ആപ്പ്ജില്ല

വയലിൻ നെഞ്ചോട് ചേർത്ത് ബാല പോയി; വിട ബാലു!

തൈക്കാട് ശാന്തികവാടത്തില്‍ രാവിലെ പതിനൊന്ന് മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്

Samayam Malayalam 5 Oct 2018, 10:54 am
തിരുവനന്തപുരം: ജീവതാളവും ആത്മമിത്രവുമായ തൻ്റെ വയലിൻ നെഞ്ചോട് ചേർത്ത് ബാലു യാത്രയായി. അന്തരിച്ച സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറിന്‍റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു മരണാനന്തര ചടങ്ങുകൾ നടന്നത്. തൈക്കാട് ശാന്തികവാടത്തില്‍ രാവിലെ 11.00 മണിയോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ആ നാദം ബാക്കിയാക്കി ബാലഭാസ്കറിന്‍റെ മൃതദേഹം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. ശാന്തികവാടത്തിൽ നടന്ന അവസാന ചടങ്ങുകളിൽ പങ്കുകൊള്ളാനും പ്രിയ സംഗീതകാരനെ അവസാനമായി ഒരു നോക്ക് കാണുവാനുമായി ആയിരങ്ങളാണ് അവിടെ തടിച്ചുകൂടിയത്.
Samayam Malayalam Malayalam-image


തിരുമലയിലുള്ള ബാലഭാസ്കറിന്‍റെ സ്വന്തം വീട്ടിലേയ്ക്ക് രാവിലെ പ്രമുഖർ അടക്കം നൂറുകണക്കിന് പേരാണ് അന്തിമോപചാരമർപ്പിയ്ക്കാനെത്തിയത്. വീട്ടിലെ ചടങ്ങുകൾക്ക് ശേഷമാണ് മൃതദേഹം തൈക്കാട് ശാന്തി കവാടത്തിലേയ്ക്ക് എത്തിച്ചത്. സംഗീതലോകത്തെ സുഹൃത്തുക്കളെല്ലാം വിങ്ങിപ്പൊട്ടി കൂടെയുണ്ടായിരുന്നു. ബാലഭാസ്കറിന്‍റെ ഗുരുസ്ഥാനീയനായ ശിവമണിയും അവിടേക്ക് എത്തിയിരുന്നു. ഒടുവിൽ ആരാധകരുടെ നെഞ്ചിൽ കുറെ നല്ല ഈണങ്ങൾ ബാക്കിയാക്കി ബാലു വിടവാങ്ങി.

തൈക്കാട് ശാന്തികവാടത്തില്‍ രാവിലെ പതിനൊന്ന് മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്



ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ചെവ്വാഴ്ച യൂണിവേഴ്‌സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിനു വച്ചിരുന്നു. സമൂഹത്തിന്‍റെ നാനാതുറകളിൽ നിന്നുള്ള ആയിരങ്ങളെത്തി പ്രിയ സംഗീതജ്ഞന് ആദരാഞ്ജലികൾ അർപ്പിച്ചു.

തൃശൂർ വടക്കുംനാഥ ക്ഷേത്ര ദർശനത്തിന് പോയി മടങ്ങും വഴി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെട്ടത്. ഏക മകൾ തേജസ്വിനി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. ഭാര്യ ലക്ഷമിയും വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അർജുനും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

ബാലുവിനെ അനുസ്മരിയ്ക്കാൻ യൂണിവേഴ്സിറ്റി കോളേജിൽ ഉച്ചയ്ക്ക് സുഹൃത്തുക്കൾ ഒത്തുകൂടും. ഗായകൻ ഹരിഹരനും ചടങ്ങിൽ സംബന്ധിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്