സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത വിവാദ യൂട്യൂബറായ വിജയ് പി നായരെ നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ചേർന്ന് മര്‍ദ്ദിക്കുകയും തുടര്‍ന്നുണ്ടായ കാര്യങ്ങളും കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയ ലോകത്ത് ഏറെ ചര്‍ച്ചയായി നിൽക്കുന്ന സംഭവമാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരിക്കുകയാണ് ഭാഗ്യലക്ഷ്മി. വിജയ് പി.നായര്‍, സംവിധായകൻ ശാന്തിവിള ദിനേശ് എന്നിവര്‍ക്കെതിരെയും കേരള പോലീസിന്റെ അനാസ്ഥയ്ക്കെതിരെയുമാണ് കത്തിൽ ഭാഗ്യലക്ഷ്മി പരാമര്‍ശിച്ചിട്ടുള്ളത്. Also Read: മമ്മൂട്ടിയുടെ വീട്ടിലെ താരം മോഹന്‍ലാലായിരുന്നു, വാപ്പച്ചിയുടെ ചോദ്യത്തെക്കുറിച്ച് ഇബ്രാഹിം കുട്ടി!
വിജയ് പി നായർക്ക് മാനസിക പ്രശ്നങ്ങളുള്ള ആളാണെന്ന് തോന്നുന്നു എന്നാണ് പരാതിയെ കുറിച്ചന്വേഷിച്ചപ്പോള്‍ മറുപടി ലഭിച്ചത്. ഇക്കാര്യത്തിൽ സൈബര്‍ നിയമത്തില്‍ വകുപ്പില്ലെന്നുമാണ് പോലീസ് പറയുന്നത്. സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ അടിയന്തരമായി നിയമനിര്‍മ്മാണം വേണമെന്നും ഭാഗ്യലക്ഷ്മി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ത്രീകൾക്കു നേരെയുള്ള അക്രമങ്ങളെ എത്ര നിസ്സാരമായാണ് പോലീസ് കാണുന്നത് എന്നതിന് ഏറ്റവും വലിയ തെളിവല്ലേ ഇത്തരമുള്ള മറുപടി. മുമ്പും പരാതി പറഞ്ഞപ്പോഴൊക്കെ ഇത്തരത്തിലുള്ള അതിക്രമങ്ങൾക്കെതിരെ നടപടിയെടുക്കാൻ ഒരു വകുപ്പില്ലെന്നായിരുന്നു പോലീസ് പറഞ്ഞത്. ഞങ്ങളിൽ ചിലരുടെയൊക്കെ കുടുംബജീവിതം പോലും ഇതു മൂലം തകരുന്ന സ്ഥിതിയാണെന്നും അതിനാൽ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലേക്ക് ചിലര്‍ എത്തിയെന്നും കത്തിൽ സൂചിപ്പിച്ചിരിക്കുകയാണ്.
Also Read: പുതിയ ചുവടുവെപ്പുമായി വിജയ് യേശുദാസ്; പിന്തുണയുമായി താരങ്ങളും ആരാധകരും!
സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ നല്കിയ സൈബര്‍ പരാതികളിൽ ഇതുവരെ എത്ര കേസുകളെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പരിശോധിക്കണം, ഇത്തരം മെല്ലപ്പോക്കിന്റെ കാരണം അന്വേഷിക്കണം. പോലീസുകാര്‍ നിൽക്കേണ്ടത് വേട്ടക്കാരുടെ പക്ഷത്തല്ല ഇരയുടെ പക്ഷത്താണെന്ന് അങ്ങ് അവരെ മനസ്സിലാക്കിക്കണം, പരാതിയിൽ ഭാഗ്യലക്ഷ്മി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
കേസിൽ പോലീസ് റിമാൻഡ് ചെയ്ത വിജയ് പി നായരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം സിജെഎം കോടതി കഴിഞ്ഞ ദിവസം തള്ളിയിട്ടുണ്ട്. പ്രതിക്കെതിരെയുള്ള ആരോപണം ഗുരുതര സ്വഭാവമുള്ളതാണ്, യൂട്യൂബ് വീഡിയിയോയില്‍ ഇയാള്‍ ഉപയോഗിച്ചിട്ടുള്ള ഭാഷ സ്ത്രീക്കെതിരാണ്, എന്നാണ് ജാമ്യാപേക്ഷ തള്ളി സിജെഎം കോടതി നിരീക്ഷിച്ചിരിക്കുന്നത്.
