ആപ്പ്ജില്ല

ഗാനമേളയല്ല സര്‍ മലയാള സിനിമ: വിനായകന്‍

മലയാള സിനിമയുടെ നവതി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനെതിരെ നടന്‍ വിനായകന്‍

TNN 5 Mar 2018, 8:49 am
തിരുവനന്തപുരം: മലയാള സിനിമയുടെ നവതി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനെതിരെ നടന്‍ വിനായകന്‍. ഇത്തരമൊരു പരിപാടി നടന്നത് പിന്നീട് ബ്രൗഷര്‍ കണ്ടപ്പോഴാണ് അറിഞ്ഞത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മന്ത്രിമാരും ജനപ്രതിനിധികളുമാണ് പ്രധാനമായി ഉണ്ടായിരുന്നത്. ചലചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍, മധു സാര്‍, ശ്രീകുമാരന്‍ തമ്പി എന്നിവരുടെ പേരുകള്‍ മാത്രമാണ് സിനിമയില്‍ നിന്ന് കാണാനായത്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ജേതാവ് എന്ന നിലയില്‍ ചടങ്ങിലേക്ക് ക്ഷണിക്കണമെന്നല്ല പറയുന്നതെന്നും ദീര്‍ഘകാലം സിനിമയ്ക്കായി പ്രവര്‍ത്തിച്ച, നല്ല സിനിമകള്‍ നല്‍കിയ എത്രയോ പേരേ അവഗണിച്ചുവെന്നും വിനായകന്‍ പറയുന്നു.
Samayam Malayalam actor vinayakan respond on navathi celebrations of malayalam cinema
ഗാനമേളയല്ല സര്‍ മലയാള സിനിമ: വിനായകന്‍


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളുടേയും വേറെ പല പൗരപ്രമുഖരുടേയും പേരുമുണ്ട് നോട്ടീസില്‍. സമ്മേളനത്തിന് ശേഷം വമ്പിച്ച ഗാനമേള ഉണ്ടായിരുന്നു എന്നാണറിഞ്ഞത്. ഇങ്ങനെ ആയിരുന്നോ ഈ ചടങ്ങ് നടത്തേണ്ടത്. വിനായകന്‍ ചോദിച്ചു. ഫെബ്രുവരി 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു നവതി ആഘോഷത്തിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചത്. ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്.

ബ്രോഷറില്‍ നിറയെ ചില പാട്ടുകാരുടെ ചിത്രങ്ങള്‍ മാത്രമാണ് കണ്ടത്. ആഘോഷമെന്ന പേരില്‍ സംഘാടകര്‍ നടത്തിയത് ഗാനമേളയാണ്. ഗാനമേളയല്ല സര്‍ സിനിമ. നിങ്ങള്‍ മലയാള സിനിമയെ അപമാനിക്കുകയായിരുന്നു. മലയാള സിനിമയുടെ ചരിത്രത്തെയും സാംസ്കാരിക പാരന്പര്യത്തേയും സിനിമയെ സിനിമയാക്കിയ കടന്നുപോയ കലാകാരന്‍മാരെയും അപമാനിക്കുകയായിരുന്നു' വിനായകന്‍ പറഞ്ഞു. ഗാനമേളയല്ല മലയാള സിനിമയെന്ന് സര്‍ക്കാര്‍ മനസിലാക്കണമെന്നും വിനായകന്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്