ബംഗളുരു: ആസിഫ് അലി നായകനാകുന്ന ‘ബിടെക്’ സിനിമയുടെ ലൊക്കേഷനില്‍ സംഘര്‍ഷം. ബംഗളുരുവിലെ സിനിമാ ലൊക്കേഷനിൽ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് സംഘര്‍ഷമുണ്ടാക്കിയത്. കോളേജ് വിദ്യാര്‍ത്ഥികളും പൊലീസും തമ്മിലുള്ള ലാത്തിച്ചാര്‍ജ്ജ് ചിത്രീകരിക്കവെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ ഒർജിനൽ അഭിനയമാണ് സംഘർഷത്തിന് കാരണം. ലാത്തിച്ചാര്‍ജ്ജിനായി നല്കിയ വടി ഉപയോഗിച്ചാണ് പൊലീസുകാരായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ താരങ്ങളെ തല്ലിയത്. മുന്നൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് ഉണ്ടായിരുന്നത്.
ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അഭിനയം മറന്ന് അടി യാഥാത്ഥ്യമാക്കിയപ്പോള് ആസിഫിനും സൈജുകുറുപ്പിനും അപര്‍ണയ്ക്കുമൊക്കെ തല്ല് കിട്ടി. തല്ല് കിട്ടിയ താരങ്ങള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് ചൂടായതോടെ ഇവര്‍ കൂടുതല്‍ പ്രകോപിതരാകുകയായിരുന്നു.സംവിധായകനായ മൃദുല്‍ നായര്‍ കളി കാര്യമാക്കിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് ചൂടാവുകയും ചെയ്തു. ഇതേതുടര്‍ന്ന് പ്രകോപിതരായ ഇവര്‍ ലൊക്കേഷനിലെ വാഹനങ്ങളുടെ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു.
ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അഭിനയം മറന്ന് അടി യാഥാത്ഥ്യമാക്കിയപ്പോള് ആസിഫിനും സൈജുകുറുപ്പിനും അപര്‍ണയ്ക്കുമൊക്കെ തല്ല് കിട്ടി. തല്ല് കിട്ടിയ താരങ്ങള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് ചൂടായതോടെ ഇവര്‍ കൂടുതല്‍ പ്രകോപിതരാകുകയായിരുന്നു.സംവിധായകനായ മൃദുല്‍ നായര്‍ കളി കാര്യമാക്കിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് ചൂടാവുകയും ചെയ്തു. ഇതേതുടര്‍ന്ന് പ്രകോപിതരായ ഇവര്‍ ലൊക്കേഷനിലെ വാഹനങ്ങളുടെ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു.