ആപ്പ്ജില്ല

ദിലീപിന് വീണ്ടും തിരിച്ചടി; തുടരന്വേഷണം ചോദ്യം ചെയ്തുള്ള ഹർജി തള്ളി

കേസിന്റെ വിചാരണ നീട്ടാനാണ് തുടരന്വേഷണമെന്നും ഇത് നിയമപരമല്ലെന്നുമാണ് ദിലീപ് വാദിച്ചത്. എന്നാൽ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടത്തുന്നതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. തുടരന്വേഷണം അന്തിമഘട്ടത്തിലാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു. 20 സാക്ഷികളുടെ മൊഴി എടുത്തിട്ടുണ്ടെന്നും ചില ഡിജിറ്റൽ തെളിവുകൾ കൂടി പരിശോധിച്ചാൽ മതിയെന്നും പ്രോസിക്യൂഷൻ ധരിപ്പിച്ചു.

Samayam Malayalam 8 Mar 2022, 12:01 pm
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് തിരിച്ചടി. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി തള്ളി. ഏപ്രിൽ 15നകം തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ ക്രൈംബ്രാഞ്ചിന് ദിലീപ് അടക്കമുള്ള പ്രതികൾക്കെതിരെ
Samayam Malayalam actress abduction case dileep pettition cancelled
ദിലീപിന് വീണ്ടും തിരിച്ചടി; തുടരന്വേഷണം ചോദ്യം ചെയ്തുള്ള ഹർജി തള്ളി

അന്വേഷണവുമായി മുന്നോട്ട് പോകാം. കേസിന്റെ വിചാരണ നീട്ടാനാണ് തുടരന്വേഷണമെന്നും ഇത് നിയമപരമല്ലെന്നുമാണ് ദിലീപ് വാദിച്ചത്. എന്നാൽ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടത്തുന്നതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

തുടരന്വേഷണം അന്തിമഘട്ടത്തിലാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു. 20 സാക്ഷികളുടെ മൊഴി എടുത്തിട്ടുണ്ടെന്നും ചില ഡിജിറ്റൽ തെളിവുകൾ കൂടി പരിശോധിച്ചാൽ മതിയെന്നും പ്രോസിക്യൂഷൻ ധരിപ്പിച്ചു. തുടരന്വേഷണത്തിന് സമയപരിധി നിശ്ചയിക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ സംവിധായകൻ ബാലചന്ദ്രകുമാർ കണ്ടെന്ന് മൊഴി നൽകിയിരുന്നു. അതിന് താൻ സാക്ഷിയാണെന്നുമായിരുന്നു എന്നാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷണവുമായി മുന്നോട്ട് പോയത്.

Also Read:

ഈ ദിനത്തിൽ നീയാണ് താരം! ഭാവനയോട് ആലപ്പി അഷ്റഫ്! നിൻ്റെ ഈ പോരാട്ടം ചരിത്രത്തിൽ തങ്കലിപികളാൽ കുറിക്കപ്പെടും, എന്നും എപ്പോഴും ഒപ്പമുണ്ട്

അന്വേഷണത്തിലെ പാളിച്ചകൾ മറച്ച് വെക്കാനാണ് തുടരന്വേഷണമെന്നും പൊലീസ് തനിക്കെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണെന്നുമായിരുന്നു ദിലീപിന്റെ വാദം. ഗൂഢാലോചനയുടെ ഭാഗമാണ് ക്രൈംബ്രാഞ്ച് നീക്കമെന്നും ദിലീപ് ആരോപിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പൂർത്തിയാക്കാൻ മാർച്ച് ഒന്നു വരെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി സമയം നൽകിയിരുന്നത്. സത്യം പുറത്തുവരാനായി തുടരന്വേഷണം ആവശ്യമാണെന്ന് നടിയും കോടതിയെ അറിയിച്ചിരുന്നു.

Also Watch:

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്