പുതിയ തലമുറയ്ക്ക് പക്വത കുറവുണ്ടെന്ന് അമ്മ സെക്രട്ടറി ഇടവേള ബാബു
ഷെയ്ൻ-ജോബി വിഷയത്തിൽ 'അമ്മ'യുടെ നിലപാട് അറിയിച്ചിരിക്കുകയാണ് സെക്രട്ടറി ഇടവേള ബാബു, ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ ഇരുകൂട്ടർക്കും ജാഗ്രത കുറവുണ്ടായെന്നാണ് ബാബു വ്യക്തമാക്കിയിരിക്കുന്നത്
Samayam Malayalam 18 Oct 2019, 11:57 am
ഹൈലൈറ്റ്:
- ഷെയ്ൻ-ജോബി വിഷയം മലയാളസിനിമയിൽ പുതിയ വിവാദമായിരിക്കുകയാണ്
- നിരവധി താരങ്ങൾ ഇരുകൂട്ടർക്കും പിന്തുണയുമായി എത്തിയിട്ടുണ്ട്
- വിഷയം ചർച്ച ചെയ്യാൻ അമ്മ സംഘടന ഉടൻ യോഗം ചേരാനിരിക്കുകയുമാണ്
ഷെയ്ൻ നിഗം - ജോബി ജോര്‍ജ്ജ് വിഷയത്തിൽ പ്രതികരിച്ച് 'എഎംഎംഎ' (അമ്മ) സെക്രട്ടറി ഇടവേള ബാബു. നടൻ ഷെയ്ൻ നിഗത്തെ നിര്‍മ്മാതാവ് ജോബി ജോർജ് ഭീഷണിപ്പെടുത്തിയെന്ന പരാതി അമ്മയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ചർച്ച ചെയ്ത് പരിഹാരം കാണുമെന്ന് ഇടവേള ബാബു മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുപേരും ഈ വിഷയം പക്വതയോടെ കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്നും സിനിമയിലെ പുതിയ തലമുറയ്ക്ക് പൊതുവെ പക്വത കുറവാണെന്ന് വെളിവാക്കുന്നതാണ് ഈ സംഭവമെന്നും ഇടവേള ബാബു ദുബായിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. Also Read: നിർമ്മാതാവിന്റെ ഭീഷണി; കേരളത്തിൽ ജീവിക്കാൻ വിടില്ലെന്ന് പറഞ്ഞു; വധഭീഷണിയുണ്ടെന്ന് ഷെയ്ൻ നിഗം
കഴിഞ്ഞ ദിവസമാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച ലൈവ് വീഡിയോയിലൂടെ നിര്‍മ്മാതാവ് ജോബി തനിക്കെതിരെ വധ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് നടൻ ഷെയ്ൻ വെളിപ്പെടുത്തിയത്. ജോബി ജോര്‍ജ്ജ് നിര്‍മിക്കുന്ന വെയില്‍ എന്ന പുതിയ ചിത്രത്തിലെ നായകനാണ് ഷെയ്ൻ. എന്നാൽ ഈ ചിത്രം ഷൂട്ട് തീരും മുമ്പേ മറ്റൊരു ചിത്രത്തിനായി ഷെയിന്‍ തലമുടിയില്‍ വരുത്തിയ ചില മാറ്റത്തെത്തുടര്‍ന്ന് നിര്‍മ്മാതാവ് ഭീഷണിപ്പെടുത്തുകയാണെന്നായിരുന്നു ഷെയ്ൻ വീഡിയോയിൽ പറഞ്ഞിരുന്നത്.
Also Read: 'ഫാൻ ഫൈറ്റുകളിലും അനാവശ്യ പഴിചാരലുകളിലും എന്നെ കരുവാക്കരുത്': ഷെയ്ൻ നിഗം
എന്നാൽ ഈ ആരോപണം നിഷേധിച്ച് ജോബി ജോര്‍ജ് രംഗത്തെത്തുകയായിരുന്നു. സിനിമയ്ക്കായി ഉണ്ടാക്കിയ കരാര്‍ ഷെയ്ൻ നിഗം ലംഘിച്ചുവെന്നും താൻ നിര്‍മ്മിക്കുന്ന സിനിമ പൂര്‍ത്തിയാക്കിയിട്ടേ താടിയും മുടിയും വെട്ടാവൂ എന്നായിരുന്നു കരാറെന്നും ജോബി പത്രസമ്മേളനം നടത്തി വ്യക്തമാക്കുകയായിരുന്നു.
