ആപ്പ്ജില്ല

ഞാൻ ഹിന്ദുവും അദ്ദേഹം ക്രിസ്ത്യനുമായിരുന്നു! ഞാൻ ഇറങ്ങിപ്പോയിട്ടും അച്ഛനും അമ്മയും എന്നെ കൈവിട്ടില്ല! വിവാഹ ജീവിതത്തിൽ പ്രശ്നങ്ങങ്ങളുണ്ടെന്ന് പറഞ്ഞപ്പോഴുള്ള അവരുടെ മറുപടി ഞെട്ടിച്ചു! വിവാഹമോചനത്തെക്കുറിച്ച് മനീഷ പറഞ്ഞത്?

വിവാഹജീവിതത്തിലെ താളപ്പിഴകളെക്കുറിച്ചും ഭര്‍ത്താവില്‍ നിന്നും ഡിവോഴ്‌സ് നേടിയതിനെക്കുറിച്ചുമായിരുന്നു മനീഷ തുറന്നുപറഞ്ഞത്. ഇതാദ്യമായാണ് ഇക്കാര്യം ഒരു പൊതുവേദിയില്‍ വെച്ച് പറയുന്നത്. ജഗദീഷ് അവതരിപ്പിക്കുന്ന പരിപാടിയില്‍ വെച്ചായിരുന്നു താരം വ്യക്തിജീവിതത്തിലെ കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

Samayam Malayalam 13 Jun 2022, 10:02 am
സിനിമകളിലും ചാനല്‍ പരിപാടിയിലുമൊക്കെയായി സജീവമായ താരമാണ് മനീഷ കെഎസ്. അഭിനയത്തിന് പുറമെ മികച്ച ഗായിക കൂടിയാണ് മനീഷ. ഡബ്ബിംഗിലും പ്രത്യേകമായ കഴിവുണ്ട് മനീഷയ്ക്ക്. മോഹന്‍ലാല്‍ ചിത്രമായ തന്മാത്രയിലൂടെയായാണ് മനീഷ ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിച്ചത്. രസതന്ത്രം, എന്നും എപ്പോഴും, ജനമൈത്രി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് മനീഷ. തട്ടീം മുട്ടീം ഹാസ്യപരമ്പരയിലെ വാസവദത്തയ്ക്ക് ഗംഭീര സ്വീകാര്യതയായിരുന്നു ലഭിച്ചത്. വിവാഹമോചനത്തെക്കുറിച്ചുള്ള മനീഷയുടെ തുറന്നുപറച്ചില്‍ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ചാനല്‍ പരിപാടിക്കിടയിലായിരുന്നു താരം സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്.
Samayam Malayalam actress maneesha ks reveals about her love marriage and divorce for the first time
ഞാൻ ഹിന്ദുവും അദ്ദേഹം ക്രിസ്ത്യനുമായിരുന്നു! ഞാൻ ഇറങ്ങിപ്പോയിട്ടും അച്ഛനും അമ്മയും എന്നെ കൈവിട്ടില്ല! വിവാഹ ജീവിതത്തിൽ പ്രശ്നങ്ങങ്ങളുണ്ടെന്ന് പറഞ്ഞപ്പോഴുള്ള അവരുടെ മറുപടി ഞെട്ടിച്ചു! വിവാഹമോചനത്തെക്കുറിച്ച് മനീഷ പറഞ്ഞത്?


ഭര്‍ത്താവിനെക്കുറിച്ച്

വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് ഇതാദ്യമായാണ് മനീഷ തുറന്ന് സംസാരിച്ചത്. ഭര്‍ത്താവ് എവിടെ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ കേള്‍ക്കാറുണ്ടെങ്കിലും അതേക്കുറിച്ച് താന്‍ പ്രതികരിക്കാറില്ലായിരുന്നു എന്ന് താരം പറയുന്നു. പെട്ടെന്ന് തന്നെ കല്യാണത്തിലേക്കെത്തി അത് വളരെ പെട്ടെന്ന് തന്നെ അവസാനിപ്പിക്കേണ്ടി വന്ന ദാമ്പത്യബന്ധമായിരുന്നു. തിരുവനന്തപുരം സ്വദേശിയായിരുന്നു അദ്ദേഹം. പാട്ട് റെക്കോര്‍ഡിംഗിന് പോയപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. ഒരു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിട്ടായിരുന്നു വിവാഹം.

