അഞ്ച് പതിറ്റാണ്ടിലേറെ കാലം മലയാള സിനിമാലോകത്ത് ഒട്ടനവധി ഹിറ്റ് ഗാനങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച ബിച്ചു തിരുമലയുടെ വിയോഗത്തിൻ്റെ വേദനയിലാണ് മലയാള സിനിമാലോകം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 1941 ഫെബ്രുവരി 13ന് ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും സി ജി ഭാസ്ക്കരൻനായരുടെയും മൂത്തമകനായി ജനിച്ച അദ്ദേഹത്തിന്റെ യഥാർത്ഥ നാമം ബി.ശിവശങ്കരൻ നായര്‍ എന്നാണ്. ഗാനരചയിതാവെന്ന നിലയിലാണ് ബിച്ചു തിരുമലയെ കൂടുതൽ പേരും തിരിച്ചറിഞ്ഞിരിക്കുന്നത്. എന്നാൽ സിനിമയുടെ അണിയറയിലും ക്യാമറയ്ക്ക് മുന്നിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുമുണ്ടെന്ന വിവരം പലർക്കും അധികം അറിയാത്ത കാര്യമാണ്. ഇതെ പറ്റി ഇപ്പോൾ ഒരു ഗാനാസ്വാദകൻ ഫേസ്ബുക്കിൽ പങ്കുവെച്ച വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. Also Read:
റോയ് വിടി എന്ന ഫേസ്ബുക്ക് യൂസറാണ് ഇക്കാര്യം ഓർമ്മിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ബിച്ചു തിരുമല പ്രഗത്ഭനായ കവിയും, ഗാനരചയിതാവും ആണെന്ന് നമുക്കറിയാം. പക്ഷെ അദ്ദേഹം സിനിമയ്ക്കു വേണ്ടി ഗാനരചനയ്ക്കു പുറമേ കഥ, സംഭാഷണ രചനയും നിർവ്വഹിച്ചിട്ടുണ്ട് എന്നത് അധികമാരും പരാമർശിക്കാറില്ലെന്ന് റോയ് ഓർമ്മിപ്പിക്കുന്നു. 1980ൽ ജയനും സീമയും അഭിനയിച്ച് വിജയാനന്ദ് സംവിധാനം ചെയ്ത ശക്തി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ കഥയും, സംഭാഷണവും, ഗാനരചനയും നിർവ്വഹിച്ചത് ബിച്ചു തിരുമല ആയിരുന്നുവെന്ന് കുറിപ്പിലൂടെ സിനിമാസ്വാദകരെ റോയ് ഓർമ്മിപ്പിച്ചു. ഇത് കൂടാതെ അഭിനോതാവായും ബിച്ചു തിരുമല പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്. ഐവി ശശി ആദ്യമായി സംവിധാനം ചെയ്ത ഉത്സവം എന്ന ചിത്രത്തിലായിരുന്നു ബിച്ചു തിരുമല അഭിനേതാവായി എത്തിയത്. ഈ സിനിമയിൽ ഒരു ചെറിയ വേഷത്തിലായിരുന്നു ബിച്ചു തിരുമല അഭിനയിച്ചതെന്നും കുറിപ്പിലൂടെ റോയ് ഓർമ്മിപ്പിച്ചു.
