ആപ്പ്ജില്ല

'കാലം കാത്തു വെക്കുന്ന ചില കൗതുകങ്ങൾ ഉണ്ട്, അഭിമാനം രമേഷേട്ടാ'; വൈറലായി കുറിപ്പ്

പൃഥ്വിരാജും ബിജു മേനോനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച അയ്യപ്പനും കോശിയും തീയേറ്ററുകളിൽ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിൽ കുമാരേട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ്. കോട്ടയം രമേഷ് എന്ന അതുല്യ കലാകാരനാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

Samayam Malayalam 12 Feb 2020, 3:20 pm
പൃഥ്വിരാജും ബിജു മേനോനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച അയ്യപ്പനും കോശിയും തീയേറ്ററുകളിൽ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിൽ കുമാരേട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ്. കോട്ടയം രമേഷ് എന്ന അതുല്യ കലാകാരനാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
Samayam Malayalam afsal karunagappallys facebook post about ayyappanum koshiyum actor kottayam ramesh
'കാലം കാത്തു വെക്കുന്ന ചില കൗതുകങ്ങൾ ഉണ്ട്, അഭിമാനം രമേഷേട്ടാ'; വൈറലായി കുറിപ്പ്


കുമാരേട്ടനായി കോട്ടയം രമേശ്

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ ഉപ്പും മുളകും എന്ന ഹിറ്റ് സിറ്റ്കോമിൽ നെയ്യാറ്റിൻകരയിലെ മാധവൻ തമ്പി എന്ന ബാലുവിൻ്റെ അച്ഛനായി എത്തുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കോട്ടയം രമേഷ് ആണ്.

അഭിമാനം രമേഷേട്ടാ

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ താരത്തിൻ്റെ പ്രകടനം ഏറെ വാഴ്ത്തപ്പെടുകയാണ്. നിരവധി പേരാണ് കോട്ടയം രമേശ് എന്ന താരത്തിൻ്റെ പ്രകടനത്തെ വാഴ്ത്തി രംഗത്തെത്തിയിട്ടുള്ളത്.

കോശിയും കുമാരേട്ടനും

ഈ വേളയിൽ കോട്ടയം രമേശിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉപ്പും മുളകും എന്ന പരമ്പരയുടെ തിരക്കഥാകൃത്തു കൂടിയായ അഫ്സൽ കരുനാഗപ്പള്ളി. തൻ്റെ ഫേസ്ബുക്കിലൂടെയാണ് അഫ്സൽ കുറിച്ചിരിക്കുന്നത്. സിനിമാ പ്രേമികളുടെ കൂട്ടായ്മയിലും അഫ്സൽ ഇത് കുറിച്ചിട്ടുണ്ട്.

കുമാരേട്ടനെ കെട്ടിപ്പിടിച്ചു

'ഇന്നലെ അയ്യപ്പനും കോശിയും കണ്ടു കഴിഞ്ഞു കുമാരേട്ടനെ കെട്ടിപ്പിടിച്ചു സന്തോഷം പങ്കു വെച്ചപ്പോൾ രമേഷേട്ടൻ പഴയ ഒരു ഓർമ്മ പങ്കു വെച്ചു'. അഫ്സൽ കരുനാഗപ്പള്ളിയുടെ കുറിപ്പ് തുടങ്ങിയിരിക്കുന്നത് ഇങ്ങനെയാണ്.

'ഞങ്ങളുടെ കൊച്ചു ഡോക്ടർ'

'1989 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'ഞങ്ങളുടെ കൊച്ചു ഡോക്ടർ' എന്ന സിനിമയിൽ സുകുമാരൻ അവതരിപ്പിക്കുന്ന ഡോക്ടർ കഥാപാത്രത്തെ ചോദ്യം ചെയ്യാൻ വരുന്ന ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു രമേഷേട്ടന്.'


ജിബൂട്ടി എന്ന് പേരിട്ടിരിക്കുന്ന, അണിയറയിൽ പുരോഗമിക്കുന്ന ചിത്രത്തിന് സ്ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത് അഫ്സൽ കരുനാഗപ്പള്ളിയാണ്.

ശൂലംകുടിയിൽ മാധവൻ തമ്പി

'ഒരു പാട്ട് രംഗത്തിൽ സെക്കന്റുകൾ മാത്രം സ്ക്രീനിൽ വന്നു പോകുന്ന വേഷം. എവിടെയാണ് വന്നു പോകുന്നതെന്ന് കൃത്യമായി രമേഷേട്ടൻ പറഞ്ഞു തന്നത് കൊണ്ട് അപ്പോൾ തന്നെ യൂട്യൂബിൽ കയറി ആ സീനിന്റെ സ്ക്രീൻഷോട്ട് എടുത്തു.'

സുകുമാരനൊടൊപ്പം

സുകുമാരനൊപ്പമുള്ള ആ പഴയ ഫോട്ടോയും തലേന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുമാരനോടൊപ്പമുള്ള ഫോട്ടോയും കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.

കാലം കാത്തു വെക്കുന്ന ചില കൗതുകങ്ങൾ

'കാലം കാത്തു വെക്കുന്ന ചില കൗതുകങ്ങൾ ഉണ്ട് അച്ഛനൊപ്പമുള്ള പേരില്ലാത്ത കഥാപാത്രത്തിൽ നിന്നും മകൻ 'കുമാരാ' എന്നു നീട്ടി വിളിക്കുന്ന തലയെടുപ്പുള്ള കഥാപാത്രത്തിലേക്കുള്ള വളർച്ച. അഭിമാനം രമേഷേട്ടാ '

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്