അങ്കമാലി ഡയറീസിലൂടെയായി സിനിമയില്‍ തുടക്കം കുറിച്ചതാണ് ആന്റണി വര്‍ഗീസ്. പെപ്പെ എന്ന ക്യാരക്ടറിലൂടെയായി ശ്രദ്ധിക്കപ്പെട്ട ആന്റണിക്ക് മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴില്‍ നിന്നുള്ള അവസരങ്ങളും അദ്ദേഹത്തിന് ലഭിച്ചിരുന്നു. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം അദ്ദേഹം സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. വാലന്റൈന്‍സ് ഡേയില്‍ പങ്കിട്ട രസകരമായ പോസ്റ്റും വൈറലായിക്കൊണ്ടിരിക്കുകയാണ്. ഹാപ്പി വാലന്റൈൻസ് ഡേ മൈ ഖുറേഷി. ഒരു 9 വർഷം മുൻപ് തൊഴിൽ രഹിതനായ ഞാനും ജോലിയുള്ള അവളും പ്രണയദിനം ആഘോഷിക്കാൻ പോയപ്പോൾ. ബില്ല് വന്നപ്പോൾ മുങ്ങിയ ഞാൻ പിന്നെ പൊങ്ങിയത് ബസ് സ്റ്റോപ്പിലാണെന്നായിരുന്നു ആന്റണി കുറിച്ചത്.
പിന്നെ അവള് കാണുന്നത് അങ്കമാലി ടൗണിൽ കെടന്നു അടി ഉണ്ടാക്കുന്നത്. ഇപ്പോഴാണെങ്കിൽ പിന്നെ ഹോട്ടൽ നിന്ന് അടി ആക്കിട്ട് ബില്ല് കൊടുക്കാതെ മുങ്ങും. അന്നത്തെ ലവൾ തന്നയല്ലേ ഇന്നത്തെ ലവൾ. അതുകൊണ്ട് ലവൾക്ക് തന്നെയാ ലാഭം. ഒരു ജ്യൂസിന്റെ പൈസ കൊടുത്തെങ്കിൽ എന്താ ഒരു സിൽമാ നടനെ കിട്ടിയില്ലേ. ആ ബില്ല് മുതലാക്കാൻ ആ കുട്ടി 9 വർഷം പിടിച്ചു നിന്നു നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി കമന്റുകൾ രേഖപ്പെടുത്തിയത്.
പ്രണയിച്ച് വിവാഹിതരായവരാണ് ആന്റണിയും അനീഷയും. പ്രണയിച്ചിരുന്ന സമയത്ത് വീട്ടില്‍ കള്ളം പറഞ്ഞ് അവളോടൊപ്പം കറങ്ങാന്‍ പോയിട്ടുണ്ട്. ചിലതൊക്കെ വീട്ടുകാര്‍ പൊക്കിയിട്ടുണ്ട്. ബാംഗ്ലൂരിലായിരുന്നു അനീഷ പഠിച്ചത്. ജോലിയും അവിടെയായിരുന്നു. ആ സമയത്ത് അവളെ കാണാനായി അങ്ങോട്ടേക്ക് പോയിട്ടുണ്ട്. സിനിമാ ചര്‍ച്ചകള്‍ക്കായി പോവുകയാണെന്ന് പറഞ്ഞാണ് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങാറുള്ളത്. ബാംഗ്ലൂരില്‍ പോയതിന്റെ ടിക്കറ്റ് കിട്ടുമ്പോളാണ് അമ്മയ്ക്ക് യാത്ര എവിടേക്കായിരുന്നു എന്ന് മനസിലാവുന്നത്. ഭാര്യ നല്ല സപ്പോര്‍ട്ടീവാണെന്നും ആന്റണി മുന്‍പ് പറഞ്ഞിരുന്നു.
പിന്നെ അവള് കാണുന്നത് അങ്കമാലി ടൗണിൽ കെടന്നു അടി ഉണ്ടാക്കുന്നത്. ഇപ്പോഴാണെങ്കിൽ പിന്നെ ഹോട്ടൽ നിന്ന് അടി ആക്കിട്ട് ബില്ല് കൊടുക്കാതെ മുങ്ങും. അന്നത്തെ ലവൾ തന്നയല്ലേ ഇന്നത്തെ ലവൾ. അതുകൊണ്ട് ലവൾക്ക് തന്നെയാ ലാഭം. ഒരു ജ്യൂസിന്റെ പൈസ കൊടുത്തെങ്കിൽ എന്താ ഒരു സിൽമാ നടനെ കിട്ടിയില്ലേ. ആ ബില്ല് മുതലാക്കാൻ ആ കുട്ടി 9 വർഷം പിടിച്ചു നിന്നു നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി കമന്റുകൾ രേഖപ്പെടുത്തിയത്.
പ്രണയിച്ച് വിവാഹിതരായവരാണ് ആന്റണിയും അനീഷയും. പ്രണയിച്ചിരുന്ന സമയത്ത് വീട്ടില്‍ കള്ളം പറഞ്ഞ് അവളോടൊപ്പം കറങ്ങാന്‍ പോയിട്ടുണ്ട്. ചിലതൊക്കെ വീട്ടുകാര്‍ പൊക്കിയിട്ടുണ്ട്. ബാംഗ്ലൂരിലായിരുന്നു അനീഷ പഠിച്ചത്. ജോലിയും അവിടെയായിരുന്നു. ആ സമയത്ത് അവളെ കാണാനായി അങ്ങോട്ടേക്ക് പോയിട്ടുണ്ട്. സിനിമാ ചര്‍ച്ചകള്‍ക്കായി പോവുകയാണെന്ന് പറഞ്ഞാണ് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങാറുള്ളത്. ബാംഗ്ലൂരില്‍ പോയതിന്റെ ടിക്കറ്റ് കിട്ടുമ്പോളാണ് അമ്മയ്ക്ക് യാത്ര എവിടേക്കായിരുന്നു എന്ന് മനസിലാവുന്നത്. ഭാര്യ നല്ല സപ്പോര്‍ട്ടീവാണെന്നും ആന്റണി മുന്‍പ് പറഞ്ഞിരുന്നു.