Also Watch :
വിജയ് പി നായർക്ക് മാനസിക പ്രശ്നങ്ങളുള്ള ആളാണെന്ന് തോന്നുന്നു എന്നാണ് പരാതിയെ കുറിച്ചന്വേഷിച്ചപ്പോള്‍ മറുപടി ലഭിച്ചത്. ഇക്കാര്യത്തിൽ സൈബര്‍ നിയമത്തില്‍ വകുപ്പില്ലെന്നുമാണ് പോലീസ് പറയുന്നത്. സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ അടിയന്തരമായി നിയമനിര്‍മ്മാണം വേണമെന്നും ഭാഗ്യലക്ഷ്മി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ത്രീകൾക്കു നേരെയുള്ള അക്രമങ്ങളെ എത്ര നിസ്സാരമായാണ് പോലീസ് കാണുന്നത് എന്നതിന് ഏറ്റവും വലിയ തെളിവല്ലേ ഇത്തരമുള്ള മറുപടി. മുമ്പും പരാതി പറഞ്ഞപ്പോഴൊക്കെ ഇത്തരത്തിലുള്ള അതിക്രമങ്ങൾക്കെതിരെ നടപടിയെടുക്കാൻ ഒരു വകുപ്പില്ലെന്നായിരുന്നു പോലീസ് പറഞ്ഞത്. ഞങ്ങളിൽ ചിലരുടെയൊക്കെ കുടുംബജീവിതം പോലും ഇതു മൂലം തകരുന്ന സ്ഥിതിയാണെന്നും അതിനാൽ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലേക്ക് ചിലര്‍ എത്തിയെന്നും കത്തിൽ സൂചിപ്പിച്ചിരിക്കുകയാണ്.
Also Read: പുതിയ ചുവടുവെപ്പുമായി വിജയ് യേശുദാസ്; പിന്തുണയുമായി താരങ്ങളും ആരാധകരും!
സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ നല്കിയ സൈബര്‍ പരാതികളിൽ ഇതുവരെ എത്ര കേസുകളെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പരിശോധിക്കണം, ഇത്തരം മെല്ലപ്പോക്കിന്റെ കാരണം അന്വേഷിക്കണം. പോലീസുകാര്‍ നിൽക്കേണ്ടത് വേട്ടക്കാരുടെ പക്ഷത്തല്ല ഇരയുടെ പക്ഷത്താണെന്ന് അങ്ങ് അവരെ മനസ്സിലാക്കിക്കണം, പരാതിയിൽ ഭാഗ്യലക്ഷ്മി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
കേസിൽ പോലീസ് റിമാൻഡ് ചെയ്ത വിജയ് പി നായരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം സിജെഎം കോടതി കഴിഞ്ഞ ദിവസം തള്ളിയിട്ടുണ്ട്. പ്രതിക്കെതിരെയുള്ള ആരോപണം ഗുരുതര സ്വഭാവമുള്ളതാണ്, യൂട്യൂബ് വീഡിയിയോയില്‍ ഇയാള്‍ ഉപയോഗിച്ചിട്ടുള്ള ഭാഷ സ്ത്രീക്കെതിരാണ്, എന്നാണ് ജാമ്യാപേക്ഷ തള്ളി സിജെഎം കോടതി നിരീക്ഷിച്ചിരിക്കുന്നത്.
Also Watch :