ആപ്പ്ജില്ല

'വെറുതെ അല്ല ദൈവം കൊറോണ തന്നത്'; പൊട്ടിത്തെറിച്ച് ഉണ്ണി മുകുന്ദന്‍

'ആ പാവത്തിനോട് ഇത്രയും മനുഷ്യത്വമില്ലായ്മ കാണിച്ച എല്ലാ തെണ്ടികളും നരകത്തിൽ പോകും. വെറുതെ അല്ല ദൈവം കൊറോണ തന്നത്' എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

Samayam Malayalam 3 Jun 2020, 3:20 pm
സ്ഫോടന വസ്തുക്കള്‍ നിറച്ച പെെനാപ്പിള്‍ നല്‍കി ആനയെ കൊന്ന സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. പൃഥ്വിരാജ്, നീരജ് മാധവ്, രജേഷ് ശര്‍മ, ഗൗരി നന്ദ തുടങ്ങിയവര്‍ പ്രതിഷേധവുമായി നേരത്തെ രംഗത്ത് എത്തിയിരുന്നു. പിന്നാലെയാണ് ഉണ്ണി മുകുന്ദനും എത്തിയത്. മലപ്പുറം ജില്ലയിലെ വള്ളിയാറില്‍ സൈലന്റ് വാലി അതിര്‍ത്തിയിലാണ് സംഭവം. സ്‌ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച് വായും മുഖവും തകര്‍ന്ന ഗര്‍ഭിണിയായ കാട്ടാന ചെരിയുകയായിരുന്നു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഉണ്ണി മുകുന്ദന്റെ പ്രതികരണം.
Samayam Malayalam actor unni mukundan lashes out the killing of elephant in silent valley
'വെറുതെ അല്ല ദൈവം കൊറോണ തന്നത്'; പൊട്ടിത്തെറിച്ച് ഉണ്ണി മുകുന്ദന്‍



​മനുഷ്യന്‍ എന്ന് വിളിക്കാന്‍ നാണക്കേട്

മനുഷ്യന്‍ എന്ന് സ്വയം വിളിക്കാന്‍ നാണക്കേട് തോന്നുന്നുവെന്ന് വാര്‍ത്ത പങ്കുവച്ചു കൊണ്ട് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. ഇങ്ങനെ ഒരു വാർത്ത ഇന്ന് വായിച്ചപ്പോൾ തൊട്ട്.. ഈ അടുത്തായി ഇത്രയും വേദനിപ്പിക്കുന്ന വാർത്ത കേട്ടിട്ടില്ല എന്നുതന്നെ പറയാമെന്നും താരം എഴുതുന്നു.

Also Read: ലോകത്തിലെ ഏറ്റവും വൃത്തികെട്ട പദവും മനുഷ്യന്‍, ഭൂമി മനുഷ്യന്റേത് മാത്രമാണോ? പ്രതികരണവുമായി താരങ്ങള്‍

​മനുഷ്യൻ ഇത്രയും ക്രൂരൻ ആണോ?

'മനുഷ്യൻ ഇത്രയും ക്രൂരൻ ആണോ? എങ്ങനെ ആ പാവത്തിനോട് നമുക്കു ഇത്രയും ക്രൂരത കാണിക്കാൻ തോന്നിയത്.. ഒരു മനുഷ്യൻ ആയതിൽ ഇന്ന് ഞാൻ ഖേദിക്കുന്നു. അത്രയും വിഷമത്തോടെ പറയുന്നു. ആ പാവത്തിനോട് ഇത്രയും മനുഷ്യത്വരഹിത കാണിച്ച എല്ലാ തെണ്ടികളും നരകത്തിൽ പോകും. വെറുതെ അല്ല ദൈവം കൊറോണ തന്നതു' ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധവുമായി സിനിമാ ലോകം

നേരത്തെ നടന്‍ പൃഥ്വിരാജും ശക്തമായ രീതിയില്‍ പ്രതികരിച്ചിരുന്നു. തിരിഞ്ഞു നോക്കുമ്പോഴോ അല്ലാതെയോ, ഈ ഭൂമിയില്‍ ജീവിക്കാന്‍ യാതൊരു അര്‍ഹതയുമില്ലാത്ത ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ ചെയ്തുകഴിഞ്ഞുവെന്നായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. വാര്‍ത്തയുടെ ലിങ്കും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ഭൂമി മനുഷ്യന്റെ മാത്രമാണോ ?

' ഭൂമി മനുഷ്യന്റെ മാത്രമാണോ ? വന്യ മൃഗങ്ങളുടെ ആവാസവ്യവസ്ഥയായ കാട്ടിൽ കേറിച്ചെന്ന് മരം വെട്ടി, മണ്ണ് മാന്തി, വിള വെച്ച്, അത് വഴി പോയ ആനയെയും തീയിട്ടോടിച്ചിട്ടാണ് ഈ പറയുന്നത്. ഇതുപോലെയുള്ള ആളുകൾക്കിടയിൽ അവബോധം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. മഹാമാരി പോലുള്ള തിരിച്ചടികൾ ഉണ്ടാകുന്ന ഈ കാലഘട്ടത്തിൽ പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ പ്രസക്തി ചർച്ച ചെയുകയും കുട്ടികളെയടക്കം പറഞ്ഞു മനസിലാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്' എന്നായിരുന്നു നീരജ് മാധവിന്റെ പ്രതികരണം.

നടപടിയുണ്ടാകും

സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് വായും നാക്കും തകര്‍ന്ന ആന ദിവസങ്ങളായി പട്ടിണിയിലായിരുന്നു. ഗുരുതര പരിക്കിനെ തുടര്‍ന്ന് കടുത്ത വേദനയിലായിരുന്ന ആന ജനവാസ കേന്ദ്രത്തിലെത്തുകയും ചെയ്തിരുന്നു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സംഭവം ദേശീയ തലത്തിലടക്കം വാര്‍ത്തയായതോടെയാണ് പ്രതിഷേധവുമായി സിനിമാ ലോകവുമെത്തിയത്.

Also Read: 'ചായ കുടിച്ചാല്‍ അവളെ പോലെ കറുത്തു പോകും, സുഹൃത്തിന്റെ അമ്മ പറഞ്ഞത്'; ദുരനുഭവം പങ്കുവച്ച് മാളവിക

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്