'ദൃശ്യ'ത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അന്‍സിബ ഹസ്സന്‍. താരത്തിന് നേരെ മതമൗലികവാദികള്‍ നടത്തിയ ആക്രമണങ്ങള്‍ പലപ്രാവശ്യം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തട്ടമിടാതെയുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത അന്‍സിബ നരകത്തില്‍ പോകുമെന്നും താരത്തിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ മതവിരുദ്ധമാണെന്നും ആരോപിച്ചായിരുന്നു സൈബര്‍ ആക്രമണവും അധിക്ഷേപവും. എന്നാല്‍ തട്ടമിട്ടില്ലെങ്കില്‍ എന്താണ് പ്രശ്‌നമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും തന്റെ പേരില്‍ പ്രചരിപ്പിക്കുന്ന പല വാര്‍ത്തകളും വ്യാജമാണെന്നും അന്‍സിബ വിശദീകരിക്കുന്നു.
തട്ടമിട്ടില്ലെങ്കില്‍ എന്താണ് പ്രശ്‌നം, നരകത്തില്‍ പോകില്ല, നരകം ഇല്ല, ബോളിവുഡില്‍ ഉള്ളത് മുസ്ലിങ്ങള്‍ അല്ലേ, അന്‍സിബയും നരകത്തില്‍ പോകില്ല, ഇങ്ങനെയുള്ള പ്രസ്താവനകള്‍ ഞാന്‍ നടത്തിയിട്ടില്ലെന്ന് ഫേസ്ബുക്കില്‍ അപ്‍േലാഡ് ചെയ്ത വീഡിയോയിലൂടെയാണ് അന്‍സിബ വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ആരുമായും സംസാരിച്ചില്ല. കുറേക്കാലമായി ചില ഓണ്‍ലൈന്‍ സൈറ്റുകളില്‍ താന്‍ പറഞ്ഞതായി ഇത്തരം വാര്‍ത്തകള്‍ കണ്ടു. ചില സുഹൃത്തുക്കള്‍ ഈ വാര്‍ത്ത എനിക്ക് ഫോര്‍വേഡ് ചെയ്തു. എന്തിനാണ് ഇങ്ങനെയുള്ള വാര്‍ത്തകള്‍ കെട്ടിച്ചമക്കുന്നത്. ഞാന്‍ വലിയ ആളൊന്നുമല്ല, ഞാനൊരു സാധാരണ പെണ്‍കുട്ടിയാണ്. ചെറിയ കാര്യങ്ങള്‍ക്ക് സങ്കടവും സന്തോഷവും ഉണ്ടാകുന്ന ആളാണ്. ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നിയതിനാലാണ് ഇതേവരെ പ്രതികരിക്കാത്തത്.
ഈയടുത്ത് സുഹൃത്തുക്കള്‍ മറ്റൊരു വീഡിയോ അയച്ചു. മദ്രസാ അധ്യാപകരെ പറ്റി ആരോ അപവാദം പറയുന്നൊരു ഓഡിയോ ക്ലിപ്പുണ്ട്. ആ ഓഡിയോ ക്ലിപ്പ് അപ്‌ലോഡ് ചെയ്തപ്പോള്‍ അതിന്റെ കവര്‍ പേജ് ആയി എന്റെ ഫോട്ടോയാണ് അപ്‌ലോഡ് ചെയ്തത്. അതുകൊണ്ട് ഈ ഓഡിയോ കേള്‍ക്കുന്നവര്‍ വിചാരിക്കും ഞാന്‍ പറഞ്ഞതാണെന്ന്. ഞാന്‍ ഓഡിയോ കേട്ടപ്പോള്‍ കണ്ണൂര്‍ കാസര്‍ഗോഡ് ഭാഗത്തുള്ളവരുടെ ഭാഷയാണെന്ന് തോന്നിയത്. ഞാന്‍ പര്‍ദയണിഞ്ഞ ഫോട്ടോ എവിടുന്നോ എടുത്ത് ഇട്ടതാണ്. ഇതിനൊക്കെ എവിടെ പരാതിപ്പെടണമെന്ന് എനിക്കറിയില്ലെന്നും അൻസിബ പറയുന്നു.
ansiba against fake news on fb.
തട്ടമിട്ടില്ലെങ്കില്‍ എന്താണ് പ്രശ്‌നം, നരകത്തില്‍ പോകില്ല, നരകം ഇല്ല, ബോളിവുഡില്‍ ഉള്ളത് മുസ്ലിങ്ങള്‍ അല്ലേ, അന്‍സിബയും നരകത്തില്‍ പോകില്ല, ഇങ്ങനെയുള്ള പ്രസ്താവനകള്‍ ഞാന്‍ നടത്തിയിട്ടില്ലെന്ന് ഫേസ്ബുക്കില്‍ അപ്‍േലാഡ് ചെയ്ത വീഡിയോയിലൂടെയാണ് അന്‍സിബ വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ആരുമായും സംസാരിച്ചില്ല. കുറേക്കാലമായി ചില ഓണ്‍ലൈന്‍ സൈറ്റുകളില്‍ താന്‍ പറഞ്ഞതായി ഇത്തരം വാര്‍ത്തകള്‍ കണ്ടു. ചില സുഹൃത്തുക്കള്‍ ഈ വാര്‍ത്ത എനിക്ക് ഫോര്‍വേഡ് ചെയ്തു. എന്തിനാണ് ഇങ്ങനെയുള്ള വാര്‍ത്തകള്‍ കെട്ടിച്ചമക്കുന്നത്. ഞാന്‍ വലിയ ആളൊന്നുമല്ല, ഞാനൊരു സാധാരണ പെണ്‍കുട്ടിയാണ്. ചെറിയ കാര്യങ്ങള്‍ക്ക് സങ്കടവും സന്തോഷവും ഉണ്ടാകുന്ന ആളാണ്. ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നിയതിനാലാണ് ഇതേവരെ പ്രതികരിക്കാത്തത്.
ഈയടുത്ത് സുഹൃത്തുക്കള്‍ മറ്റൊരു വീഡിയോ അയച്ചു. മദ്രസാ അധ്യാപകരെ പറ്റി ആരോ അപവാദം പറയുന്നൊരു ഓഡിയോ ക്ലിപ്പുണ്ട്. ആ ഓഡിയോ ക്ലിപ്പ് അപ്‌ലോഡ് ചെയ്തപ്പോള്‍ അതിന്റെ കവര്‍ പേജ് ആയി എന്റെ ഫോട്ടോയാണ് അപ്‌ലോഡ് ചെയ്തത്. അതുകൊണ്ട് ഈ ഓഡിയോ കേള്‍ക്കുന്നവര്‍ വിചാരിക്കും ഞാന്‍ പറഞ്ഞതാണെന്ന്. ഞാന്‍ ഓഡിയോ കേട്ടപ്പോള്‍ കണ്ണൂര്‍ കാസര്‍ഗോഡ് ഭാഗത്തുള്ളവരുടെ ഭാഷയാണെന്ന് തോന്നിയത്. ഞാന്‍ പര്‍ദയണിഞ്ഞ ഫോട്ടോ എവിടുന്നോ എടുത്ത് ഇട്ടതാണ്. ഇതിനൊക്കെ എവിടെ പരാതിപ്പെടണമെന്ന് എനിക്കറിയില്ലെന്നും അൻസിബ പറയുന്നു.
ansiba against fake news on fb.