മലയാളി അല്ലാത്ത നിരവധി നടിമാരെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട് മലയാളസിനിമ. അത്തരത്തിൽ ഒരാളായിരുന്നു മാതു എന്ന നടിയും. അമരം, സദയം, കുട്ടേട്ടന്, ആയുഷ്കാലം, ചമയം, പാഥേയം തുടങ്ങി അവരുടെ നിരവധി സിനിമകള്‍ ഇന്നും നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്. കന്നഡ, തമിഴ് സിനിമകളിലൂടെയായിരുന്നു മാതുവിന്റെ സിനിമാപ്രവേശം. 89-ൽ പൂരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്കെത്തിയത്. 2000-ൽ 'എന്റെ പ്രിയപ്പെട്ട മുത്തു'വിന് എന്ന ചിത്രമായിരുന്നു അവസാനമായി അഭിനയിച്ചത്. വിവാഹശേഷം അഭിനയത്തോട് വിട പറഞ്ഞ താരം ഇപ്പോഴിതാ പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരികയാണ്. 'അനിയന് കുഞ്ഞും തന്നാലായത്' എന്ന രാജീവ് നാഥ് ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിൽ സിനിമയിലേക്ക് തിരിച്ചുവരാനുണ്ടായ സാഹചര്യത്തെ കുറിച്ച് മാതു പറഞ്ഞിട്ടുണ്ട്. "സമയം വളരെ പെട്ടെന്നാണ് പോയത്. സിനിമയിൽ നിന്ന് മാറി നിന്നിട്ട് ഇത്രയും നാളുകളായെന്ന് വിശ്വസിക്കാനെ കഴിയുന്നില്ല. ഇന്നും ആളുകള്‍ തന്റെ അടുത്ത് വന്ന് ചോദിക്കും, അമരത്തിലെ മാതുവല്ലേയെന്ന്. തമാശയ്ക്ക് ഞാന്‍ പറയാറുണ്ട്, അല്ല, ഞാന്‍ മാതുവിന്റെ അനിയത്തിയാണെന്ന്. പക്ഷേ അവര്‍ പറയും ഹേയ്, ഈ ചിരി ഞങ്ങള്‍ക്ക് തിരിച്ചറിയാമെന്ന്, മാതുവിന്റെ വാക്കുകള്‍.
കുട്ടികള്‍ക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കണമെന്ന ആഗ്രഹത്തെ തുടര്‍ന്നാണ് മാറി നിന്നത്. ഇപ്പോള്‍ കുട്ടികള്‍ മുതിര്‍ന്നപ്പോഴാണ് താൻ സിനിമയിലേക്ക് തിരിച്ചുവരാൻ തീരുമാനിച്ചതെന്നും മാതു പറയുന്നു.
കുട്ടികള്‍ക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കണമെന്ന ആഗ്രഹത്തെ തുടര്‍ന്നാണ് മാറി നിന്നത്. ഇപ്പോള്‍ കുട്ടികള്‍ മുതിര്‍ന്നപ്പോഴാണ് താൻ സിനിമയിലേക്ക് തിരിച്ചുവരാൻ തീരുമാനിച്ചതെന്നും മാതു പറയുന്നു.