ബിച്ചു തിരുമല എൺപതാം വയസ്സ് വരെയാണ് ഈ ലോകത്ത് ജീവിച്ചത്. ഒട്ടനേകം ഗാനങ്ങളാണ് അഞ്ച് പതിറ്റാണ്ടോളം നീണ്ട സിനിമാ സംഗീത ജീവിതത്തിൽ അദ്ദേഹം രചിച്ചത്. ഭക്തിഗാനങ്ങളും ചലച്ചിത്രഗാനങ്ങളുമായി അയ്യായിരത്തിലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട് ബിച്ചു തിരുമല. യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമായാണ് അദ്ദേഹം സിനിമയിലേക്കെത്തുന്നത്. എം കൃഷ്ണന്‍നായര്‍ക്കൊപ്പം ശബരിമല ശ്രീ ധര്‍മ്മശാസ്ത്ര എന്ന ചിത്രത്തില്‍ സഹസംവിധായകനായത് ബിച്ചു തിരുമലയായിരുന്നു. ഭജഗോവിന്ദം എന്ന ചിത്രത്തിനായി ബ്രഹ്മമുഹൂര്‍ത്തം എന്ന പാട്ട് എഴുതിയായിരുന്നു ഗാനരചനയിലേക്ക് കടന്നത്. അക്കല്‍ദാമയാണ് ബിച്ചു തിരുമലയുടെ ഗാനവുമായെത്തിയ ആദ്യ സിനിമ. എആര്‍ റഹ്മാന്റെ ഒരേയൊരു മലയാള ചിത്രമായ യോദ്ധയിലെ ഗാനങ്ങള്‍ രചിച്ചത് ബിച്ചു തിരുമലയാണ്.
Also Read:
താൻ ബിച്ചു തിരുമലയായി മാറിയതെങ്ങനെയെന്നതിനെ കുറിച്ച് പണ്ടൊരു അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. തന്റെ അമ്മ പാറുക്കുട്ടിയമ്മയുടെ അച്ഛൻ ശിവരാമപിള്ള വലിയ ഇംഗ്ലീഷ് പണ്ഡിതനും നല്ല വായനക്കാരനുമായിരുന്നു. മുത്തച്ഛൻ വായിക്കാത്ത ലോകക്ലാസിക്കുകൾ തന്നെ കുറവായിരുന്നു. മുത്തച്ഛൻ വായിച്ച ഏതോ ഒരു ഇംഗ്ലീഷ് നോവലിലെ സത്യസന്ധനായ ഒരു കഥാപാത്രത്തിന്റെ പേരായിരുന്നു ബിച്ചു എന്നത്. കുട്ടിയായിരുന്ന എന്റെ വീട്ടിലെ വിളിപ്പേരായി പിന്നീട് ബിച്ചു. അങ്ങനെ വലുതായപ്പോള്‍ ആ പേരുതന്നെ ഞാൻ സ്വീകരിക്കുകയായിരുന്നു. ഔദ്യോഗിക രേഖകളിൽ പോലും ഇപ്പോള്‍ ബിച്ചു തിരുമലയെന്നാണ്. കവിതയും ഗാനങ്ങളുമൊക്കെ ഈ പേരിൽമാത്രമേ എഴുതിയിട്ടുള്ളൂ. ചിലര്‍ ഈ പേരുകേട്ട് താൻ മുസ്ലിമാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും ബിച്ചൂക്ക എന്നവർ സ്നേഹത്തോടെ വിളിക്കമെന്നും എന്നാൽ അവരെ തിരുത്താനൊന്നും പോവാറില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുമുണ്ട്.
റോയ് വിടി എന്ന ഫേസ്ബുക്ക് യൂസറാണ് ഇക്കാര്യം ഓർമ്മിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ബിച്ചു തിരുമല പ്രഗത്ഭനായ കവിയും, ഗാനരചയിതാവും ആണെന്ന് നമുക്കറിയാം. പക്ഷെ അദ്ദേഹം സിനിമയ്ക്കു വേണ്ടി ഗാനരചനയ്ക്കു പുറമേ കഥ, സംഭാഷണ രചനയും നിർവ്വഹിച്ചിട്ടുണ്ട് എന്നത് അധികമാരും പരാമർശിക്കാറില്ലെന്ന് റോയ് ഓർമ്മിപ്പിക്കുന്നു. 1980ൽ ജയനും സീമയും അഭിനയിച്ച് വിജയാനന്ദ് സംവിധാനം ചെയ്ത ശക്തി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ കഥയും, സംഭാഷണവും, ഗാനരചനയും നിർവ്വഹിച്ചത് ബിച്ചു തിരുമല ആയിരുന്നുവെന്ന് കുറിപ്പിലൂടെ സിനിമാസ്വാദകരെ റോയ് ഓർമ്മിപ്പിച്ചു. ഇത് കൂടാതെ അഭിനോതാവായും ബിച്ചു തിരുമല പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്. ഐവി ശശി ആദ്യമായി സംവിധാനം ചെയ്ത ഉത്സവം എന്ന ചിത്രത്തിലായിരുന്നു ബിച്ചു തിരുമല അഭിനേതാവായി എത്തിയത്. ഈ സിനിമയിൽ ഒരു ചെറിയ വേഷത്തിലായിരുന്നു ബിച്ചു തിരുമല അഭിനയിച്ചതെന്നും കുറിപ്പിലൂടെ റോയ് ഓർമ്മിപ്പിച്ചു.