വേര്‍പിരിഞ്ഞത്

പ്രണയിച്ചാണ് വിവാഹിതരായതെങ്കിലും കുടുംബജീവിതത്തില്‍ തുടക്കം മുതലേ പ്രശ്‌നങ്ങളായിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ കൂടിയതോടെ വേര്‍പിരിയാനായി തീരുമാനിക്കുകയായിരുന്നു. ദാമ്പത്യജീവിതം അവസാനിപ്പിച്ചെങ്കിലും മക്കളുടെ അച്ഛനും അമ്മയുമായി സന്തോഷത്തോടെ കഴിഞ്ഞ വരികയാണ് ഞങ്ങളെന്ന് മനീഷ പറയുന്നു. മകളുണ്ടായി രണ്ടുമൂന്ന് വര്‍ഷമായപ്പോഴേക്കും മാനസികമായി പൊരുത്തക്കേടുകളായിരുന്നു.

അഡ്ജസ്റ്റ്‌മെന്റിനെക്കുറിച്ച്

കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായാലും അഡജ്സ്റ്റ് ചെയ്ത് പോവണം എന്നാണ് പൊതുവെ പറയാറുള്ളത്. മക്കളുടെ കാര്യമാണ് കാരണമായി ചൂണ്ടിക്കാണിക്കാറുള്ളത്. അച്ഛനും അമ്മയും വഴക്കിട്ട് മുന്നോട്ട് പോവുമ്പോള്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് മക്കളെയാണ്. അങ്ങനെയൊരു അവസ്ഥയേക്കാളും നല്ലത് പരസ്പര സമ്മതത്തോടെ വേര്‍പിരിഞ്ഞ് മുന്നോട്ട് പോവുന്നതാണ്.

അച്ഛനും അമ്മയും

വ്യത്യസ്ത മതവിഭാഗക്കാരായിരുന്നു ഞങ്ങള്‍. അദ്ദേഹം ക്രിസ്ത്യനും ഞാന്‍ ഹിന്ദുവുമായിരുന്നു. ഈ വിവാഹത്തെക്കുറിച്ച് വീട്ടില്‍ പറഞ്ഞപ്പോള്‍ എല്ലാവരും എതിര്‍ത്തിരുന്നു. നിന്നെ വിവാഹം ചെയ്യാന്‍ പോവുന്നയാള്‍ക്ക് നിന്നെ നോക്കാനുള്ള പാങ്ങുണ്ടോയെന്നറിയണം, അത് ഒരു അച്ഛന്റെ കടമയാണ്, അതാണ് അച്ഛന്‍ പറഞ്ഞത്. പെണ്ണന്വേഷിച്ച് വീട്ടില്‍ വന്നപ്പോള്‍ പള്ളിയില്‍ വെച്ച് കല്യാണം നടത്തണം എന്ന് അവര്‍ ശക്തമായി പറഞ്ഞപ്പോള്‍ അച്ഛന് സങ്കടമായിരുന്നു. അമ്പലത്തിലും പള്ളിയിലുമല്ലാതെ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താമെന്നായിരുന്നു അച്ഛന്‍ പറഞ്ഞിരുന്നത്. അതിനോട് അവര്‍ക്ക് താല്‍പര്യമില്ലായിരുന്നു.

ഇറങ്ങിപ്പോയതിന് ശേഷം

വീട്ടില്‍ എതിര്‍പ്പായതിനാല്‍ അന്ന് ഇറങ്ങിപ്പോവുതയായിരുന്നു. പള്ളിയിലെ ചടങ്ങിലേക്ക് അച്ഛനും അമ്മയും വന്ന് 25 പവന്‍ തന്നിരുന്നു. ഞാന്‍ വേദനിപ്പിച്ചുവെങ്കിലും അവര്‍ എന്നെ കൂടെച്ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു. വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായെന്നറിഞ്ഞപ്പോള്‍ ഇതേക്കുറിച്ച് നേരത്തെ തോന്നിയിരുന്നുവെന്നും, അപ്പോള്‍ നിനക്ക് ഇത് പറഞ്ഞാല്‍ മനസിലാവില്ലെന്നും അതിനാലാണല്ലോ ഇറങ്ങിപ്പോയതെന്നുമായിരുന്നു അച്ഛന്‍ പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്