ആപ്പ്ജില്ല

നായിക കീഴ്ജാതിക്കാരിയാണെന്ന് പറഞ്ഞ് പല നടിമാരും പിന്മാറി; വെളിപ്പെടുത്തലുമായി ശ്രുതി മേനോന്‍

എനിക്ക് മുമ്പ് ചില നടിമാരെ സമീപിച്ചിരുന്നു. എന്നാല്‍ കഥാപാത്രം താഴ്ന്ന ജാതിയില്‍ നിന്നുമുള്ളതാണെന്ന് ചൂണ്ടിക്കാണിച്ച് പലരും തയ്യാറായില്ല

Samayam Malayalam 8 Jul 2020, 1:33 pm
ഷെയ്ന്‍ നിഗവും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു കിസ്മത്ത്. 2016 ല്‍ പുറത്തിറങ്ങിയ ചിത്രം സിനിമാപ്രേമികളില്‍ നിന്നും മികച്ച പ്രതികരണമാണ് നേടിയത്. പ്രണയ കഥ പറഞ്ഞ ചിത്രം ജാതിയും മതവും പ്രണയുമെല്ലാം ചര്‍ച്ച ചെയ്തതായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ നാലാം വാര്‍ഷികത്തില്‍ സിനിമയുമായി ബന്ധപ്പെട്ടൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ശ്രുതി. ചിത്രത്തില്‍ ശ്രുതി അവതരിപ്പിച്ച നായിക താഴ്ന്ന ജാതിയില്‍ നിന്നുമുള്ള പെണ്‍കുട്ടിയായിരുന്നു. എന്നാല്‍ ഇക്കാരണത്താല്‍ പലരും സിനിമ ചെയ്യാന്‍ കൂട്ടാക്കിയില്ലെന്നാണ് ശ്രുതിയുടെ വെളിപ്പെടുത്തല്‍.
Samayam Malayalam actress shruthy menon reveals that many heroines rejected kismath and lead is from a lower caste
നായിക കീഴ്ജാതിക്കാരിയാണെന്ന് പറഞ്ഞ് പല നടിമാരും പിന്മാറി; വെളിപ്പെടുത്തലുമായി ശ്രുതി മേനോന്‍


Also Read: സ്റ്റെഫി പറഞ്ഞ സംവിധായക ഗീതു മോഹന്‍ദാസ്, അമ്മായിക്ക് അടുക്കളയിലും ആവാം എന്നത് മാറ്റുക; തുറന്നടിച്ച് സിനിമ പ്രവര്‍ത്തക

അതിര്‍വരമ്പുകളെ മറി കടന്ന പ്രണയം

മുംസ്ലീമായ ഇര്‍ഫാനായിരുന്നു ഷെയ്ന്‍ അവതരിപ്പിച്ച നായകന്‍. അനിത എന്ന ദളിത് പെണ്‍കുട്ടിയായിരുന്നു ശ്രുതി അവതരിപ്പിച്ച നായിക. സമൂഹം കല്‍പ്പിച്ച അതിര്‍വരമ്പുകളെ മറി കടന്നു കൊണ്ടുള്ള ഇരുവരുടേയും പ്രണയം ആരാധകരുടെ മനസ് കീഴടക്കിയിരുന്നു. ചിത്രത്തെ കുറിച്ച് ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

പലരും വിസമ്മതിച്ചു

'സമൂഹത്തിലെ ജാതി വ്യവസ്ഥയ്ക്ക് നേരെ കണ്ണാടി പിടിക്കുക എന്ന ശ്രമമായിരുന്നു എനിക്ക് കിസ്മത്ത്. എനിക്ക് മുമ്പ് ചില നടിമാരെ അനിതയെ അവതരിപ്പിക്കാനായി സമീപിച്ചിരുന്നു. എന്നാല്‍ താഴ്ന്ന ജാതിയില്‍ നിന്നുമുള്ളതാണെന്ന് ചൂണ്ടിക്കാണിച്ച് പലരും തയ്യാറായില്ലെന്ന് എനിക്കറിയാം' ശ്രുതി പറയുന്നു.

സ്വാധീനിക്കാനുള്ള അവസരം

'എന്റെ വ്യക്തിപരമായ വിശ്വാസങ്ങള്‍ ഞാന്‍ തുറന്നു പറയാറുണ്ട്. എല്ലാവര്‍ക്കും എന്റെ നിലപാടുകളറിയാം. ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന സ്ഥാനത്തുള്ള ഒരാള്‍ തനിക്ക് ലഭിക്കുന്ന അവസരം വേണ്ടെന്ന് വയ്ക്കുമ്പോള്‍ തന്റെ ഉത്തരവാദിത്തയൊണ് ചെറുതാക്കുന്നത്' ശ്രുതി വ്യക്തമാക്കി.

പ്രണയവും ജാതിയും

ഷാനവാസ് ബാവക്കുട്ടിയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു അദ്ദേഹം കിസ്മത്ത് ഒരുക്കിയത്. 23 കാരനായ മുസ്ലീം യുവാവും 28 കാരിയായ ദളിത് പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയമായിരുന്നു ചിത്രം പറഞ്ഞത്. ജാതി രാഷ്ട്രീയവും പ്രണയവുമായിരുന്നു ചിത്രം പറഞ്ഞത്.

Also Read: പ്രഭാസിന്റെ ഇരുപതാം ചിത്രം; ജൂലൈ പത്തിന് ഫസ്റ്റ് ലുക്ക് എത്തും! ആരാധകർ കാത്തിരിപ്പിൽ!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്