Also Read: സ്വന്തം മുടിവെട്ടുന്നതുപോലും അറിഞ്ഞില്ലേ; എന്താണ് അയാളെ സ്വാധീനിച്ചിരിക്കുന്നതെന്ന് ജോബി
30 ലക്ഷം രൂപ പ്രതിഫലം പറഞ്ഞശേഷം പിന്നീട് 40 ലക്ഷംരൂപ ഷെയ്ന്‍ ആവശ്യപ്പെട്ടുവെന്നും ജോബി പറയുകയുണ്ടായി. ഇതോടെയാണ് സംഭവം ഏറെ വിവാദമായി മാറിയത്. ഇരുവരും അമ്മ സംഘടനയിൽ പരാതി ഉന്നയിച്ചിരിക്കുകയുമാണ്.
കഴിഞ്ഞ ദിവസമാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച ലൈവ് വീഡിയോയിലൂടെ നിര്‍മ്മാതാവ് ജോബി തനിക്കെതിരെ വധ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് നടൻ ഷെയ്ൻ വെളിപ്പെടുത്തിയത്. ജോബി ജോര്‍ജ്ജ് നിര്‍മിക്കുന്ന വെയില്‍ എന്ന പുതിയ ചിത്രത്തിലെ നായകനാണ് ഷെയ്ൻ. എന്നാൽ ഈ ചിത്രം ഷൂട്ട് തീരും മുമ്പേ മറ്റൊരു ചിത്രത്തിനായി ഷെയിന്‍ തലമുടിയില്‍ വരുത്തിയ ചില മാറ്റത്തെത്തുടര്‍ന്ന് നിര്‍മ്മാതാവ് ഭീഷണിപ്പെടുത്തുകയാണെന്നായിരുന്നു ഷെയ്ൻ വീഡിയോയിൽ പറഞ്ഞിരുന്നത്.
Also Read: 'ഫാൻ ഫൈറ്റുകളിലും അനാവശ്യ പഴിചാരലുകളിലും എന്നെ കരുവാക്കരുത്': ഷെയ്ൻ നിഗം
എന്നാൽ ഈ ആരോപണം നിഷേധിച്ച് ജോബി ജോര്‍ജ് രംഗത്തെത്തുകയായിരുന്നു. സിനിമയ്ക്കായി ഉണ്ടാക്കിയ കരാര്‍ ഷെയ്ൻ നിഗം ലംഘിച്ചുവെന്നും താൻ നിര്‍മ്മിക്കുന്ന സിനിമ പൂര്‍ത്തിയാക്കിയിട്ടേ താടിയും മുടിയും വെട്ടാവൂ എന്നായിരുന്നു കരാറെന്നും ജോബി പത്രസമ്മേളനം നടത്തി വ്യക്തമാക്കുകയായിരുന്നു.
Also Read: സ്വന്തം മുടിവെട്ടുന്നതുപോലും അറിഞ്ഞില്ലേ; എന്താണ് അയാളെ സ്വാധീനിച്ചിരിക്കുന്നതെന്ന് ജോബി
30 ലക്ഷം രൂപ പ്രതിഫലം പറഞ്ഞശേഷം പിന്നീട് 40 ലക്ഷംരൂപ ഷെയ്ന്‍ ആവശ്യപ്പെട്ടുവെന്നും ജോബി പറയുകയുണ്ടായി. ഇതോടെയാണ് സംഭവം ഏറെ വിവാദമായി മാറിയത്. ഇരുവരും അമ്മ സംഘടനയിൽ പരാതി ഉന്നയിച്ചിരിക്കുകയുമാണ്.