കൊച്ചി: ചലച്ചിത്ര സംയോജകൻ റഹ്‌മാൻ മുഹമ്മദ് അലി അന്തരിച്ചു. പാപ്പി അപ്പച്ച എന്ന ചിത്രത്തിൽ അസിസ്റ്റനന്റ് എഡിറ്ററായാണ് റഹ്മാൻ അരങ്ങേറ്റം കുറിച്ചത്. 30 വയസായിരുന്നു.
ഇടയ്ക്കിടെ ഉണ്ടാകുന്ന പനിയെ തുടർന്ന് ചികിത്സയിലായിരുന്നു റഹ്മാൻ. പ്രളയ കാലത്ത് റഹ്മാൻ സജീവമായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. തുർക്കി യാത്രക്ക് ശേഷം തിരിച്ചെത്തിയ റഹ്മാൻ പനി കൂടിയതിനെ തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചകിത്സയിൽ കഴിയുകയായിരുന്നു. കടുത്ത പനിയെ തുടർന്ന് പിന്നീട് റഹ്മാനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് വൈകിട്ട് 4:30 ഓടെയാണ് ചികിത്സയിലിരിക്കെ റഹ്മാൻ മരണമടഞ്ഞത്. സംസ്‌കാരം ഏറ്റുമാനൂരിൽ നടക്കും.
ആകാശവാണി, ജോ ആൻഡ് ദ ബോയ്, കളി, ഒരു നക്ഷത്രമുള്ള ആകാശം തുടങ്ങിയ ചിത്രങ്ങളിൽ എഡിറ്ററായി റഹ്മാൻ പ്രവർത്തിച്ചു. ഒരു നക്ഷത്രമുള്ള ആകാശം ആണ് അവസാനമായി പ്രവർത്തിച്ച ചിത്രം. ഷാനിൽ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു റഹ്മാൻ.
ഇടയ്ക്കിടെ ഉണ്ടാകുന്ന പനിയെ തുടർന്ന് ചികിത്സയിലായിരുന്നു റഹ്മാൻ. പ്രളയ കാലത്ത് റഹ്മാൻ സജീവമായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. തുർക്കി യാത്രക്ക് ശേഷം തിരിച്ചെത്തിയ റഹ്മാൻ പനി കൂടിയതിനെ തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചകിത്സയിൽ കഴിയുകയായിരുന്നു. കടുത്ത പനിയെ തുടർന്ന് പിന്നീട് റഹ്മാനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് വൈകിട്ട് 4:30 ഓടെയാണ് ചികിത്സയിലിരിക്കെ റഹ്മാൻ മരണമടഞ്ഞത്. സംസ്‌കാരം ഏറ്റുമാനൂരിൽ നടക്കും.
ആകാശവാണി, ജോ ആൻഡ് ദ ബോയ്, കളി, ഒരു നക്ഷത്രമുള്ള ആകാശം തുടങ്ങിയ ചിത്രങ്ങളിൽ എഡിറ്ററായി റഹ്മാൻ പ്രവർത്തിച്ചു. ഒരു നക്ഷത്രമുള്ള ആകാശം ആണ് അവസാനമായി പ്രവർത്തിച്ച ചിത്രം. ഷാനിൽ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു റഹ്മാൻ.