സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോയുടെ വിയോഗത്തിൽ അനുശോചിച്ച് നടി മഞ്ജു വാര്യര്‍. തൻ്റെ ഫേസ്ബുക്കിലൂടെയാണ് നടി അനുശോചനം അറിയിച്ചിരിക്കുന്നത്. കാലത്തിന് തോല്പിക്കാനാകാത്ത സഖാവാണ് സൈമൺ ബ്രിട്ടോ. ഒരു കത്തിമുനയ്ക്ക് തളർത്തി കളയാനാകാത്ത കരുത്ത്. മരിക്കില്ല, മനസുകളിൽ ജീവിക്കും. വിട. മഞ്ജു വാര്യര്‍ കുറിച്ചു. ഇന്നലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചത്. പുസ്തക രചനയുമായി ബന്ധപ്പെട്ട് തൃശൂരിലായിരുന്നു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതേസമയം ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന.
2006-2011 നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു സൈമണ്‍ ബ്രിട്ടോ. എസ്എഫ്ഐ നേതാവായിരിക്കെ ആക്രമണത്തിനിരയായ സൈമണ്‍ ബ്രിട്ടോയുടെ അരയ്ക്ക് താഴെ തളര്‍ന്നിരുന്നു. ഇതിന് ശേഷവും രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു. കഴിഞ്ഞ 35 വര്‍ഷമായി വീല്‍ ചെയറിലാണ് സൈമണ്‍ ബ്രിട്ടോയുടെ ജീവിതം.
സംസ്ഥാനത്തെ കലാലയ അക്രമ രാഷ്ട്രീയത്തിന്റെ ഇരയായിരുന്നു ബ്രിട്ടോ. ക്യാമ്പസിനകത്തിട്ട് കെഎസ്യു പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ മരണത്തെ അതിജീവിച്ചെങ്കിലും ബ്രിട്ടോയുടെ അരയ്ക്ക് താഴെ തളര്‍ന്നുപോകുകയായിരുന്നു. ശരീരം തളര്‍ന്നെങ്കിലും മനക്കരുത്ത് കൊണ്ട് ചെറുത്ത് നിന്ന രാഷ്ട്രീയ നേതാവ് കൂടിയായിരുന്നു സൈമണ്‍ ബ്രിട്ടോ.
2006-2011 നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു സൈമണ്‍ ബ്രിട്ടോ. എസ്എഫ്ഐ നേതാവായിരിക്കെ ആക്രമണത്തിനിരയായ സൈമണ്‍ ബ്രിട്ടോയുടെ അരയ്ക്ക് താഴെ തളര്‍ന്നിരുന്നു. ഇതിന് ശേഷവും രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു. കഴിഞ്ഞ 35 വര്‍ഷമായി വീല്‍ ചെയറിലാണ് സൈമണ്‍ ബ്രിട്ടോയുടെ ജീവിതം.
സംസ്ഥാനത്തെ കലാലയ അക്രമ രാഷ്ട്രീയത്തിന്റെ ഇരയായിരുന്നു ബ്രിട്ടോ. ക്യാമ്പസിനകത്തിട്ട് കെഎസ്യു പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ മരണത്തെ അതിജീവിച്ചെങ്കിലും ബ്രിട്ടോയുടെ അരയ്ക്ക് താഴെ തളര്‍ന്നുപോകുകയായിരുന്നു. ശരീരം തളര്‍ന്നെങ്കിലും മനക്കരുത്ത് കൊണ്ട് ചെറുത്ത് നിന്ന രാഷ്ട്രീയ നേതാവ് കൂടിയായിരുന്നു സൈമണ്‍ ബ്രിട്ടോ.