ആപ്പ്ജില്ല

സെൻസർ ബോർ‍ഡ് ഭരണപ്പാർട്ടിയുടെ പണിയായുധം, ഇത് പൗരനിന്ദ; വര്‍ത്തമാനത്തിന് പിന്തുണയുമായി മുരളി ഗോപി

രാജ്യസ്നേഹവും ദേശീയതയും ഒരു വിഭാഗത്തിന്റെ നിർവചനത്തിൽ മാത്രം ഒതുങ്ങുന്ന, ഒതുക്കപ്പെടേണ്ട രണ്ടു വാക്കുകൾ അല്ല. അങ്ങനെ ഒതുക്കപ്പെടുന്ന പക്ഷം, അതിനെതിരെ ശബ്ദിക്കേണ്ട ഉത്തരവാദിത്തം ഇവിടത്തെ ഓരോ കലാകാരനും കലാകാരിയ്ക്കും ഉണ്ട്.

Samayam Malayalam 28 Dec 2020, 3:05 pm
രാജ്യവിരുദ്ധമാണെന്ന് ആരോപിച്ച് പാര്‍വതി ചിത്രം വര്‍ത്തമാനത്തിന്റെ സെന്‍സര്‍ഷിപ്പ് നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി മുരളി ഗോപി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു മുരളി ഗോപി പ്രതികരിച്ചത്. നേരത്തെ സംഭവത്തില്‍ പ്രതികരണവുമായി ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്ത് രംഗത്ത് എത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെയാണ് മുരളി ഗോപിയും രംഗത്ത് എത്തിയിരിക്കുന്നത്.
Samayam Malayalam murali gopy
സെൻസർ ബോർ‍ഡ് ഭരണപ്പാർട്ടിയുടെ പണിയായുധം, ഇത് പൗരനിന്ദ; വര്‍ത്തമാനത്തിന് പിന്തുണയുമായി മുരളി ഗോപി


Also Read: ദളിത്, മുസ്‌ലിം പീഡനം; വര്‍ത്തമാനത്തിന്റെ പ്രമേയം രാജ്യവിരുദ്ധമെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബിജെപി നേതാവ്, പ്രതിഷേധം

സെൻസർ ബോർഡിനെ ഭരണപ്പാർട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന ഈ രീതി മാറിയേ മതിയാകൂ. രാജ്യസ്നേഹവും ദേശീയതയും ഒരു വിഭാഗത്തിന്റെ നിർവചനത്തിൽ മാത്രം ഒതുങ്ങുന്ന, ഒതുക്കപ്പെടേണ്ട രണ്ടു വാക്കുകൾ അല്ലെന്നും മുരളി ഗോപി പറയുന്നു.

മുരളി ഗോപിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

സെൻസർ ബോർഡിനെ ഭരണപ്പാർട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന ഈ രീതി മാറിയേ മതിയാകൂ. രാജ്യസ്നേഹവും ദേശീയതയും ഒരു വിഭാഗത്തിന്റെ നിർവചനത്തിൽ മാത്രം ഒതുങ്ങുന്ന, ഒതുക്കപ്പെടേണ്ട രണ്ടു വാക്കുകൾ അല്ല. അങ്ങനെ ഒതുക്കപ്പെടുന്ന പക്ഷം, അതിനെതിരെ ശബ്ദിക്കേണ്ട ഉത്തരവാദിത്തം ഇവിടത്തെ ഓരോ കലാകാരനും കലാകാരിയ്ക്കും ഉണ്ട്. സെൻസർഷിപ്പ് എന്നത് ഏകാധിപത്യത്തിന്റെ ഊന്നുവടിയാണ്. ഒരു ജനാധിപത്യത്തിൽ അത് ഒരു ശീലമായി മാറിയെങ്കിൽ, അതിന്റെ അർഥം ജനാധിപത്യം പരാജയപ്പെട്ടു എന്ന് തന്നെയാണ്. പതിനെട്ട് വയസ്സു തികഞ്ഞ ഒരു മനുഷ്യന് രാഷ്ട്രീയത്തിലെ നല്ലതും ചീത്തയും കണ്ടും കെട്ടും മനസ്സിലാക്കി സമ്മതിദാനം നടത്താനുള്ള അവകാശവും അവബോധവും ഉണ്ടെന്ന് ഇവിടത്തെ നിയമവ്യവസ്ഥ അനുശാസിക്കുന്നുണ്ടെങ്കിൽ, അവന്/അവൾക്ക് മുന്നിൽ വരുന്ന ഒരു സിനിമയിലും അത് തിരിച്ചറിയുവാനുള്ള കഴിവും ബുദ്ധിയും ഉണ്ടെന്ന് സമ്മതിച്ചുതന്നേ മതിയാകൂ. ഇല്ലാത്തപക്ഷം, ഇത് പൗരനിന്ദയുടെ ഒരു ഉത്തമ ദൃഷ്ടാന്തം ആയി തന്നെ നിലനിൽക്കും.

Also Read: തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ പ്രദർശനാനുമതി നൽകുന്നത്? തുറന്നടിച്ച് ആര്യാടന്‍ ഷൗക്കത്ത്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്