നാശം നികത്താനും പ്രളയക്കെടുതിയിൽ രക്ഷാകരമായവര് സഹകരിക്കണമെന്നും ടോവിനോ ആവശ്യപ്പെട്ടു. മതമോ രാഷ്ട്രീയമോ ഇല്ലാതെ മനുഷ്യൻ ഒന്നായ നിമിഷമാണിതെന്നും ഇത് ഇനിയും തുടരണമെന്നും ടോവിനോ പറയുന്നു. കോരളത്തെ പഴയതിനെക്കാൾ സുന്ദരമായ സ്ഥലമാക്കി മാറ്റാൻ നമുക്കു പറ്റുമെന്നും നടൻ പറഞ്ഞു.
ടോവിനോ തോമസ് പറഞ്ഞതിലെ പ്രസക്തഭാഗങ്ങൾ
''എല്ലാവരും സഹായിക്കുന്നുണ്ട്. എല്ലാവരും ആദ്യമായിട്ടാണ് ഇങ്ങനെയൊരു ദുരന്തത്തെ അഭിമുഖീകരിക്കുന്നതും കരകയറാൻ ശ്രമിക്കുന്നതും. ഒരു അപകടം വന്നപ്പോൾ ഒറ്റക്കെട്ടായി നിന്ന മലയാളികളെല്ലാം ജീവിതമാർഗം നഷ്ടപ്പെട്ടവരുടെ ഒപ്പം ഇനിയും നിൽക്കണം. അധികം നഷ്ടങ്ങൾ വരാത്തവർ അവരെ കൊണ്ട് കഴിയുന്നപോലെ ചുറ്റിനും ഉള്ളവരെ സഹായിക്കണം.
ഒരുപാട് പേര് ഈ അവസരത്തിൽ സ്വന്തം ജീവൻ പോലും വെടിഞ്ഞ് രക്ഷാപ്രവത്തനത്തിൽ പങ്കാളികളായിട്ടുണ്ട്. അവര്‍ക്ക് കിട്ടാത്ത ഒരു സ്പെഷ്യൽ ക്രെെഡിറ്റും എനിക്ക് വേണ്ട. സിനിമാ നടൻ എന്ന ഒരു പരിഗണനയും എനിക്ക വേണ്ട. സഹജീവികളോടുള്ള സ്നേഹമാണ് ഇവിടെ നാം കണ്ടത്. എല്ലാവരും ചെയ്യേണ്ട ഒരു ദൗത്യം മാത്രമാണ് നമ്മളെല്ലാവരും ചെയ്തത്. അല്ലാതെ അതിൽ സ്പെഷ്യൽ ഘടകം ഒന്നും തന്നെയില്ല. കര്‍മ്മ എന്ന് ഞാൻ വിശ്വസിക്കുന്ന ഒരു ഘടകമുണ്ട്. അതാണ് നമ്മെ കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്. ഇതിനിടെ തെറ്റായ സന്ദേശങ്ങൾ പടച്ചുവിടുന്ന ഒരു ചെറിയ കൂട്ടം ആൾക്കാര് ദയവു ചെയ്ത് അത് ചെയ്യരുതെന്നും" ടോവിനോ അഭ്യര്‍ത്ഥിച്ചു.