ബിച്ചു തിരുമല എൺപതാം വയസ്സ് വരെയാണ് ഈ ലോകത്ത് ജീവിച്ചത്. ഒട്ടനേകം ഗാനങ്ങളാണ് അഞ്ച് പതിറ്റാണ്ടോളം നീണ്ട സിനിമാ സംഗീത ജീവിതത്തിൽ അദ്ദേഹം രചിച്ചത്. ഭക്തിഗാനങ്ങളും ചലച്ചിത്രഗാനങ്ങളുമായി അയ്യായിരത്തിലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട് ബിച്ചു തിരുമല. യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമായാണ് അദ്ദേഹം സിനിമയിലേക്കെത്തുന്നത്. എം കൃഷ്ണന്‍നായര്‍ക്കൊപ്പം ശബരിമല ശ്രീ ധര്‍മ്മശാസ്ത്ര എന്ന ചിത്രത്തില്‍ സഹസംവിധായകനായത് ബിച്ചു തിരുമലയായിരുന്നു. ഭജഗോവിന്ദം എന്ന ചിത്രത്തിനായി ബ്രഹ്മമുഹൂര്‍ത്തം എന്ന പാട്ട് എഴുതിയായിരുന്നു ഗാനരചനയിലേക്ക് കടന്നത്. അക്കല്‍ദാമയാണ് ബിച്ചു തിരുമലയുടെ ഗാനവുമായെത്തിയ ആദ്യ സിനിമ. എആര്‍ റഹ്മാന്റെ ഒരേയൊരു മലയാള ചിത്രമായ യോദ്ധയിലെ ഗാനങ്ങള്‍ രചിച്ചത് ബിച്ചു തിരുമലയാണ്.
Also Read:
താൻ ബിച്ചു തിരുമലയായി മാറിയതെങ്ങനെയെന്നതിനെ കുറിച്ച് പണ്ടൊരു അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. തന്റെ അമ്മ പാറുക്കുട്ടിയമ്മയുടെ അച്ഛൻ ശിവരാമപിള്ള വലിയ ഇംഗ്ലീഷ് പണ്ഡിതനും നല്ല വായനക്കാരനുമായിരുന്നു. മുത്തച്ഛൻ വായിക്കാത്ത ലോകക്ലാസിക്കുകൾ തന്നെ കുറവായിരുന്നു. മുത്തച്ഛൻ വായിച്ച ഏതോ ഒരു ഇംഗ്ലീഷ് നോവലിലെ സത്യസന്ധനായ ഒരു കഥാപാത്രത്തിന്റെ പേരായിരുന്നു ബിച്ചു എന്നത്. കുട്ടിയായിരുന്ന എന്റെ വീട്ടിലെ വിളിപ്പേരായി പിന്നീട് ബിച്ചു. അങ്ങനെ വലുതായപ്പോള്‍ ആ പേരുതന്നെ ഞാൻ സ്വീകരിക്കുകയായിരുന്നു. ഔദ്യോഗിക രേഖകളിൽ പോലും ഇപ്പോള്‍ ബിച്ചു തിരുമലയെന്നാണ്. കവിതയും ഗാനങ്ങളുമൊക്കെ ഈ പേരിൽമാത്രമേ എഴുതിയിട്ടുള്ളൂ. ചിലര്‍ ഈ പേരുകേട്ട് താൻ മുസ്ലിമാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും ബിച്ചൂക്ക എന്നവർ സ്നേഹത്തോടെ വിളിക്കമെന്നും എന്നാൽ അവരെ തിരുത്താനൊന്നും പോവാറില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുമുണ്ട്.