സിനിമയിലും സോഷ്യൽ മീഡിയയിലും പഴയതിലും ആക്ടീവാണ് ഭാവന. ന്റ്പ്പൂപ്പക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് ഉള്ള ഇടവേള അവസാനിപ്പിച്ചുകൊണ്ട് ഭാവന തിരിച്ചെത്തിയത്. നിറഞ്ഞ മനസ്സോടെ, നിറഞ്ഞ കൈയ്യടിയോടെയാണ് ഭാവനയെ ഓരോ മലയാളിയും സ്വീകരിച്ചത്. ഇടവേള അവസാനിപ്പിച്ചുകൊണ്ട് എത്തിയ ശേഷം കൈ നിറയെ സിനിമകൾ ആണ് താരത്തെ തേടിയെത്തുന്നതും. ടൊവിനോ തോമസ് നായകനാകുന്ന ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന സിനിമയിലെ നായികയാണ് ഇപ്പോൾ ഭാവന. നടികർ എന്ന സിനിമയാണ് റിലീസിന് ഒരുങ്ങുന്നത്. സൗബിൻ ഷാഹിൽ, ബാലു വർഗീസ്, ചന്തു സലിംകുമാർ തുടങ്ങിയവരും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം മെയ് 3ന് ആണ് തീയേറ്ററുകൾ കീഴടക്കാൻ എത്തുക.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങൾ ആണ് താരങ്ങൾ വിവിധ ചാനലുകൾക്കായി നൽകുന്നത്. ഇതിനിടയിൽ ആണ് ഭാവനയുടെ വൈറൽ ചിരിയും, താരത്തിനോടുള്ള ഇഷ്ടം നിറഞ്ഞ പിന്തുണയും സോഷ്യൽ മീഡിയയിൽ നിറയുന്നത്.
സോഷ്യൽ ആക്റ്റിവിസ്റ്റുകളും, എഴുത്തുകാരും അടക്കം നിരവധിപേരാണ് താരത്തിന് പിന്തുണ നൽകി എത്തുന്നത്. എന്ത് സുന്ദരമായ ചിരിയാണിത്, ചിലരുടെ മുഖത്ത് കൊടുക്കുന്ന അടി പോലെ സുന്ദരം ആയിട്ടുണ്ട് എന്നിങ്ങനെ പറഞ്ഞുകൊണ്ടാണ് ഭാവനയുടെ ചിരി സോഷ്യൽ മീഡിയ പേജുകളിൽ നിറയുന്നത്.
സത്യത്തിൽ തനിക്ക് എതിരെ വന്ന ഗോസിപ്പുകൾ ആണ് പൊട്ടിച്ചിരിയിലൂടെ ഭാവന കാണിക്കുന്നത്. താൻ മരിച്ചുപോയെന്നും, അമേരിക്കയിൽ പോയി അബോര്ഷന് ചെയ്ത കഥകളും എന്ന് വേണ്ട താൻ കേട്ട ഗോസിപ്പുകൾ കുറിച്ചെല്ലാം ഭാവന സംസാരിച്ചു.ഒപ്പം അടുത്തിരുന്ന ആളുകളെ എല്ലാം പൊട്ടിചിരിപ്പിക്കുകയും ചെയ്തു.
സ്വന്തമായി ചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുയും ചെയ്യുന്ന ഈ കുട്ടി എന്ത് സന്തോഷമാണ് മറ്റുള്ളവരിൽ നിറയ്ക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയുടെ സംസാരം. നിരവധിപേരാണ് താരത്തിന്റെ പൊട്ടിച്ചിരിയുടെ വീഡിയോ ഷെയർ ചെയ്‌തിരിക്കുന്നത്.
തനിക്ക് എതിരെ വന്ന ഗോസ്സിപ്പുകളെ കുറിച്ച് ഭാവന പറഞ്ഞത്.
ഞാൻ മരിച്ച് പോയെന്ന് കേട്ടിട്ടുണ്ട്. പുറത്ത് പറയാൻ പറ്റാത്ത പലതും കേട്ടിട്ടുണ്ട്. ഞാൻ അമേരിക്കയിൽ പോയി അബോർഷൻ ചെയ്തു എന്നൊക്കെ വന്നു. കരിയർ തുടങ്ങി ഒന്ന് രണ്ട് വർഷത്തിനുള്ളിൽ കേൾക്കുമ്പോൾ ഇതിപ്പോ എന്തായിത് എന്നൊക്കെ തോന്നും.
