തിരുവനന്തപുരം: വ്യാജരേഖകൾ ഉണ്ടാക്കി പുതുച്ചേരിയിൽ വാഹനം റജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസിൽ നടി അമല പോൾ ക്രൈം ബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. നടി ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അറസ്റ്റ് സാധ്യതയുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് അമല ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ജാമ്യ ഹർജി പരിഗണിക്കവെയായിരുന്നു ചോദ്യം ചെയ്യലിന് അമല ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടത്.
താൻ ഷൂട്ടിങ്ങിനായി പോകുമ്പോൾ പുതുച്ചേരിയിലെ വാടക വീട്ടിൽ താമസിക്കാറുണ്ടെന്ന് അമല പോൾ ക്രൈം ബ്രാഞ്ചിനോട് വ്യക്തമാക്കി. നികുതി വെട്ടിക്കണമെന്ന ഉദ്ദേശം തനിക്കുണ്ടായിരുന്നില്ലെന്ന് അമല വ്യക്തമാക്കി. ഇതേ കേസിൽ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഇന്ന് ഹാജരായ സുരേഷ് ഗോപി എംപിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. എന്നാൽ അമലയുടെ ജാമ്യഹർജി പരിഗണിക്കുന്നതിനാൽ അറസ്റ്റ് ഉണ്ടായില്ല.
താൻ ഷൂട്ടിങ്ങിനായി പോകുമ്പോൾ പുതുച്ചേരിയിലെ വാടക വീട്ടിൽ താമസിക്കാറുണ്ടെന്ന് അമല പോൾ ക്രൈം ബ്രാഞ്ചിനോട് വ്യക്തമാക്കി. നികുതി വെട്ടിക്കണമെന്ന ഉദ്ദേശം തനിക്കുണ്ടായിരുന്നില്ലെന്ന് അമല വ്യക്തമാക്കി. ഇതേ കേസിൽ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഇന്ന് ഹാജരായ സുരേഷ് ഗോപി എംപിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. എന്നാൽ അമലയുടെ ജാമ്യഹർജി പരിഗണിക്കുന്നതിനാൽ അറസ്റ്റ് ഉണ്ടായില്ല.