കണ്ണൂർ: വടക്കേ മലബാറിൽ നിന്നും കളരിയുടെ പുതിയ മുറകളും അടവുകളും പഠിപ്പിക്കാൻ മലയാള സിനിമയിലെ ന്യൂ ജെൻ ആക്ഷൻ കിങ് ഉണ്ണി മുകുന്ദൻ കണ്ണൂരിലെത്തി. മലയോര ഗ്രാമമായ ചെറുപുഴയിലെപാടിയോട്ടുചാൽ കൊരമ്പക്കല്ലിലെ സിവിവി കളരി സംഘത്തിലാണ് ഉണ്ണി മുകുന്ദൻ ഒൻപതു ദിവസത്തെ കളരിപഠനത്തിനെത്തിയത്. വൈശാഖ് സംവിധാനം ചെയ്യുന്ന ബ്രൂസ്ലി എന്ന ചിത്രത്തിലെ അതി സാഹസികമായ രംഗങ്ങളിൽ കളരിയുടെ ദൃശ്യങ്ങളുമുണ്ട്. ബ്രൂസ്ലിയെന്ന സിനിമയിൽ അയോധനകലയിൽ അധിഷ്ഠിതമായ കഥാപാത്രമാണ് ഉണ്ണി മുകുന്ദന്റേത്. സിനിമയ്ക്കു പുറത്തുള്ള വടക്കെ മലബാറിലെ
ചില സുഹൃത്തുക്കൾ വഴിയാണ് തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ മികച്ച പരിശീലനം നൽകുന്ന സിവിവി കളരി സംഘത്തെക്കുറിച്ച് ഉണ്ണി മുകുന്ദൻ അറിഞ്ഞതും കളരി അഭ്യസിക്കാനെത്തിയതും.
Also Read: പേളി ധ്യാനത്തിൽ; കൂളിംഗ് ഗ്ലാസ് വെച്ച സ്വാമിയേ എന്ന് ആരാധകര്‍!
കളരിപ്പയറ്റ് അഭ്യസിക്കാനുള്ള കച്ചത്തിരുമ്മോടു കൂടിയാണ് കളരിപ്പയറ്റ് പരിശീലനം തുടങ്ങിയത്. തെക്കൻ ചുവട്, അടിതട, വടക്കൻ മെയ്പ്പയറ്റ്, കാലെടുക്കൽ, കടത്തനാടൻ കൈ കുത്തിപ്പയറ്റും ഒപ്പം മലക്കങ്ങളുമാണ് ഉണ്ണി മുകുന്ദൻ അഭ്യസിച്ചത്. മലയാള യുവത്വത്തിന്റെ കരുത്തുറ്റ കഥാപാത്രങ്ങളെ അഭ്രപാളികളിലെത്തിച്ച ഉണ്ണി മുകുന്ദൻ വളരെ വേഗത്തിൽ തന്നെ കളരിപ്പയറ്റിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചുവെന്ന് മുഖ്യ പരിശീലകനായ ഡോ.വി.വി. ക്രിസ്റ്റോ ഗുരുക്കൾ പറഞ്ഞു.
രാവിലെ കളരി അഭ്യാസികൾക്കുള്ള കച്ചത്തിരുമ്മും വൈകുന്നേരം മൂന്നു മണിക്കൂർ കളരിപ്പയറ്റുമാണ് പരിശീലിച്ചത്. കളരിപ്പയറ്റിനെക്കുറിച്ച് കൂടുതൽ മനസിലാക്കാനും പഠിക്കുവാനും വീണ്ടും വരുമെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. കളരിപ്പയറ്റിലെ അങ്കത്താരി, കോൽത്താരി, വെറും കൈമുറകൾ, എന്നിവ കൂടി പരിശീലിക്കണമെന്ന താൽപ്പര്യം അറിയിച്ചാണ് പരിശീലന ശേഷം ഉണ്ണി മുകുന്ദൻ മടങ്ങിയത്.