ആലുവയിൽ അബോർഷൻ ചെയ്തു, കൊച്ചിയിൽ അബോർഷൻ ചെയ്തു, ചെന്നെെയിൽ അബോർഷൻ ചെയ്തു എന്നൊക്കെ. ഞാനെന്താ പൂച്ചയോ. ഇത് കേട്ട് കേട്ട് മടുത്തു. അവസാനം ആരെങ്കിലും എന്തെങ്കിലും ചോദിക്കാൻ വന്നാൽ അബോർഷൻ കഥ ആണേൽ ചെയ്തെന്ന് കൂട്ടിക്കോളുക എന്ന് പറയും. ഇടക്കാലത്ത് ഞാനും അനൂപ് ചേട്ടനും കൂടി കല്യാണം കഴിഞ്ഞെന്ന് വരെയായി. എന്റെ കല്യാണം മുടങ്ങി. കല്യാണം കഴിഞ്ഞു. ഡിവോഴ്സ് ആയി; അങ്ങനെ പല വാർത്തകൾ കണ്ട് ഞെട്ടി ഞെട്ടി ഇപ്പോൾ ഞെട്ടാറില്ല എന്നും ഭാവന പറയുന്നു. ഈ സംസാരമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നതും, ആ വൈറൽ ചിരിക്ക് പിന്നിൽ നിറയുന്നതും.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങൾ ആണ് താരങ്ങൾ വിവിധ ചാനലുകൾക്കായി നൽകുന്നത്. ഇതിനിടയിൽ ആണ് ഭാവനയുടെ വൈറൽ ചിരിയും, താരത്തിനോടുള്ള ഇഷ്ടം നിറഞ്ഞ പിന്തുണയും സോഷ്യൽ മീഡിയയിൽ നിറയുന്നത്.
സോഷ്യൽ ആക്റ്റിവിസ്റ്റുകളും, എഴുത്തുകാരും അടക്കം നിരവധിപേരാണ് താരത്തിന് പിന്തുണ നൽകി എത്തുന്നത്. എന്ത് സുന്ദരമായ ചിരിയാണിത്, ചിലരുടെ മുഖത്ത് കൊടുക്കുന്ന അടി പോലെ സുന്ദരം ആയിട്ടുണ്ട് എന്നിങ്ങനെ പറഞ്ഞുകൊണ്ടാണ് ഭാവനയുടെ ചിരി സോഷ്യൽ മീഡിയ പേജുകളിൽ നിറയുന്നത്.
സത്യത്തിൽ തനിക്ക് എതിരെ വന്ന ഗോസിപ്പുകൾ ആണ് പൊട്ടിച്ചിരിയിലൂടെ ഭാവന കാണിക്കുന്നത്. താൻ മരിച്ചുപോയെന്നും, അമേരിക്കയിൽ പോയി അബോര്ഷന് ചെയ്ത കഥകളും എന്ന് വേണ്ട താൻ കേട്ട ഗോസിപ്പുകൾ കുറിച്ചെല്ലാം ഭാവന സംസാരിച്ചു.ഒപ്പം അടുത്തിരുന്ന ആളുകളെ എല്ലാം പൊട്ടിചിരിപ്പിക്കുകയും ചെയ്തു.
സ്വന്തമായി ചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുയും ചെയ്യുന്ന ഈ കുട്ടി എന്ത് സന്തോഷമാണ് മറ്റുള്ളവരിൽ നിറയ്ക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയുടെ സംസാരം. നിരവധിപേരാണ് താരത്തിന്റെ പൊട്ടിച്ചിരിയുടെ വീഡിയോ ഷെയർ ചെയ്‌തിരിക്കുന്നത്.
തനിക്ക് എതിരെ വന്ന ഗോസ്സിപ്പുകളെ കുറിച്ച് ഭാവന പറഞ്ഞത്.
ഞാൻ മരിച്ച് പോയെന്ന് കേട്ടിട്ടുണ്ട്. പുറത്ത് പറയാൻ പറ്റാത്ത പലതും കേട്ടിട്ടുണ്ട്. ഞാൻ അമേരിക്കയിൽ പോയി അബോർഷൻ ചെയ്തു എന്നൊക്കെ വന്നു. കരിയർ തുടങ്ങി ഒന്ന് രണ്ട് വർഷത്തിനുള്ളിൽ കേൾക്കുമ്പോൾ ഇതിപ്പോ എന്തായിത് എന്നൊക്കെ തോന്നും.
ആലുവയിൽ അബോർഷൻ ചെയ്തു, കൊച്ചിയിൽ അബോർഷൻ ചെയ്തു, ചെന്നെെയിൽ അബോർഷൻ ചെയ്തു എന്നൊക്കെ. ഞാനെന്താ പൂച്ചയോ. ഇത് കേട്ട് കേട്ട് മടുത്തു. അവസാനം ആരെങ്കിലും എന്തെങ്കിലും ചോദിക്കാൻ വന്നാൽ അബോർഷൻ കഥ ആണേൽ ചെയ്തെന്ന് കൂട്ടിക്കോളുക എന്ന് പറയും. ഇടക്കാലത്ത് ഞാനും അനൂപ് ചേട്ടനും കൂടി കല്യാണം കഴിഞ്ഞെന്ന് വരെയായി. എന്റെ കല്യാണം മുടങ്ങി. കല്യാണം കഴിഞ്ഞു. ഡിവോഴ്സ് ആയി; അങ്ങനെ പല വാർത്തകൾ കണ്ട് ഞെട്ടി ഞെട്ടി ഇപ്പോൾ ഞെട്ടാറില്ല എന്നും ഭാവന പറയുന്നു. ഈ സംസാരമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നതും, ആ വൈറൽ ചിരിക്ക് പിന്നിൽ നിറയുന്നതും.