ആപ്പ്ജില്ല

സിൽക്ക് സ്മിത: ഇന്നും ജീവിക്കുന്ന വശ്യസൗന്ദര്യം

മായാത്ത വശ്യ സൗന്ദര്യം മാഞ്ഞിട്ട് 22 വർഷങ്ങൾ പിന്നിട്ടു

Samayam Malayalam 23 Sept 2018, 2:58 pm
സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് 22 വര്‍ഷം. വിട പറഞ്ഞിട്ട് ഇരുപത്തിരണ്ട് വര്‍ഷം പിന്നിടുമ്പോഴും സിൽക്ക് സ്മിത എല്ലാവരുടേയും മനസിൽ ജീവിക്കുന്നുവെന്നതാണ് അതിശയം. തീക്ഷ്ണമായ കണ്ണുകളും വശ്യമായ പുഞ്ചിരിയും നമ്മെ വേ‍ർപിരിഞ്ഞിട്ടില്ല. അവരുടെ ശരീരത്തെ മാത്രം ആഘോഷിച്ച സിനിമലോകം ഇന്ന് പശ്ചാത്തപിക്കുന്നുണ്ടെന്നാണതിന‍ർത്ഥം.
Samayam Malayalam DnwURnoVsAAH_lt



തമിഴിൽ വിനു ചക്രവ‍ർത്തിയുടെ 'വണ്ടിചക്ര' എന്ന ചിത്രത്തിലൂടെയാണ് സില്‍ക്ക് സ്മിത അഭിനയരംഗത്ത് എത്തുന്നത്. ചോര കൊണ്ടും കണ്ണിരും ചൂഷണം കൊണ്ടും തള്ളപ്പെട്ട കോടമ്പാക്കം നടികളുടെ ബാക്കിപത്രമായിരുന്നു സ്മിതയും. ശോഭ, ദിവ്യഭാരതി, വിജയശ്രീ, മയൂരി, റാണി പത്മിനി അങ്ങനെ എത്രയെത്ര പേ‍ർ. സിനിമയിലെ ലൈറ്റ്ബോയുടെ വരെ കണ്ണുകൾ കൊത്തി വലിക്കുന്നുവെന്ന സ്മിത പറയുമ്പോൾ അവർ അനുഭവിച്ച അവഗണനയുടെ ആഴം മനസിലാക്കാം.

ബാലു മഹേന്ദ്രയുടെ ‘മൂന്നാം പിറൈ’, ഭാരതി രാജയുടെ ‘അലൈകള്‍ ഒഴിവതില്ലേ’ എന്നീ ചിത്രങ്ങൾ കണ്ടവ‍ർക്ക് ആകാരവടിവ് മാത്രമായിരുന്നില്ല സ്മിതയക്ക് അഭിനയം എന്ന് മനസിലാക്കാൻ കഴിയും. 1979 ല്‍ മലയാളിയായ ആൻ്റണി ഈസ്റ്മാന്‍ സംവിധാനം ചെയ്ത ഇണയെത്തേടി എന്ന ചിത്രത്തിലൂടെയാണ് സ്മിത മലയാളത്തിലേക്കെത്തിയത്. രജനീകാന്ത്, ധര്‍മ്മേന്ദ്ര, കമല്‍ഹാസന്‍, ശോഭന്‍ ബാബു, ചിരഞ്ജീവി, മോഹന്‍ ലാല്‍, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം വരെ സില്‍ക്ക് അഭിനയിച്ചു. തൻ്റെ മുപ്പതാം വയസ്സിലാണ് സില്‍ക്ക് സ്മിത ചെന്നൈയിലെ ഫ്ളാറ്റില്‍ ജീവിതം അവസാനിപ്പിച്ചത്. ദുരൂഹത നിഴലിലാണ് അവരുടെ മരണം. ആ ജീവിതത്തോട് എന്നപോലെ മരണത്തോട് പോലും സിനിമലോകം അയിത്തം കാണിച്ചുവെന്നതാണ് ദയനീയം

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്