ആപ്പ്ജില്ല

നീരജ് മാധവ് പറഞ്ഞത് സത്യം, ഞാനതിന്റെ സാക്ഷിയും ഇരയും; വെളിപ്പെടുത്തലുമായി വിഷ്ണു പ്രസാദ്

നീരജിന്റെ വാക്കുകള്‍ ശരിയാണെന്നും താനത് അനുഭവിച്ചിട്ടുണ്ടെന്നും വിഷ്ണു പ്രസാദ് പറയുന്നു.

Samayam Malayalam 29 Jul 2020, 9:49 am
മലയാള സിനിമയില്‍ യുവതാരങ്ങളോട് കാണിക്കുന്ന വിവേചനത്തെ കുറിച്ച് നടന്‍ നീരജ് മാധവ് നടത്തിയ തുറന്നു പറച്ചില്‍ വലിയ വിവാദമായി മാറിയിരുന്നു. ഫെഫ്കയും അമ്മയുമടക്കം വിഷയത്തില്‍ ഇടപെടുകയും ചെയ്യുകയുണ്ടായി. തന്റെ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നതായി നീരജ് വ്യക്തമാക്കിയെങ്കിലും ആരില്‍ നിന്നുമാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്ന് വെളിപ്പെടുത്താന്‍ നീരജ് തയ്യാറായിരുന്നില്ല. ഇപ്പോഴിതാ നീരജിന്റെ വാക്കുകള്‍ ശരി വച്ചു കൊണ്ട് നടന്‍ വിഷ്ണു പ്രസാദ് രംഗത്ത് എത്തിയിരിക്കുകയാണ്. നീരജിന്റെ വാക്കുകള്‍ ശരിയാണെന്നും താനത് അനുഭവിച്ചിട്ടുണ്ടെന്നും വിഷ്ണു പ്രസാദ് പറയുന്നു.
Samayam Malayalam actor vishnu prasad opens up about nepotism in malayalam and agrees to neeraj madhav
നീരജ് മാധവ് പറഞ്ഞത് സത്യം, ഞാനതിന്റെ സാക്ഷിയും ഇരയും; വെളിപ്പെടുത്തലുമായി വിഷ്ണു പ്രസാദ്


Also Read: അശ്വിന്‍ കുമാര്‍ ട്രെഡ്മില്ലില്‍ മാത്രമല്ല, കിടക്കയിലും ഡാന്‍സ് കളിക്കും; വീഡിയോ പങ്കുവച്ച് നീരജ്

​അമ്മ സംഘടന അംഗത്വം നിഷേധിച്ചു

അമ്മ സംഘടന എനിക്ക് അംഗത്വം നിഷേധിച്ചുവെന്ന് വിഷ്ണു പ്രസാദ് പറയുന്നു. എന്തുകൊണ്ടെന്നും അദ്ദേഹം ചോദിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കാര്യമാണ്. എന്നാലും മനസ് തുറക്കാമെന്ന് വിചാരിച്ചുവെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

തമിഴിലൂടെ മലയാളത്തിലേക്ക് വന്നു

തന്റെ ആദ്യ ചിത്രം തമിഴിലായിരുന്നു. വിനയന്‍ സംവിധാനം ചെയ്ത കാശിയായിരുന്നു അത്. പിന്നീട് ഫാസില്‍ സാറിന്റെ കെെ എത്തും ദൂരത്ത്. ജോഷിയുടെ റണ്‍വെ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സന്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട്, വിഷ്ണു പറയുന്നു.

നീരജ് മാധവ് പറഞ്ഞത് സത്യം

ഈയ്യടുത്ത് സഹപ്രവര്‍ത്തകനായ നീരജ് മാധവ് പറഞ്ഞ സ്വജനപക്ഷപാതവും അധികാശ്രേണിയും മലയാള സിനിമയില്‍ ഉള്ളതാണ്. താനതിന്റെ സാക്ഷിയും ഇരയുമാണെന്നും വിഷ്ണു പ്രസാദ് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പറയാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്