ആപ്പ്ജില്ല

10 സ്ത്രീകളോടൊപ്പം ഫിസിക്കൽ റിലേഷനുണ്ടായിട്ടുണ്ട്! അവരോടെല്ലാം ഞാനത് ചോദിച്ച് വാങ്ങുകയായിരുന്നു എന്ന് വിനായകൻ! ഫാൻസ് വിചാരിച്ചാൽ ഇവിടെ ഒന്നും നടക്കില്ല

മീടൂ എന്താണെന്ന് മുന്നിലിരിക്കുന്ന മാധ്യമപ്രവര്‍ത്തകരോട് മാറി മാറി ചോദിക്കുകയായിരുന്നു വിനായകന്‍. എന്താണ് മീ ടൂ എന്നെനിക്കറിയില്ലെന്നും, നിങ്ങള്‍ക്ക് അറിയാമെങ്കില്‍ പറഞ്ഞ് തരൂയെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഒരുത്തി പ്രസ് മീറ്റിനിടയിലായിരുന്നു ഈ സംഭവങ്ങള്‍ അരങ്ങേറിയത്.

Samayam Malayalam 23 Mar 2022, 11:10 am
ഒരുത്തി സിനിമയുടെ പ്രസ് മീറ്റിനിടയിലെ വിനായകന്റെ സംസാരം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. മീ ടൂവിനെക്കുറിച്ചുള്ള ചോദ്യങ്ങളും ഫാന്‍സുകാരെ അടച്ചാപേക്ഷിച്ചുമുള്ള പ്രസ്താവനകളാണ് ചര്‍ച്ചയായി മാറിയിട്ടുള്ളത്. നവ്യ നായരിനും വികെ പ്രകാശിനുമൊപ്പമായാണ് വിനായകനും ഒരുത്തിയെക്കുറിച്ച് സംസാരിച്ചത്. തനിക്കൊരു സ്ത്രീയുമായി സാറീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് തോന്നിയാല്‍ അത് താന്‍ നേരില്‍ ചോദിക്കുമെന്നും വിനായകന്‍ പറഞ്ഞിരുന്നു.
Samayam Malayalam actor vinayakan question about the meaning of me too and commented about fans association
10 സ്ത്രീകളോടൊപ്പം ഫിസിക്കൽ റിലേഷനുണ്ടായിട്ടുണ്ട്! അവരോടെല്ലാം ഞാനത് ചോദിച്ച് വാങ്ങുകയായിരുന്നു എന്ന് വിനായകൻ! ഫാൻസ് വിചാരിച്ചാൽ ഇവിടെ ഒന്നും നടക്കില്ല


ഇനിയും ചോദിക്കും

എന്താണ് മീ ടൂ എന്നാര്‍ക്കെങ്കിലും അറിയുമോ, എനിക്ക് അറിയാത്തത് കൊണ്ടാണ് ചോദിക്കുന്നതെന്നുമായിരുന്നു വിനായകന്‍ ആദ്യം പറഞ്ഞത്. പെണ്ണിനെ കയറിപ്പിടിക്കുന്നതാണോ മീടു, എനിക്കറിയില്ല. ഒരു പെണ്ണുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നുണ്ടെങ്കില്‍ എന്ത് ചെയ്യും. എന്റെ ജീവിതത്തില്‍ ഞാന്‍ 10 സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ 10 സ്ത്രീകളോടും എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടാമോയെന്ന് ചോദിച്ചത് ഞാനാണ്. ഇതാണ് നിങ്ങളീ പറയുന്ന മീ ടൂവെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും.

ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച്

വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റുകളെല്ലാം വലിയ ചര്‍ച്ചയായി മാറാറുണ്ട്. ലക്ഷക്കണക്കിന് പേര്‍ എന്നെ ഫോളോ ചെയ്യുന്നുണ്ട്. ആരെങ്കിലും ഒരാളെ ലക്ഷ്യമാക്കിയാണ് ഞാന്‍ പോസ്റ്റ് ഇടുന്നത്. അത് കൊണ്ടുകഴിഞ്ഞാല്‍ ഉടനെ തന്നെ പോസ്റ്റ് ഞാന്‍ മാറ്റാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചിത്രത്തിലേക്ക് വന്നത്

കള്ളിമുണ്ടുടുത്ത് എന്ന് പറഞ്ഞ് എന്നെയാരും മാറ്റിനിര്‍ത്തിയിട്ടില്ല. അതില്‍ നിന്നുമൊരു മാറ്റം വികെപി തന്നു. കാക്കിയാണ്, കുഴപ്പമില്ല. കാക്കിയെന്ന് പറഞ്ഞാല്‍ തന്നെ നാറ്റമാണ്. ഡിസൈനെങ്കിലും മാറ്റിയല്ലോയെന്നുള്ളത് കൊണ്ടാണ് ഞാന്‍ ഈ ചിത്രത്തിലേക്ക് വന്നതെന്നും വിനായകന്‍ പറഞ്ഞിരുന്നു. ഭയങ്കര റൊമാന്റിക്കാണ് ഞാന്‍. എനിക്ക് കുറേ ഗേള്‍ഫ്രണ്ട്‌സുണ്ട്. എന്നെ ആദ്യം കാക്കിയില്‍ നിന്നും മാറ്റൂയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഫാന്‍സുകാരെക്കുറിച്ച്

ഫാന്‍സ് എന്ന പൊട്ടന്‍മാര്‍ വിചാരിച്ചത് കൊണ്ട് ഇവിടെയൊന്നും സംഭവിക്കില്ല. ഇവിടത്തെയൊരു മഹാനടന്റെ സിനിമ ഇറങ്ങി 4 മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഒന്നരക്കോടി എന്ന് ഞാന്‍ കേട്ടത്. 12 മണിക്ക് തുടങ്ങിയ പടമാണ്, ഒന്നരയ്ക്ക് ആളുകള്‍ ഓടിയെന്നതാണ്. ഫാന്‍സ് വിചാരിച്ചത് കൊണ്ട് ഒരു സിനിമ നന്നാവാനും പോവില്ല, ചീത്തയാവാനും പോവുന്നില്ലെന്നുള്ള വിനായകന്റെ പരാമര്‍ശം വലിയ ചര്‍ച്ചയായിരുന്നു. സിനിമാഗ്രൂപ്പുകളെല്ലാം ഇതേക്കുറിച്ചുള്ള ചര്‍ച്ചകളുണ്ടായിരുന്നു.

Video-മാധ്യമ പ്രവർത്തകരെ പൊളിച്ചടുക്കി വിനായകൻ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്