മമ്മൂട്ടിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 2007 ൽ പുറത്തിറങ്ങിയ ഒരേ കടൽ ഇപ്പോഴും സിനിമാപ്രേമികളുടെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ്. അന്തരിച്ച എം.പി.കുമാരന് ബംഗാളിയില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ‘ഹീരക് ദീപ്തി’ എന്ന നോവലാണ് ഒരേ കടൽ എന്ന പേരിൽ സിനിമയാക്കിയത്. ഈ ചിത്രത്തിൻ്റെ തിരക്കഥ ശ്യാമപ്രസാദും കെ.ആര്.മീരയും ചേര്‍ന്നാണ് തയ്യാറാക്കിയത്. മീര ജാസ്മിനും നരെയ്നുമായിരുന്നു സിനിമയിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് മീര ജാസ്മിൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അടുത്തിടെയാണ് മീര ജാസ്മിൻ സോഷ്യൽ മീഡിയകളിൽ സജീവമായത്. അപ്പോൾ മുതലേ താരം തൻ്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുമുണ്ട്. സിനിമകളെ കുറിച്ചുള്ള ഓർമ്മകളും താരങ്ങളും ഒത്തുള്ള അഭിനയ എക്സ്പീരിയൻസിനെ കുറിച്ചുമൊക്കെ നേരത്തേ മീര പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ മീര ജാസ്മിൻ പങ്കുവെച്ച മമ്മൂട്ടിയെ കുറിച്ചുള്ള വാക്കുകളും ഒരേ കടൽ എന്ന സിനിമയെ കുറിച്ചും മീര കുറിച്ചിരിക്കുകയാണ്.
ചില കഥാപാത്രങ്ങളും പ്രകടനങ്ങളും നിങ്ങളുടെ അസ്തിത്വത്തിൻ്റെ കാണായിടങ്ങളിലേക്ക് ആഴത്തിൽ കടന്നുചെല്ലും. പിന്നെയത് മറ്റൊന്നും പകരം വെക്കാനാകാത്ത വണ്ണം അവിടം പിടിച്ചടക്കും. ശ്യാമപ്രസാദ് സാറിൻ്റെ 'ഒരേ കടൽ' എന്ന സിനിമ എന്നും അത്തരത്തിലുള്ള ഒരു യാത്രയായിരിക്കും, ആ സിനിമയിലൂടെ മമ്മൂട്ടി എന്ന നടൻ്റെ നടന വൈഭവത്തിന് സാക്ഷ്യം വഹിക്കാൻ എനിക്ക് കഴിഞ്ഞു. അദ്ദേഹത്തിൻ്റെ കരിയറിലെ ഏറ്റവും മികച്ചതും കാലാതീതവുമായ പ്രകടനങ്ങളിലൊന്നായിരുന്നു അത്.
ഈ സിനിമ തനിക്ക് തന്നത് അഗ്രഗണ്യരായ ചില പ്രതിഭകൾക്കൊപ്പം അടുത്തിടപഴകാനുള്ള അവസരം കൂടിയാണ്. ഒരുപക്ഷേ ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടിയേക്കാവുന്ന സുവർണ്ണാവസരം. എൻ്റ ദീപ്തിയുടെ നാഥനായതിന് നന്ദി മമ്മൂക്ക. വരാനിരിക്കുന്ന എല്ലാ അർത്ഥവത്തായ കാര്യങ്ങൾക്കും എല്ലാ സ്നേഹവും അറിയിക്കുന്നുവെന്നും മീര ജാസ്മിൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ചില കഥാപാത്രങ്ങളും പ്രകടനങ്ങളും നിങ്ങളുടെ അസ്തിത്വത്തിൻ്റെ കാണായിടങ്ങളിലേക്ക് ആഴത്തിൽ കടന്നുചെല്ലും. പിന്നെയത് മറ്റൊന്നും പകരം വെക്കാനാകാത്ത വണ്ണം അവിടം പിടിച്ചടക്കും. ശ്യാമപ്രസാദ് സാറിൻ്റെ 'ഒരേ കടൽ' എന്ന സിനിമ എന്നും അത്തരത്തിലുള്ള ഒരു യാത്രയായിരിക്കും, ആ സിനിമയിലൂടെ മമ്മൂട്ടി എന്ന നടൻ്റെ നടന വൈഭവത്തിന് സാക്ഷ്യം വഹിക്കാൻ എനിക്ക് കഴിഞ്ഞു. അദ്ദേഹത്തിൻ്റെ കരിയറിലെ ഏറ്റവും മികച്ചതും കാലാതീതവുമായ പ്രകടനങ്ങളിലൊന്നായിരുന്നു അത്.
ഈ സിനിമ തനിക്ക് തന്നത് അഗ്രഗണ്യരായ ചില പ്രതിഭകൾക്കൊപ്പം അടുത്തിടപഴകാനുള്ള അവസരം കൂടിയാണ്. ഒരുപക്ഷേ ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടിയേക്കാവുന്ന സുവർണ്ണാവസരം. എൻ്റ ദീപ്തിയുടെ നാഥനായതിന് നന്ദി മമ്മൂക്ക. വരാനിരിക്കുന്ന എല്ലാ അർത്ഥവത്തായ കാര്യങ്ങൾക്കും എല്ലാ സ്നേഹവും അറിയിക്കുന്നുവെന്നും മീര ജാസ്മിൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.