Also Read: ചില 'വിഗ്രഹങ്ങൾ' തുടരുന്ന നിശ്ശബ്ദത അനുവദിച്ചുകൊടുക്കരുതെന്ന് പാര്‍വതി
ഡോ.വി.വി. ക്രിസ്റ്റോ ഗുരുക്കൾക്കൊപ്പം കൊരമ്പക്കല്ലിലെ പരിശീലകനായ കെ.എം.ശ്യാംകുമാറുമാണ് ഉണ്ണി മുകുന്ദന് കളരിപ്പയറ്റിൽ പരിശീലനം നൽകിയത്. നേരത്തെ 'തച്ചോളി വർഗീസ് ചേകവർ' എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനു മോഹൻലാലും 'വടക്കൻ വീരഗാഥ'യിലെ കളരിപ്പയറ്റ് ചിത്രീകരിക്കുന്നതിന് മമ്മൂട്ടിയും സുരേഷ് ഗോപിയും വടക്കെ മലബാറിൽ നിന്നും കളരിപ്പയറ്റിൽ പരിശീലനം നേടിയിട്ടുണ്ട്.
Also Watch :
ചില സുഹൃത്തുക്കൾ വഴിയാണ് തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ മികച്ച പരിശീലനം നൽകുന്ന സിവിവി കളരി സംഘത്തെക്കുറിച്ച് ഉണ്ണി മുകുന്ദൻ അറിഞ്ഞതും കളരി അഭ്യസിക്കാനെത്തിയതും.
Also Read: പേളി ധ്യാനത്തിൽ; കൂളിംഗ് ഗ്ലാസ് വെച്ച സ്വാമിയേ എന്ന് ആരാധകര്‍!
കളരിപ്പയറ്റ് അഭ്യസിക്കാനുള്ള കച്ചത്തിരുമ്മോടു കൂടിയാണ് കളരിപ്പയറ്റ് പരിശീലനം തുടങ്ങിയത്. തെക്കൻ ചുവട്, അടിതട, വടക്കൻ മെയ്പ്പയറ്റ്, കാലെടുക്കൽ, കടത്തനാടൻ കൈ കുത്തിപ്പയറ്റും ഒപ്പം മലക്കങ്ങളുമാണ് ഉണ്ണി മുകുന്ദൻ അഭ്യസിച്ചത്. മലയാള യുവത്വത്തിന്റെ കരുത്തുറ്റ കഥാപാത്രങ്ങളെ അഭ്രപാളികളിലെത്തിച്ച ഉണ്ണി മുകുന്ദൻ വളരെ വേഗത്തിൽ തന്നെ കളരിപ്പയറ്റിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചുവെന്ന് മുഖ്യ പരിശീലകനായ ഡോ.വി.വി. ക്രിസ്റ്റോ ഗുരുക്കൾ പറഞ്ഞു.
രാവിലെ കളരി അഭ്യാസികൾക്കുള്ള കച്ചത്തിരുമ്മും വൈകുന്നേരം മൂന്നു മണിക്കൂർ കളരിപ്പയറ്റുമാണ് പരിശീലിച്ചത്. കളരിപ്പയറ്റിനെക്കുറിച്ച് കൂടുതൽ മനസിലാക്കാനും പഠിക്കുവാനും വീണ്ടും വരുമെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. കളരിപ്പയറ്റിലെ അങ്കത്താരി, കോൽത്താരി, വെറും കൈമുറകൾ, എന്നിവ കൂടി പരിശീലിക്കണമെന്ന താൽപ്പര്യം അറിയിച്ചാണ് പരിശീലന ശേഷം ഉണ്ണി മുകുന്ദൻ മടങ്ങിയത്.
Also Read: ചില 'വിഗ്രഹങ്ങൾ' തുടരുന്ന നിശ്ശബ്ദത അനുവദിച്ചുകൊടുക്കരുതെന്ന് പാര്‍വതി
ഡോ.വി.വി. ക്രിസ്റ്റോ ഗുരുക്കൾക്കൊപ്പം കൊരമ്പക്കല്ലിലെ പരിശീലകനായ കെ.എം.ശ്യാംകുമാറുമാണ് ഉണ്ണി മുകുന്ദന് കളരിപ്പയറ്റിൽ പരിശീലനം നൽകിയത്. നേരത്തെ 'തച്ചോളി വർഗീസ് ചേകവർ' എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനു മോഹൻലാലും 'വടക്കൻ വീരഗാഥ'യിലെ കളരിപ്പയറ്റ് ചിത്രീകരിക്കുന്നതിന് മമ്മൂട്ടിയും സുരേഷ് ഗോപിയും വടക്കെ മലബാറിൽ നിന്നും കളരിപ്പയറ്റിൽ പരിശീലനം നേടിയിട്ടുണ്ട്.
Also Watch :