ആപ്പ്ജില്ല

പ്രണവ് കൊള്ളാം നന്നായി ചെയ്തിട്ടുണ്ടെന്ന് അർപ്പിത; ഡാ മോനെ ബേസിലെ ഞാൻ തൂക്കിയെടാ; മാധ്യമപ്രവർത്തകരോട് ധ്യാൻ

ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലും വിനീതും വീണ്ടും ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും വർഷങ്ങൾക്ക് ശേഷത്തിനുണ്ട്. ആ പഴയ മോഹന്‍ലാലിനേയും ശ്രീനിവാസനേയും പുതിയ കാലത്ത് കാണാന്‍ കഴിയും വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

Authored byഋതു നായർ | Samayam Malayalam 12 Apr 2024, 8:30 am
വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞദിവസമാണ് തീയേറ്ററുകളിലേക്ക് എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. മികച്ച ഒരു ഫീല്‍ഗുഡ് സിനിമയാണ് ഇത് എന്നാണ് സിനിമ കണ്ട പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
Samayam Malayalam dhyan sreenivasan and wife arpitha sebastian reaction after releasing the movie varshangalkku shesham
പ്രണവ് കൊള്ളാം നന്നായി ചെയ്തിട്ടുണ്ടെന്ന് അർപ്പിത; ഡാ മോനെ ബേസിലെ ഞാൻ തൂക്കിയെടാ; മാധ്യമപ്രവർത്തകരോട് ധ്യാൻ



ധ്യാനിന്റ അഭിപ്രായത്തിൽ പറഞ്ഞാൽ 'ഡാ മോനെ വിഷു ഞങ്ങൾ തൂക്കിയെടാ!! എന്ന ഒറ്റ അഭിപ്രായമാണ് ഓരോ വിനീത് ആരാധകരും പറയുന്നത്. പ്രണവ് മോഹൻലാലിനും നിവിനും ധ്യാനിനുമൊപ്പം ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശൻ, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുൻ ലാല്‍, നിഖില്‍ നായര്‍, അജു വര്‍ഗീസ് എന്നിങ്ങനെ ഒട്ടേറെ താരങ്ങള്‍ ആണ് ചിത്രത്തിൽ എത്തുന്നത്.

ഓരോ അഭിനേതാക്കളും ഒന്നിനൊന്ന് മികച്ചതെന്നാണ് ധ്യാനിന്റെ ഭാര്യ അർപ്പിത പറഞ്ഞത്. ധ്യാനും, പ്രണവും നന്നായി ചെയ്തു. തീയേറ്ററിൽ തന്നെ പോയി പടം കാണണം. പെർഫെക്ട് കാസ്റ്റിങ് ആണ് ചിത്രമെന്നും അർപ്പിത പറഞ്ഞു. അതേസമയം പതിവ് തഗ്ഗ് മറുപടിയുമായി മാധ്യമങ്ങൾക്ക്മുൻപിലേക്ക് ധ്യാനും എത്തുകയുണ്ടായി.


‘വർഷങ്ങൾക്കു ശേഷം എന്റെ ഒരു പടം ഓടി. നല്ല പെർഫോമൻസ് എന്ന് പലരും പറയുന്നുണ്ട്. അത് ഞാൻ സ്വാഭാവികം എന്നാണ് മറുപടി പറഞ്ഞത്. ബേസിലിനെക്കുറിച്ച് ആർക്കും ഒരു വിവരവുമില്ലേ. ബേസിൽ രാവിലത്തെ ഷോ കണ്ട് എന്റെ പെർഫോമൻസ് കണ്ടിട്ട് തകർന്ന്, തൃശൂർ ഭാഗത്ത് ഒരു റൂം എടുത്ത് മദ്യപിച്ചുകൊണ്ടിരിക്കുകയാണ്. ആ തകർച്ചയിലാണ്. അവനെ കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം. അവൻ ഈ ഇൻറർവ്യൂ കാണുന്നുണ്ടെങ്കിൽ എടാ മോനെ ബേസിലെ തൂക്കിയടാ എന്നാണ് പറയാനുള്ളത്. മകനെ മടങ്ങിവരു, എവിടെ ഉണ്ടെങ്കിലും വരണം കേട്ടോ. സത്യം പറഞ്ഞാൽ വർഷങ്ങൾക്ക് ശേഷം എന്റെ ഒരു തിരിച്ചുവരവാണ്. എന്റെ ഒരു ഹിറ്റ് ചിത്രം- എന്നും ഏറെ സന്തോഷത്തോടെ താരം പറഞ്ഞു.

മനോഹരമായ ഗാനങ്ങള്‍, ദൃശ്യങ്ങള്‍, പഴയകാല ദൃശ്യങ്ങള്‍ക്ക് അനുസൃതമായി ഉപയോഗിച്ച കളര്‍ ടോണ്‍, ആദ്യ പകുതിയില്‍ നിന്നും വ്യത്യസ്തമായ ശൈലിയില്‍ പുരോഗമിക്കുന്ന കഥാതന്തു തുടങ്ങിയവയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ ആകര്‍ഷകങ്ങള്‍. കഥയ്‌ക്കോ തിരക്കഥയ്‌ക്കോ കാര്യമായ പുതുമയൊന്നും അവകാശപ്പെടാന്‍ സാധിക്കില്ലെങ്കിലും മനോഹരമായി വെള്ളിത്തിരയില്‍ ആവിഷ്‌ക്കരിക്കാന്‍ സാധിച്ചതാണ് വിനീത് ശ്രീനിവാസന്റെ വിജയം.

ആദ്യ പകുതി പ്രണവും ധ്യാനും ചേര്‍ന്നുള്ള രംഗങ്ങള്‍ പഴയ മോഹന്‍ലാല്‍- ശ്രീനിവാസന്‍ കൂട്ടുകെട്ടിനെയാണ് ഓര്‍മിപ്പിക്കുന്നുണ്ട്. സിനിമയിലുടനീളം മോഹന്‍ലാലിനെ അനുകരിച്ചോ അനുസ്മരിച്ചോ പ്രണവും ശ്രീനിവാസനെ അതേപോലെ പിന്തുടര്‍ന്ന് ധ്യാനും വരുന്നുണ്ട് എന്നാണ് സിനിമ റിവ്യൂ പറയുന്നത്.
ഓതറിനെ കുറിച്ച്
ഋതു നായർ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്